31/10/2013

മദ്യം വിഷമാണ്. അതുണ്ടാക്കരുത്. കൊടുക്കരുത്. കുടിക്കരുത് - ശ്രീനാരായണഗുരു


മദ്യം വിഷമാണ്. അതുണ്ടാക്കരുത്. കൊടുക്കരുത്. കുടിക്കരുത്. കള്ള്, കറുപ്പ്, കഞ്ചാവ്, പുകയില എന്നിവ ചിത്തഭ്രമം ഉണ്ടാക്കുന്നതിനാല്‍ മദ്യത്തിന്‍റെ കൂട്ടത്തില്‍ ഗണിക്കപ്പെടുന്നു.
 
ചെത്ത് ഒരു മഹാവ്യാധിയാണ്. ഒരവയവത്തിന് കുഷ്ഠമുണ്ടായാല്‍, ദേഹം മുഴുവന്‍ അതു ദുഷിപ്പിക്കുന്നതുപോലെ ചിലര്‍ ചെത്തുന്നതുമൂലം സമുദായം മുഴുവന്‍ കെട്ടുപോകുന്നു. 

ചെത്തുകാരെ സമുദായത്തില്‍നിന്ന് വേര്‍പെടുത്തണം. അവരുമായി കൂടിക്കഴിയരുത്. ചെത്ത് ഒരു മഹാപാപമാണ്. ചെത്തുന്നവരെക്കൊണ്ട് തേങ്ങയിടുവിക്കാമല്ലോ. 

ചെത്തിനുള്ള കത്തി നാലാക്കിയാല്‍ ഒരോ കഷ്ണം കൊണ്ട് മുടി വടിക്കാനുള്ള ഒരോ കത്തിയുണ്ടാക്കാം. അതും കൊണ്ടുനടക്കുന്നതായിരിക്കും ചെത്തിനെക്കാള്‍ മാനം. നല്ല ആദായവും ഉണ്ടാവും.

-ശ്രീനാരായണഗുരു —

30/10/2013

സ്ത്രീകള്‍ക്ക് ഓംകാരം ജപിക്കുന്നതിന് ഒരു തടസ്സവും ഇല്ല


ഇവിടെ തര്‍ക്കത്തിന്‍റെ ആവശ്യമില്ല.

സ്ത്രീകള്‍ക്ക് ഓംകാരം ജപിക്കുന്നതിന് ഒരു തടസ്സവും ഇല്ല എന്നാണ് വേദം സൂചിപ്പിക്കുന്നത്.

പുരുഷന്‍മാര്‍ ഓംകാരം ജപിക്കാന്‍ പാടില്ലെന്ന് എവിടെയെങ്കിലും പറയുന്നുണ്ടോ?.

അത്പോലെ തന്നെയാണ് സ്ത്രീകളുടെ കാര്യത്തിലും.ഒരു നിഷേധവും ഒരാചാര്യനും പറഞ്ഞിട്ടില്ല.

ഇനി പ്രമാണമാണെങ്കില്‍, അഥര്‍വ്വ വേദം ഇതിന് മറുപടി പറയുന്നു.


"ശുദ്ധാഃപൂതാ യോഷിതോ യജ്ഞിയാ ഇമാഃ"

സ്ത്രീകള്‍ ശുദ്ധരും പവിത്രരും യജ്ഞാദി അഖില കര്‍മ്മങ്ങള്‍ക്കും അധികാരിണികളും പൂജാര്‍ഹരുമാണ് (അഥഃവേദം-11.1.17).


യജ്ഞകര്‍മ്മത്തില്‍ ഓംകാരം ഉണ്ടെന്ന് തീര്‍ച്ചയാണെല്ലോ.സ്ത്രീകള്‍ക്ക് ഓംകാരം ജപിക്കുന്നതില്‍ ഒരു തടസ്സവുമില്ല.ഇനിയും നമ്മള്‍ ഈ തെറ്റിദ്ധാരണ കൊണ്ട് നടക്കരുതെന്ന് അപേക്ഷിക്കുന്നു.

29/10/2013

അവധൂതയായ അമ്മ


തലശ്ശേരി ചക്യത്ത് മുക്കില്‍ താമസിക്കുന്ന, ജനങ്ങള്‍ അവധൂത എന്ന് വിശ്വസിക്കുന്ന ആളാണ്‌ ഈ അമ്മ.. ഇവരെ കുറിച്ച് ഒരുപാട് കഥകള്‍ ഉണ്ട്.

ഇവരെ നടുക്കടലില്‍ നിന്ന് കണ്ടതായി കടലില്‍ പോകുന്ന മുക്കുവര്‍ പലരും പറയാറുണ്ട്‌..

ഒരിക്കല്‍ ഇവരെ വാഹനം ഇടിച്ചു ഡോക്ടര്‍മാര്‍ മരണം ഉറപ്പാണെന്ന് വിധി എഴുതിയ സമയത്ത് അവിടുന്ന് ഇറങ്ങി നടന്നു...

Photo: തലശ്ശേരി ചക്യത്ത് മുക്കില്‍ താമസിക്കുന്ന,
ജനങ്ങള്‍ അവദൂത എന്ന് വിശ്വസിക്കുന്ന ആളാണ്‌ ഈ അമ്മ.. 
ഇവരെ കുറിച്ച് ഒരുപാട് കഥകള്‍ ഉണ്ട്.
ഇവരെ നടുക്കടലില്‍ നിന്ന് കണ്ടതായി കടലില്‍ പോകുന്ന മുക്കുവര്‍ പലരും പറയാറുണ്ട്‌..
ഒരിക്കല്‍ ഇവരെ വാഹനം ഇടിച്ചു ഡോക്ടര്‍മാര്‍ മരണം ഉറപ്പാണെന്ന് വിധി എഴുതിയ സമയത്ത് അവിടുന്ന് ഇറങ്ങി നടന്നു...
ഇവര്‍ ചില ആളുകളുടെ കടകളിലോ വാഹനങ്ങളിലോ വന്നു കയറും..
അവര്‍ക്ക് ആ ദിവസം നല്ല വരുമാനം കിട്ടുന്നു എന്നതിനാല്‍ ഇവര്‍ വന്നു കയറുന്നതിനു വിശ്വസികള്‍ കാത്തിരിക്കാറുണ്ട്...
പക്ഷെ അവര്‍ക്ക് ഇഷ്ട്ടപ്പെട്ട വാഹങ്ങളിലോ കടകളിലോ മാത്രമേ അവര്‍ കയറാരുള്ളൂ....
മുന്നേ കണ്ണൂര്‍ എഫ്.എം. ഇവരെ കുറിച്ച് ഒരു പരിപാടിയില്‍ അവതരിപ്പിച്ചിരുന്നു...
അത് ഞാന്‍ കേട്ടിരുന്നു..
ഈ വിഷയത്തില്‍ കൂടുതല്‍ അറിവ് എനിക്ക് ഇല്ല..
അറിവുള്ളവര്‍ വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു...
NB :ദയവായി പോസ്റ്റില്‍ ചളി വിളബി വീരന്മാര്‍ ആവരുത് ;)
ഫോട്ടോ കടപ്പാട് : Sunil ഏട്ടന്‍
ഇവര്‍ ചില ആളുകളുടെ കടകളിലോ വാഹനങ്ങളിലോ വന്നു കയറും..
അവര്‍ക്ക് ആ ദിവസം നല്ല വരുമാനം കിട്ടുന്നു എന്നതിനാല്‍ ഇവര്‍ വന്നു കയറുന്നതിനു വിശ്വസികള്‍ കാത്തിരിക്കാറുണ്ട്...

പക്ഷെ അവര്‍ക്ക് ഇഷ്ട്ടപ്പെട്ട വാഹങ്ങളിലോ കടകളിലോ മാത്രമേ അവര്‍ കയറാരുള്ളൂ....
മുന്നേ കണ്ണൂര്‍ എഫ്.എം. ഇവരെ കുറിച്ച് ഒരു പരിപാടിയില്‍ അവതരിപ്പിച്ചിരുന്നു...

ഈ വിഷയത്തില്‍ കൂടുതല്‍ അറിവ് എനിക്ക് ഇല്ല..
അറിവുള്ളവര്‍ വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു...

NB :ദയവായി പോസ്റ്റില്‍ ചളി വിളബി വീരന്മാര്‍ ആവരുത്

തസ്മാത് ജാഗ്രത ജാഗ്രത- ശങ്കരാചാര്യര്‍

ഋഷിദര്‍ശനം - ഡോ. പൂജപ്പുര കൃഷ്ണന്‍നായര്‍


ഹനുമത്പ്രഭാവനായ സ്വാമി വിവേകാനന്ദന്‍
ഡോ. പൂജപ്പുര കൃഷ്ണന്‍നായര്‍


ഋഷിമാര്‍ സംസാരിക്കുന്നത് വാക്കുകള്‍ കൊണ്ടല്ല; ഹൃദയംകൊണ്ടാണ്. അതാകട്ടെ പരിധികളില്ലാതെ ആനന്ദപൂര്‍ണ്ണമായി ആരിലേക്കും പരന്നൊഴുകുന്ന മഹാഗംഗയാകുന്നു. മനുഷ്യരും മൃഗങ്ങളും പക്ഷികളും വൃക്ഷങ്ങളും പുല്ലും പുഴുവും സൂര്യചന്ദ്രനക്ഷത്രാദികളും മണല്‍ത്തരിയും മഹാപര്‍വതങ്ങളും മഹാനദികളും മഹാസാഗരങ്ങളുമെല്ലാം ഞാന്‍ തന്നെയാണെന്ന പ്രത്യക്ഷാമുഭവമാണ് അതിന്റെ ശക്തി. അതിനാല്‍ അവിടെ ഭേദചിന്തകളില്ല; ഭൗതികജഗത്തില്‍ സാധാരണക്കാരായ നമ്മള്‍ കാണുന്ന അതിര്‍വരമ്പുകളൊന്നുമില്ല. സമ്പത്തോ അധികാരമോ സ്ഥാനമാനങ്ങളോ നേടാനുള്ള കാപട്യമില്ല. പ്രതിഫലമായി ആരില്‍നിന്നും യാതൊന്നും ആഗ്രഹിക്കുന്നില്ല. ശ്രോതാക്കള്‍ തന്നെ അംഗീകരിക്കണമെന്നോ അനുയായിവൃന്ദങ്ങളെ സൃഷ്ടിച്ചു കേമത്തം നടിക്കണമെന്നോ വിചാരമില്ല. പകരം ജഗത്തായി കാണപ്പെടുന്ന പരമാത്മാവിനുവേണ്ടി സ്വന്തം കഴിവുകളെല്ലാം സേവനമായി സമര്‍പ്പിക്കാനുള്ള ഉത്സാഹമായിരിക്കും മുന്നില്‍. പരിധികളില്ലാത്ത ഈ നിസ്സ്വാര്‍ത്ഥത സമാനതരംഗങ്ങളെ ഉണര്‍ത്തി ആരെയും അലൗകിക തലങ്ങളിലെത്തിക്കുന്നു. ആനന്ദപ്രകര്‍ഷത്താല്‍ സദസ്സു ഇളകിമറിഞ്ഞുപോയതിനു നിദാനമതാണ്.

ഈദൃശാനുഭവത്തില്‍ ഋഷിയുടെ വാക്കുകള്‍ കേള്‍ക്കണമെന്നു പോലുമില്ല. അദ്ദേഹത്തിന്റെ ഒരു നോട്ടമോ ഒരു സ്പര്‍ശമോ മതി. ഏഷ്യാ വന്‍കരയിലും സമീപദേശങ്ങളിലും നിന്നും യൂറോപ്, അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍നിന്നും വന്ന മറ്റനേകം പ്രസംഗകരോടൊപ്പം വേദിയിലേക്കു വന്ന മാത്രയില്‍തന്നെ അനേകം പ്രേക്ഷകരുടെ മനോമണ്ഡലത്തെ സ്വാമി വിവേകാനന്ദന്‍ ആകര്‍ഷിച്ചു കഴിഞ്ഞിരുന്നു. അന്നത്തെ സംഭവങ്ങളെപ്പറ്റി പലരാല്‍ എഴുതപ്പെട്ട കുറിപ്പുകളില്‍ ഇതെല്ലാം സൂചിതമായിട്ടുണ്ട്. അമേരിക്കയിലെ ജനങ്ങള്‍ക്കു തികച്ചും അപരിചിതമായ വേഷം ധരിച്ച് കാഴ്ചയില്‍ മങ്ങിയനിറമുള്ളവനെങ്കിലും സൂര്യശോഭതിങ്ങുന്ന കണ്ണുകളോടെ വേദിയിലിരുന്ന ആ ചെറുപ്പക്കാരന്‍ സ്വന്തം ഹൃദയത്തിനുള്ളലിരിക്കുന്നതായി പലര്‍ക്കും അനുഭവപ്പെട്ടു കഴിഞ്ഞിരുന്നു. സദസ്യരോടോരുത്തരുടെയും ഉള്ളില്‍ കുടികൊള്ളുന്ന ചൈതന്യവും താനും രണ്ടല്ലെന്നു അപ്രത്യക്ഷമായറിയുന്ന മഹായോഗിയാണു സ്വാമി വിവേകാനന്ദന്‍. അദ്ദേഹത്തിന്റെ ഏകത്വാനുഭവമാണ് ഏവരെയും ഹേതുകണ്ടെത്താന്‍ കഴിയാത്ത ആത്മബന്ധത്തില്‍പ്പെടുത്തിയത്. അതാണു ആ മഹാസാന്നിധ്യത്തെ അമൃതഹൃദ്യമാക്കിത്തീര്‍ത്ത മൗലികകാരണം. യോഗനടപടികളെ നിയന്ത്രിക്കുന്ന അച്ചടക്കസംഹിതയുടെ കെട്ടുപാടുകളില്‍ നിന്നു നിര്‍മുക്തമാകാന്‍ നേരിയ ഒരു കാരണം മാത്രമേ പിന്നെ വേണ്ടിയിരുന്നുള്ളു. അതാണു പില്ക്കാലത്തു വിശ്വപ്രസിദ്ധമായിത്തീര്‍ന്ന ആ സംബോധനയിലൂടെ സംഭവിച്ചത്.

ചാതുര്‍വര്‍ണ്യം - ജഗദ്‌ഗുരു സ്വാമി സത്യാനന്ദസരസ്വതി


മനുഷ്യസംസ്‌കാരത്തില്‍ മായാത്ത മുദ്ര പതിപ്പിച്ചുകൊണ്ട്‌ അഭംഗുരം നിലനില്‌ക്കുന്ന ഉത്‌കൃഷ്‌ടദര്‍ശനമാണു ഭാരതത്തിനുള്ളത്‌. നാനാത്വങ്ങളെ ഉള്‍ക്കൊള്ളുകയും കോര്‍ത്തിണക്കുകയും ചെയ്യുന്ന അമൂല്യസിദ്ധാന്തമാണ്‌ ഭാരതസംസ്‌കാരത്തിന്റെ അടിത്തറ. നാനാത്വങ്ങള്‍ ഏകത്വമായും, ഏകത്വം നാനാത്വമായും തീരുന്ന അത്ഭുതപ്രതിഭാസം വ്യക്തിയും പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെ ശാസ്‌ത്രരീത്യാ ചര്‍ച്ച ചെയ്‌തുറപ്പിച്ചിട്ടുണ്ട്‌. നാനാത്വങ്ങളില്‍ ഏകത്വം ദര്‍ശിക്കുന്നതിനുള്ള സ്വാതന്ത്ര്യം ബുദ്ധിക്കും യുക്തിക്കും ഇണങ്ങുന്നവണ്ണം വിശകലനം ചെയ്യാനുള്ള വിശാലത, ഭാരതസംസ്‌കാരത്തെ, ഘര്‍ഷണം ചെയ്‌ത രത്‌നം പോലെ കറയറ്റതാക്കുന്നു. നന്മതിന്മകള്‍ വിവേചിച്ചറിയുന്നതില്‍നിന്നു വ്യക്തികളെ മാറ്റി നിര്‍ത്തുന്ന അതിര്‍ത്തിവരമ്പുകള്‍ മുറിച്ചെറിയുവാനുള്ള ശക്തമായ ആഹ്വാനമാണ്‌ ഭാരതത്തിന്റെ ജീവിതസന്ദേശം. പരിമിതികളെ അതിലംഘിച്ച്‌ പാരമ്യതയിലേക്കു വളരുവാനുള്ള മാര്‍ഗനിര്‍ദേശം ഏകത്വത്തെ മാനിച്ചു വളര്‍ന്നു വന്നതാണ്‌. ഉത്‌പത്തി-സ്ഥിതി-ലയങ്ങളെ ശാസ്‌ത്രീയമായി വീക്ഷിച്ചുകൊണ്ടാണു സനാതന ധാര്‍മികമൂല്യം പ്രഖ്യാപിതമായത്‌. രൂപം, നാമം, ഗുണം എന്നിവയെ ആസ്‌പദമാക്കിയുള്ള നാനാത്വം പ്രകൃതിയുടെ സവിശേഷതയാണ്‌. നാനാത്വത്തിന്റെ സവിശേഷതകളും സാമാന്യതയും ഒന്നൊന്നായി വിശദമാക്കുകയും അതിലൂടെ ഏകത്വത്തിലേയ്‌ക്കുള്ള മാര്‍ഗം നിര്‍ദേശിക്കുകയും ചെയ്‌തിട്ടുണ്ട്‌.

നശ്വരതയും അനശ്വരതയും വിവേചിക്കുവാനുള്ള മാര്‍ഗനിര്‍ദേശം വൈജാത്യങ്ങളെ സ്വരൂപിക്കുന്നതിനും ഏകത്വം ദര്‍ശിക്കുന്നതിനുമുള്ള ശാസ്‌ത്രമായി വളര്‍ന്നിട്ടുണ്ട്‌. വൈരുധ്യാത്മകചിന്തയിലൂടെ ശാന്തിയും സമാധാനവും നഷ്‌ടപ്പെടാതിരിക്കുവാനുള്ള വിദഗ്‌ദ്ധമായ സന്ദേശമാണു നമ്മുടെ സംസ്‌കാരത്തിന്റെ സവിശേഷത. മൂല്യശോഷണം സംഭവിക്കാത്ത സമൂഹസൃഷ്‌ടി എങ്ങനെ എന്ന ചിന്തയ്‌ക്കു ശാശ്വതപരിഹാരം ലഭിക്കുന്നത്‌ ഭാരതീയ തത്ത്വശാസ്‌ത്രത്തിലൂടെയാണ്‌. രാഷ്‌ട്രമീമാംസ ഒറ്റപ്പെട്ട വര്‍ഗചിന്തയായി അധഃപതിക്കാന്‍ ഇടയാകാത്തവണ്ണം ജീവിതമൂല്യങ്ങളെ കോര്‍ത്തിണക്കിയിരുന്നു. ജീവിതത്തിന്റെ സമഗ്രഭാവനയെ താറുമാറാക്കുന്ന വൈകാരികാവേശം രാഷ്‌ട്രസങ്കല്‌പത്തില്‍ ഉടലെടുത്തിരുന്നില്ല. വ്യക്‌തിയെയും പ്രപഞ്ചത്തെയും അഭിന്നമായി കാണുന്ന ദര്‍ശനസൗന്ദര്യം ഇതിലേറെ മറ്റൊരിടത്തും പ്രകടമല്ല. അണുവില്‍ നിന്നു മഹത്തിലേക്കും, മഹത്തില്‍നിന്ന്‌ അണുവിലേക്കും എത്തി നില്‌ക്കുന്ന സമാനചിന്ത ഏകത്വത്തെ സമര്‍ഥിക്കുന്നു. മനുഷ്യമനസ്സിന്റെ ആസുരഭാവത്തേയും ദൈവീകഭാവത്തെയും തിരിച്ചറിഞ്ഞ്‌ തീരുമാനമെടുക്കുന്നതിനുള്ള വൈദഗ്‌ധ്യം ഭാരതീയ തത്ത്വചിന്തയിലൂടെ ലഭിക്കുന്നു. ധര്‍മാര്‍ഥകാമമോക്ഷങ്ങളെ പരിചിന്തനം ചെയ്‌തു സൈ്വരവും സ്വസ്ഥവുമായ സാമൂഹ്യജീവിതം നിലനിര്‍ത്തുന്നതിനുള്ള പ്രാഗത്ഭ്യം ഭാരതീയ ചിന്താമണ്ഡലത്തില്‍നിന്നു ലഭിക്കുന്നു.

ജാതിചിന്തയ്‌ക്കതീതമായ ഒരു ഏകലോകദര്‍ശനം എന്തിന്‌, എങ്ങനെ എന്നുള്ള ചോദ്യങ്ങള്‍ക്കു മതിയായ ഉത്തരവും പ്രായോഗികജീവിതത്തിലൂടെ കാണിച്ചു കൊടുത്തിട്ടുണ്ട്‌. ഗുണവ്യത്യാസമനുസരിച്ച്‌ വേര്‍തിരിക്കപ്പെട്ട പ്രത്യേകതകള്‍ ശ്രദ്ധാപൂര്‍വം പഠിക്കുവാന്‍ തയ്യാറാകാതെ വിമര്‍ശിക്കുന്നതു ശരിയല്ലെന്ന വാദത്തിനു വേണ്ടത്ര പ്രാധാന്യം നല്‌കിയേ തീരൂ. ഗുണവ്യത്യാസത്തെ ജാതിയാക്കി മാറ്റിയ പരമ്പരാഗതവൈരുദ്ധ്യം തുടച്ചു മാറ്റേണ്ട കാലം അതിക്രമിച്ചു.

ചാതുര്‍വര്‍ണ്യസിദ്ധാന്തങ്ങള്‍ പൗരാണികഭാരത ദര്‍ശനങ്ങളുടെ പക്ഷപാതമനോഭാവത്തെയാണു സൂചിപ്പിക്കുന്നതെന്ന തെറ്റിദ്ധാരണയ്‌ക്കെതിരെയുള്ള ഒരു ചിന്താമണ്‌ഡലം വളര്‍ന്നു വരേണ്ടിയിരിക്കുന്നു. ഭാരതീയ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിത്തന്നെ ഇക്കാര്യം വിജയപ്രദമായി നിര്‍വഹിക്കാവുന്നതാണ്‌. കാലപരിധിക്കപ്പുറമുള്ള തത്ത്വങ്ങളെ ആശ്രയിച്ചുകൊണ്ട്‌ കാലാനുസൃതമായ മാറ്റങ്ങളെ അംഗീകരിക്കുവാനുള്ള ക്രമീകരണപദ്ധതിയില്‍ വന്ന വൈകല്യങ്ങള്‍ സാംഗോപാംഗം ചര്‍ച്ച ചെയ്‌തു സമര്‍ഥിക്കുവാനുള്ള അവസരവും അര്‍ഹതയും ഇന്നോളം ചോദ്യം ചെയ്യപ്പെട്ടിട്ടില്ല.

വര്‍ണങ്ങള്‍ ജന്മങ്ങളിലൂടെ കെട്ടുപെട്ടുകിടക്കുന്ന ജാതിവ്യവസ്ഥയല്ല. എന്നാലും അതിനെ ജാതിയാക്കിത്തന്നെ ചിത്രീകരിക്കുവാനുള്ള ദുഷ്‌ടചിന്ത ഇന്നും ശക്തമായി നിലനില്‌ക്കുന്നു. സമൂഹത്തിന്റെ സത്യദര്‍ശന വാഞ്‌ഛ വര്‍ധിച്ചു വരുന്നതനുസരിച്ചു ഇത്തരം ദുഷ്‌ടചിന്തകള്‍ ദുര്‍ബലങ്ങളായിത്തീരും. കാലദേശ പരിമിതികളെ വ്യക്തമാക്കുന്ന വര്‍ണനകളും, കാലദേശങ്ങള്‍ക്കപ്പുറമെത്തുന്ന ആത്‌മാവിഷ്‌കരണവും എത്രകണ്ടു ശാസ്‌ത്രീയമാണെന്ന്‌ എടുത്തു പറയേണ്ടതില്ല. കാലത്തിന്റെ ഉപാധിയായി ചലനവും ദേശത്തിന്റെ ഉപാധിയായി ചലനത്തിനു വിധേയമായ വസ്‌തുവും കാലദേശസൃഷ്‌ടികള്‍ക്കു ഘടകങ്ങളായിരിക്കുന്നു. Life is motion and atom is matter. Hence atom + motion = Promotion എന്നിങ്ങനെ പ്രകൃതിയെ സൃഷ്‌ടിച്ചും ലയിപ്പിച്ചും ഇരിക്കുന്ന ചലനവും (കാലവും) കാലാതീതാവസ്ഥയും, ആത്മവൃത്തിയും ആത്മാവുമാക്കി വര്‍ണിച്ചിരിക്കുന്നതിന്റെ ശാസ്‌ത്രീയത സത്യദര്‍ശനത്തിന്റെ ആഴത്തിലേക്കു നമ്മെ നയിക്കുന്നു. കാലനിര്‍ണയം ചെയ്‌തു പ്രകൃതിയേയും, കാലാതീതസങ്കല്‌പത്തിലൂടെ ആത്മാവിനേയും അറിയിക്കുന്നു. വൈവിധ്യത്തില്‍ നിന്ന്‌ ഏകത്വത്തിലേയ്‌ക്കുള്ള പ്രയാണവും ദര്‍ശനവും ശാസ്‌ത്രാടിസ്ഥാനത്തിലും അധ്യാത്മചിന്തയിലും അധിഷ്‌ഠിതമായിരിക്കുന്നു.

`കാലസ്യ തേ പ്രകൃതിപുരുഷയോഃ പരസ്യ
ശം നസ്‌തനോതു ചരണഃ പുരുഷോത്തമസ്യ’

പ്രകൃതിപുരുഷയോഃ = പ്രകൃതിപുരുഷന്മാര്‍ക്ക്‌
പരസ്യ = പരനായിരിക്കുന്ന
കാലസ്യ = കാലസ്വരൂപനായ
പുരുഷോത്തമസ്യ = പുരുഷോത്തമനായിരിക്കുന്ന
തേ ചരണഃ = അങ്ങയുടെ ചരണം
നഃ = ഞങ്ങള്‍ക്ക്‌
ശം = മംഗളത്തെ
തനോതു = ചെയ്യട്ടെ

`കാലസ്‌തു ഹേതുഃ സുഖ ദുഃഖയോശ്ചേത്‌
കിമാത്‌മനസ്‌തത്ര തദാത്മകോ�സൗ’

തദാത്മകഃ = തദാത്മകം (ബ്രഹ്മസ്വരൂപം) ആയിരിക്കുന്ന
അസൗ = ഈ
കാലഃ = കാലം
തു = ആകട്ടെ
സുഖദുഃഖയോഃ = സുഖദുഃഖങ്ങള്‍ക്ക്‌
ഹേതുഃ ചേത്‌ = ഹേതുവായി ഭവിക്കുമെങ്കില്‍
തത്ര = അവിടെ
ആത്മനഃ = ആത്മാവിനെ സംബന്ധിച്ച്‌
കിം = എന്താണ്‌ ? (ആത്മാവിനെ ഇതു ബാധിക്കുന്നില്ല)

ചാതുര്‍വര്‍ണ്യത്തെപ്പറ്റി പറയുന്നിടത്ത്‌ കാലത്തെ പ്രതിപാദിച്ചതെന്തിനെന്നുള്ള സംശയം വേണ്ടാ. ഭൗതികശാസ്‌ത്രചിന്തയ്‌ക്കനുസരിച്ചും പ്രകൃതിയുടെ ഏകത്വത്തെ സമര്‍ഥിക്കാന്‍ വേണ്ടിയാണ്‌ ഒരു സൂചനയായി മാത്രം കാലത്തെപ്പറ്റി പറഞ്ഞത്‌.

അധ്യാത്മശാസ്‌ത്രഗ്രന്ഥങ്ങളില്‍ ഒന്നുപോലും ആത്മാവിനെപ്പറ്റി പ്രസ്‌താവിക്കാതെ കടന്നു പോകുന്നില്ല. പ്രതീകങ്ങളെ ആസ്‌പദമാക്കിയുള്ള എല്ലാ വര്‍ണനകളും വൈവിധ്യത്തില്‍ നിന്നും ഏകത്വത്തിലേക്കെത്തിച്ചേരുന്ന വഴികാട്ടികളായിത്തീര്‍ന്നിട്ടുണ്ട്‌. ശരീരം, ജീവന്‍ എന്നീ രണ്ടു തത്ത്വങ്ങളെ ആസ്‌പദമാക്കിയുള്ള ചര്‍ച്ചയാണു മേല്‌പറഞ്ഞ മഹാഗ്രന്ഥങ്ങളില്‍ നടത്തിയിരിക്കുന്നത്‌. ജീവനെ പ്രതിപാദിക്കുമ്പോഴും ശരീരത്തെ പ്രതിപാദിക്കുമ്പോഴും മനുഷ്യശരീരമെന്നോ മനുഷ്യജീവനെന്നോ മാത്രം ചിന്തിക്കാനാവില്ല. പ്രപഞ്ചപരിധിവരെ എത്തുന്ന നാനാത്വവും അതിനപ്പുറത്തേയ്‌ക്കു പോകുന്ന ഏകത്വവും ഭാരതീയ തത്ത്വചിന്തയുടെ അടിസ്ഥാനമായിരിക്കേ മേല്‌പറഞ്ഞ പരിമിതിക്കു ന്യായങ്ങളില്ല. `സഹസ്രശീര്‍ഷഃ പുരുഷഃ സഹസ്രാക്ഷഃ സഹസ്രപാത്‌’ എന്നാരംഭിക്കുന്ന ഋഗ്വേദവാക്യം (പുരുഷസൂക്തം) സമസ്‌തചരാചരങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഏകവ്യക്തിത്വത്തെയാണു പുരുഷനായി വര്‍ണിച്ചിരിക്കുന്നത്‌. `അഹം ബ്രഹ്മാസ്‌മി’ എന്നുള്ള അനുഭൂതിമണ്ഡലത്തിലെത്തുന്ന വ്യക്തിക്കും ഈ സര്‍വവ്യാപകത്വം നിഷേധിക്കാനാവില്ല.

`യസ്‌തു സര്‍വാണി ഭൂതാനി ആത്മന്യേവാനുപശ്യതി’ എന്നു തുടങ്ങുന്ന ശ്രുതി വാക്യത്തിലും ആത്മാവിന്റെ ഏകത്വം സ്ഥാപിക്കപ്പെട്ടിരിക്കുന്നു.

`യുജ്ഞി ബ്രധ്‌നമരുഷം ചരന്തം
പരിതസ്ഥുഷഃ രോചന്തേ രോചനാ ദിവി’

(ഋഗ്വേദം 1-1-1-6)

പരിതസ്ഥുഷഃ = പരിതസ്ഥുഷനായി
(പരിതസ്ഥുഷമാകും വണ്ണം)
യുജ്ഞി = യോജിപ്പിക്കുന്നു
ചരന്തം = ചരന്നായി (ചലനാത്മകനായി)
അരുഷം = അരുഷമായി (കോപാദികള്‍, ഹിംസാദികള്‍ ഇവയ്‌ക്കതീതമായി)
ബ്രധ്‌നം = ബ്രധ്‌നമായി (ബൃഹത്തായ ജ്ഞാനം, യോഗം ഇവയോടെ)
രോചനാ = രോചിസായി
(തേജസ്സുള്ളവനായി)
ദിവി = ദ്യോവില്‍
രോചന്തേ = പ്രകാശിക്കുന്നു.

മേല്‌പറഞ്ഞ മന്ത്രഭാഗത്തില്‍ `അരുഷം’ എന്ന വാക്ക്‌ ഹിംസയ്‌ക്കു വിപരീതമാണ്‌. കോപം, ഹിംസ എന്നിവയ്‌ക്കതീതമായി എന്നര്‍ഥമെടുക്കുമ്പോള്‍ യുജ്ഞി എന്ന വാക്കിന്‌ യോജിപ്പിക്കുന്നു എന്നും അര്‍ഥമാകുന്നു. സമസ്‌തചരാചരങ്ങളേയും തേജസ്സുകൊണ്ടു കൂട്ടിയിണക്കുന്നവനായും അഹിംസാസ്വരൂപനായും ചൈതന്യമാത്രനായും പ്രകാശിക്കുമ്പോള്‍ തന്നില്‍ നിന്നും അന്യമായൊന്നുമില്ലെന്നു വരുന്നു.

`പ്രാണോ ഹ്യേഷ യഃ സര്‍വഭൂതൈര്‍വിഭാതി
വിജാനന്‍ വിദ്വാന്‍ ഭവതേ നാതിവാദീ.’

(മുണ്‌ഡകോപനിഷത്ത്‌ മൂന്നാം മുണ്‌ഡകം ഒന്നാംഖണ്‌ഡം നാലാം മന്ത്രം)

പ്രാണന്റെ പ്രാണനായ ആത്മാവു തന്നെയാണ്‌ സര്‍വഭൂതങ്ങളിലും സ്ഥിതിചെയ്‌തുകൊണ്ടു പ്രകാശിക്കുന്നത്‌. അതറിയുന്നവന്‍ വിദ്വാനായി ഭവിക്കുന്നു. അമിതവാദി ആകുന്നില്ല (മറ്റൊന്നുമുണ്ടെന്നു പറയുന്നവനായി
ഭവിക്കുന്നില്ല).

മേല്‌പറഞ്ഞ ശ്രുതിമന്ത്രത്തിലും ഈശ്വരന്റെ സര്‍വാധിപത്യം നിഷേധിക്കാനാവില്ല.

`പ്രാണം ദേവാ അനുപ്രാണന്തി
മനുഷ്യാഃ പശവശ്ച യേ
പ്രാണോ ഹി ഭൂതാനാമായുഃ
തസ്‌മാത്‌ സര്‍വായുഷമുച്യതേ’

(തൈത്തിരീയോപനിഷത്ത്‌ രണ്ടാമധ്യായം ബ്രഹ്മാനന്ദവല്ലി മൂന്നാമനുവാകം)

ദേവന്മാര്‍, മനുഷ്യര്‍, മൃഗങ്ങള്‍ തുടങ്ങി സര്‍വജീവികളും പ്രാണന്റെ സഹായത്താല്‍ ജീവിക്കുന്നു. സര്‍വഭൂതങ്ങളുടെയും ആയുസ്സും പ്രാണന്‍ തന്നെയാണ്‌. അതുകൊണ്ട്‌ പ്രാണനെ സര്‍വായുസ്സ്‌ എന്നു പറയുന്നു.

`ഏകോ ദേവഃ സര്‍വഭൂതേഷു ഗൂഢഃ
സര്‍വവ്യാപീ സര്‍വഭൂതാന്തരാത്മാ
കര്‍മാധ്യക്ഷഃ സര്‍വഭൂതാധിവാസ
സാക്ഷീ ചേതാഃ കേവലാ നിര്‍ഗുണശ്ച’ 
(ശ്വേതാശ്വതര ഉപനിഷത്ത്‌ ആറാമധ്യായംപതിനൊന്നാം ശ്ലോകം)

ഏകനായ പരമാത്മാവ്‌ സര്‍വഭൂതങ്ങളിലും നിഗൂഢനും സര്‍വവ്യാപിയും സര്‍വഭൂതങ്ങളിലും വസിക്കുന്നവനും സര്‍വസാക്ഷിയും സര്‍വാത്മകനും നിര്‍ഗുണനും ആകുന്നു.

മേല്‌പറഞ്ഞ ശ്രുതിവാക്യങ്ങളിലെല്ലാം അന്തര്യാമിയും ബഹിര്യാമിയുമായ ബ്രഹ്മഭാവത്തെയാണു വര്‍ണിച്ചിരിക്കുന്നത്‌.സര്‍വശരീരിയും സര്‍വാത്മാവുമായ ഈശ്വരനില്‍ നിന്ന്‌ അന്യമായി മറ്റൊന്നുമില്ലെന്നാണ്‌ ശ്രുതിവാക്യങ്ങളില്‍നിന്നും മനസ്സിലാകുന്നത്‌. പുരാണേതിഹാസങ്ങളും ഈ തത്ത്വത്തെ തന്നെയാണു പ്രതീകാത്മകമായി വര്‍ണിച്ചിട്ടുള്ളത്‌. ആത്മാവിന്റെ സര്‍വവ്യാപിത്വം പ്രപഞ്ചശരീരത്തിലെ അണുജീവി മുതലുള്ള പിണ്ഡാണ്ഡങ്ങളെ മുഴുവന്‍ തന്റെ ശരീരാംശങ്ങളാക്കി തീര്‍ത്തിരിക്കുന്നു. വിരാട്‌സ്വരൂപ സങ്കല്‌പത്തിലും ഈ തത്ത്വം തന്നെയാണു സ്‌പഷ്‌ടമായിട്ടുള്ളത്‌. അങ്ങനെയുള്ള വിരാട്‌പുരുഷന്റെ മുഖത്തുനിന്നു ബ്രാഹ്മണനും ഭുജങ്ങളില്‍നിന്നു ക്ഷത്രിയനും തുടയില്‍നിന്നു വൈശ്യനും പാദങ്ങളില്‍നിന്നു ശൂദ്രനും ഉണ്ടായതായിട്ടാണ്‌ വേദവാക്യം.

തസ്മാത് ജാഗ്രത ജാഗ്രത- ശങ്കരാചാര്യര്‍

ജന്മദുഃഖം ജരാദുഃഖം
ജയാദുഃഖം പുനഃ പുനഃ
സംസാര സാഗരം ദുഃഖം
തസ്മാത് ജാഗ്രത ജാഗ്രത

കാമക്രോധഞ്ച ലോഭഞ്ച
ദേഹേതിഷ്ഠതി തസ്കാരാഃ
ജ്ഞാന രത്നാപഹാരായ
തസ്മാത് ജാഗ്രത ജാഗ്രത

മാതാനാസ്തി പിതാനാസ്തി
നാസ്തി ബന്ധുസഹോദരഃ
അര്‍ത്ഥം നാസ്തി ഗൃഹം നാസ്തി
തസ്മാത് ജാഗ്രത ജാഗ്രത

ജ്ഞാനപ്പാന - പൂന്താനം നമ്പൂതിരി



വന്ദനം
കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന!

കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ!
അച്യുതാനന്ദ! ഗോവിന്ദ! മാധവാ!
സച്ചിദാനന്ദ! നാരായണാ! ഹരേ!

ഗുരുനാഥന്‍ തുണചെയ്ക സന്തതം
തിരുനാമങ്ങള്‍ നാവിന്മേലെപ്പോഴും
പിരിയാതെയിരിക്കണം നമ്മുടെ
നരജന്മം സഫലമാക്കീടുവാന്‍!

കാലലീല
ഇന്നലെയോളമെന്തെന്നറിഞ്ഞീലാ
ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ
ഇന്നിക്കണ്ട തടിക്കു വിനാശവു-
മിന്ന നേരമെന്നേതുമറിഞ്ഞീലാ.

കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ-
ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍.
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍,
മാളികമുകളേറിയ മന്നന്റെ
തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍.

അധികാരിഭേദം
കണ്ടാലൊട്ടറിയുന്നു ചിലരിതു
കണ്ടാലും തിരിയാ ചിലര്‍ക്കേതുമേ.
കണ്ടതൊന്നുമേ സത്യമല്ലെന്നതു
മുമ്പേ കണ്ടിട്ടറിയുന്നിതു ചിലര്‍.
മനുജാതിയില്‍ത്തന്നെ പലവിധം
മനസ്സിന്നു വിശേഷമുണ്ടോര്‍ക്കണം.

പലര്‍ക്കുമറിയേണമെന്നിട്ടല്ലോ
പലജാതി പറയുന്നു ശാസ്ത്രങ്ങള്‍.
കര്‍മ്മത്തിലധികാരി ജനങ്ങള്‍ക്കു
കര്‍മ്മശാസ്ത്രങ്ങളുണ്ടു പലവിധം.
ജ്ഞാനത്തിനധികാരി ജനങ്ങള്‍ക്കു
ജ്ഞാനശാസ്ത്രങ്ങളും പലതുണ്ടല്ലോ.

സാംഖ്യശാസ്ത്രങ്ങള്‍ യോഗങ്ങളെന്നിവ
സംഖ്യയില്ലതു നില്‌ക്കട്ടെ സര്‍വ്വവും;

തത്ത്വവിചാരം
ചുഴന്നീടുന്ന സംസാരചക്രത്തി-
ലുഴന്നീടും നമുക്കറിഞ്ഞീടുവാന്‍
അറിവുള്ള മഹത്തുക്കളുണ്ടൊരു
പരമാര്‍ത്ഥമരുള്‍ചെയ്തിരിക്കുന്നു.

എളുതായിട്ടു മുക്തി ലഭിപ്പാനായ്‌
ചെവി തന്നിതു കേള്‍പ്പിനെല്ലാവരും
നമ്മെയൊക്കെയും ബന്ധിച്ച സാധനം
കര്‍മ്മമെന്നറിയേണ്ടതു മുമ്പിനാല്‍
മുന്നമിക്കണ്ട വിശ്വമശേഷവും
ഒന്നായുള്ളൊരു ജ്യോതിസ്വരൂപമായ്‌
ഒന്നും ചെന്നങ്ങു തന്നോടു പറ്റാതെ

ഒന്നിനും ചെന്നു താനും വലയാതെ

ഒന്നൊന്നായി നിനയ്ക്കും ജനങ്ങള്‍ക്ക്‌

ഒന്നുകൊണ്ടറിവാകുന്ന വസ്തുവായ്‌

ഒന്നിലുമറിയാത്ത ജനങ്ങള്‍ക്ക്‌

ഒന്നുകൊണ്ടും തിരിയാത്ത വസ്തുവായ്‌

ഒന്നുപോലെയൊന്നില്ലാതെയുള്ളതി-

ന്നൊന്നായുള്ളൊരു ജീവസ്വരൂപമായ്‌

ഒന്നിലുമൊരു ബന്ധമില്ലാതെയായ്‌

നിന്നവന്‍ തന്നെ വിശ്വം ചമച്ചുപോല്‍.

മൂന്നുമൊന്നിലടങ്ങുന്നു പിന്നെയും

ഒന്നുമില്ലപോല്‍ വിശ്വമന്നേരത്ത്‌.

കര്‍മ്മഗതി

ഒന്നുകൊണ്ടു ചമച്ചൊരു വിശ്വത്തില്‍

മൂന്നായിട്ടുള്ള കര്‍മ്മങ്ങളൊക്കെയും

പുണ്യകര്‍മ്മങ്ങള്‍ പാപകര്‍മ്മങ്ങളും

പുണ്യപാപങ്ങള്‍ മിശ്രമാം കര്‍മ്മവും

മൂന്നു ജാതി നിരൂപിച്ചു കാണുമ്പോള്‍

മൂന്നുകൊണ്ടും തളയ്‌ക്കുന്നു ജീവനെ.

പൊന്നിന്‍ ചങ്ങലയൊന്നിപ്പറഞ്ഞതി-

ലൊന്നിരുമ്പുകൊണ്ടെന്നത്രേ ഭേദങ്ങള്‍.

രണ്ടിനാലുമെടുത്തു പണിചെയ്ത

ചങ്ങലയല്ലോ മിശ്രമാം കര്‍മ്മവും.

ബ്രഹ്‌ മവാദിയായീച്ചയെറുമ്പോളം

കര്‍മ്മബദ്ധന്മാരെന്നതറിഞ്ഞാലും.

ഭുവനങ്ങളെ സൃഷ്ടിക്കയെന്നതു

ഭുവനാന്ത്യപ്രളയം കഴിവോളം

കര്‍മ്മപാശത്തെ ലംഘിക്കയന്നതു

ബ്രഹ്‌മാവിന്നുമെളുതല്ല നിര്‍ണ്ണയം.

ദിക്‌പാലന്മാരുമവ്വണ്ണമോരോരോ

ദിക്കുതോറും തളച്ചു കിടക്കുന്നു.

അല്‌പകര്‍മ്മികളാകിയ നാമെല്ലാ-

മല്‌പകാലം കൊണ്ടോരോരോ ജന്തുക്കള്‍

ഗര്‍ഭപാത്രത്തില്‍ പുക്കും പുറപ്പെട്ടും

കര്‍മ്മംകൊണ്ടു കളിക്കുന്നതിങ്ങനെ.

ജീവഗതി

നരകത്തില്‍ക്കിടക്കുന്ന ജീവന്‍പോയ്‌

ദുരിതങ്ങളൊടുങ്ങി മനസ്സിന്റെ

പരിപാകവും വന്നു ക്രമത്താലേ

നരജാതിയില്‍ വന്നു പിറന്നിട്ടു

സുകൃതം ചെയ്തു മേല്‌പോട്ടു പോയവര്‍

സ്വര്‍ഗ്ഗത്തിങ്കലിരിന്നു സുഖിക്കുന്നു.

സുകൃതങ്ങളുമൊക്കെയൊടുങ്ങുമ്പോള്‍

പരിപാകവുമെള്ളോളമില്ലവര്‍

പരിചോടങ്ങിരുന്നിട്ടു ഭൂമിയില്‍

ജാതരായ്‌; ദുരിതം ചെയ്തു ചത്തവര്‍.

വന്നൊരദ്‌ദുരിതത്തിന്‍ഫലമായി

പിന്നെപ്പോയ്‌ നരകങ്ങളില്‍ വീഴുന്നു.

സുരലോകത്തില്‍നിന്നൊരു ജീവന്‍പോയ്‌

നരലോകേ മഹീസുരനാകുന്നു;

ചണ്ടകര്‍മ്മങ്ങള്‍ ചെയ്തവര്‍ ചാകുമ്പോള്‍

ചണ്ഡാലകുലത്തിങ്കല്‍പ്പിറക്കുന്നു.

അസുരന്മാര്‍ സുരന്മാരായീടുന്നു;

അമര‍ന്മാര്‍ മരങ്ങളായീടുന്നു;

അജം ചത്തു ഗജമായ്‌ പിറക്കുന്നു

ഗജം ചത്തങ്ങജവുമായീടുന്നു;

നരി ചത്തു നരനായ്‌ പിറക്കുന്നു

നാരി ചത്തുടനോരിയായ്‌പോകുന്നു;

കൃപകൂടാതെ പീഡിപ്പിച്ചീടുന്ന

നൃപന്‍ ചത്തു കൃമിയായ്‌പിറകുന്നു;

ഈച്ച ചത്തൊരു പൂച്ചയായീടുന്നു

ഈശ്വരന്റെ വിലാസങ്ങളിങ്ങനെ.

കീഴ്‌മേലിങ്ങനെ മണ്ടുന്ന ജീവന്മാര്‍

ഭൂമിയീന്നത്രേ നേടുന്നു കര്‍മ്മങ്ങള്‍

സീമയില്ലാതോളം പല കര്‍മ്മങ്ങള്‍;

ഭൂമിയീന്നത്രേ നേടുന്നു ജീവന്മാര്‍.

അങ്ങനെ ചെയ്തു നേടി മരിച്ചുട-

നന്യലോകങ്ങളോരോന്നിലോരോന്നില്‍

ചെന്നിരുന്നു ഭുജിക്കുന്നു ജീവന്മാര്‍

തങ്ങള്‍ ചെയ്തോരു കര്‍മ്മങ്ങള്‍ തന്‍ഫലം.

ഒടുങ്ങീടുമതൊട്ടുനാള്‍ ചെല്ലുമ്പോള്‍.

ഉടനെ വന്നു നേടുന്നു പിന്നെയും;

തന്റെ തന്റെ ഗൃഹത്തിങ്കല്‍നിന്നുടന്‍

കൊണ്ടുപോന്ന ധനംകൊണ്ടു നാമെല്ലാം

മറ്റെങ്ങാനുമൊരേടത്തിരുന്നിട്ടു

വിറ്റൂണെന്നു പറയും കണക്കിനേ.

ഭാരതമഹിമ

കര്‍മ്മങ്ങള്‍ക്കു വിളഭൂമിയാകിയ

ജന്മദേശമിബ്ഭൂമിയറിഞ്ഞാലും.

കര്‍മ്മനാശം വരുത്തേണമെങ്കിലും

ചെമ്മേ മറ്റെങ്ങുംസാധിയാ നിര്‍ണ്ണയം.

ഭക്തന്മാര്‍ക്കും മുമുക്ഷു ജനങ്ങള്‍ക്കും

സക്തരായ വിഷയീജനങ്ങള്‍ക്കും

ഇച്ഛീച്ചീടുന്നതൊക്കെകൊടുത്തീടും

വിശ്വമാതാവു ഭൂമി ശിവ ശിവ!

വിശ്വനാഥന്റെ മൂലപ്രകൃതിതാന്‍

പ്രത്യക്ഷേണ വിളങ്ങുന്നു ഭൂമിയായ്‌.

അവനീതലപാലനത്തിന്നല്ലൊ

അവതാരങ്ങളും പലതോര്‍ക്കുമ്പോള്‍.

അതുകൊണ്ടു വിശേഷിച്ചും ഭൂലോകം

പതിന്നാലിലുമുത്തമമെന്നല്ലോ

വേദവാദികളായ മുനികളും

വേദവും ബഹുമാനിച്ചു ചൊല്ലുന്നു.

ലവണാംബുധിമദ്ധ്യേ വിളങ്ങുന്ന

ജംബുദ്വീപൊരു യോജനലക്ഷവും

സപ്തദ്വീപുകളുണ്ടതിലെത്രയും

ഉത്തമമെന്നു വാഴ്‌ത്തുന്നു പിന്നെയും.

ഭൂപത്‌മത്തിനു കര്‍ണ്ണികയായിട്ടു

ഭൂധരേന്ദ്രനതിലല്ലോ നില്‌ക്കുന്നു.

ഇതിലൊമ്പതു ഖണ്ഡങ്ങളുണ്ടല്ലോ

അതിലുത്തമം ഭാരതഭൂതലം

സമ്മതരായ മാമുനിശ്രേഷ്ഠന്മാര്‍

കര്‍മ്മക്ഷേത്രമെന്നല്ലോ പറയുന്നു;

കര്‍മ്മബീജമതീന്നു മുളയ്ക്കേണ്ടു

ബ്രഹ്‌മലോകത്തിരിക്കുന്നവര്‍കള്‍ക്കും,

കര്‍മ്മബീജം വരട്ടിക്കളഞ്ഞുടന്‍

ജന്മനാശം വരുത്തേണമെങ്കിലും

ഭാരതമായ ഖണ്ഡമൊഴിഞ്ഞുള്ള

പാരിലെങ്ങുമെളുതല്ല നിര്‍ണ്ണയം.

അത്ര മുഖ്യമായുള്ളൊരു ഭാരത-

മിപ്രദേശമെന്നെല്ലാരുമോര്‍ക്കണം.

കലികാലമഹിമ

യുഗം നാലിലും നല്ലൂ കലിയുഗം

സുഖമേതന്നെ മുക്തിവരുത്തുവാന്‍.

കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന!

കൃഷ്ണ! ഗോവിന്ദ! രാമ! എന്നിങ്ങനെ

തിരുനാമസങ്കീര്‍ത്തനമെന്നീയേ

മറ്റേതുമില്ല യത്‌നമറിഞ്ഞാലും

അതു ചിന്തിച്ചു മറ്റുള്ള ലോകങ്ങള്‍

പതിമ്മൂന്നിലുമുള്ള ജനങ്ങളൂം

മറ്റു ദ്വീപുകളാറിലുമുള്ളോരും

മറ്റു ഖണ്ഡങ്ങളെട്ടിലുമുള്ളോരും

മറ്റു മൂന്നു യുഗങ്ങളിലുള്ളോരും

മുക്തി തങ്ങള്‍ക്കു സാദ്ധ്യമല്ലായ്‌കയാല്‍

കലികാലത്തെ ഭാരതഖണ്ഡത്തെ,

കലിതാദരം കൈവണങ്ങീടുന്നു.

അതില്‍ വന്നൊരു പുല്ലായിട്ടെങ്കിലും

ഇതുകാലം ജനിച്ചുകൊണ്ടീടുവാന്‍

യോഗ്യത വരുത്തീടുവാന്‍ തക്കൊരു

ഭാഗ്യം പോരാതെ പോയല്ലോ ദൈവമേ!

ഭാരതഖണ്ഡത്തിങ്കല്‍ പിറന്നൊരു

മാനുഷര്‍ക്കും കലിക്കും നമസ്കാരം!

എന്നെല്ലാം പുകഴ്‌ത്തീടുന്നു മറ്റുള്ളോര്‍

എന്നതെന്തിനു നാം പറഞ്ഞീടുന്നു?

എന്തിന്റെ കുറവ്‌

കാലമിന്നു കലിയുഗമല്ലയോ?

ഭാരതമിപ്രദേശവുമല്ലയോ?

നമ്മളെല്ലാം നരന്മാരുമല്ലയോ?

ചെമ്മെ നന്നായ്‌ നിരൂപിപ്പിനെല്ലാരും.

ഹരിനാമങ്ങളില്ലാതെ പോകയോ?

നരകങ്ങളില്‍ പേടി കുറകയോ?

നാവുകൂടാതെ ജന്മമതാകയോ?

നമുക്കിന്നി വിനാശമില്ലായ്‌കയോ?

കഷ്ടം!കഷ്ടം! നിരൂപണം കൂടാതെ

ചുട്ടു തിന്നുന്നു ജന്മം പഴുതെ നാം!

മനുഷ്യജന്മം ദുര്‍ല്ലഭം

എത്ര ജന്മം പ്രയാസപ്പെട്ടിക്കാലം

അത്ര വന്നു പിറന്നു സുകൃതത്താല്‍!

എത്ര ജന്മം മലത്തില്‍ കഴിഞ്ഞതും

എത്ര ജന്മം ജലത്തില്‍ കഴിഞ്ഞതും

എത്ര ജന്മങ്ങള്‍ മന്നില്‍ കഴിഞ്ഞതും

എത്ര ജന്മം മരങ്ങളായ്‌ നിന്നതും

എത്ര ജന്മം അരിച്ചു നടന്നതും

എത്ര ജന്മം മൃഗങ്ങള്‍ പശുക്കളായ്‌

അതു വന്നിട്ടിവണ്ണം ലഭിച്ചൊരു

മര്‍ത്ത്യജന്മത്തിന്‍ മുമ്പേ കഴിച്ചു നാം!

എത്രയും പണിപ്പെട്ടിങ്ങു മാതാവിന്‍

ഗര്‍ഭപാത്രത്തില്‍ വീണതറിഞ്ഞാലും.

പത്തുമാസം വയറ്റില്‍ കഴിഞ്ഞുപോയ്‌

പത്തുപന്തീരാണ്ടുണ്ണിയായിട്ടും പോയ്‌.

തന്നെത്താനഭിമാനിച്ചു പിന്നേടം

തന്നെത്താനറിയാതെ കഴിയുന്നു.

എത്രകാലമിരിക്കുമിനിയെന്നും

സത്യമോ നമുക്കേതുമൊന്നില്ലല്ലോ;

നീര്‍പ്പോളപോലെയുള്ളൊരു ദേഹത്തില്‍

വീര്‍പ്പുമാത്രമുണ്ടിങ്ങനെ കാണുന്നു.

ഓര്‍ത്തറിയാതെ പാടുപെടുന്നേരം

നേര്‍ത്തുപോകുമതെന്നേ പറയാവൂ.

അത്രമാത്രമിരിക്കുന്ന നേരത്തു

കീര്‍ത്തിച്ചീടുന്നതില്ല തിരുനാമം!

സംസാരവര്‍ണ്ണന

സ്‌ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു

നാണംകെട്ടു നടക്കുന്നിതു ചിലര്‍

മദമത്സരം ചിന്തിച്ചു ചിന്തിച്ചു

മതി കെട്ടു നടക്കുന്നിതു ചിലര്‍;

ചഞ്ചലാക്ഷിമാര്‍ വീടുകളില്‍ പുക്കു

കുഞ്ചിരാമനായാടുന്നിതു ചിലര്‍;

കോലകങ്ങളില്‍ സേവകരായിട്ടു

കോലംകെട്ടി ഞെളിയുന്നിതു ചിലര്‍

ശാന്തിചെയ്തു പുലര്‍ത്തുവാനായിട്ടു

സന്ധ്യയോളം നടക്കുന്നിതു ചിലര്‍;

അമ്മയ്ക്കും പുനരച്ഛനും ഭാര്യയ്ക്കും

ഉണ്‌മാന്‍പോലും കൊടുക്കുന്നില്ല ചിലര്‍;

അഗ്നിസാക്ഷിണിയായൊരു പത്നിയെ

സ്വപ്നത്തില്‍പ്പോലും കാണുന്നില്ല ചിലര്‍;

സത്തുകള്‍ കണ്ടു ശിക്ഷിച്ചു ചൊല്ലുമ്പോള്‍

ശത്രുവെപ്പോലെ ക്രുദ്ധിക്കുന്നു ചിലര്‍;

വന്ദിതന്മാരെക്കാണുന്ന നേരത്തു

നിന്ദിച്ചത്രെ പറയുന്നിതു ചിലര്‍;

കാണ്‍ക്ക നമ്മുടെ സംസാരകൊണ്ടത്രേ

വിശ്വമീവണ്ണം നില്‍പുവെന്നും ചിലര്‍;

ബ്രാഹ്‌മണ്യംകൊണ്ടു കുന്തിച്ചു കുന്തിച്ചു

ബ്രഹ്‌മാവുമെനിക്കൊക്കായെന്നും ചിലര്‍;

അര്‍ത്ഥാശയ്‌ക്കു വിരുതു വിളിപ്പിപ്പാന്‍

അഗ്നിഹോത്രാദി ചെയ്യുന്നിതു ചിലര്‍;

സ്വര്‍ണ്ണങ്ങള്‍ നവരത്നങ്ങളെക്കൊണ്ടും

എണ്ണം കൂടാതെ വില്‌ക്കുന്നിതു ചിലര്‍;

മത്തേഭം കൊണ്ടു കച്ചവടം ചെയ്തും

ഉത്തമതുരഗങ്ങളതുകൊണ്ടും

അത്രയുമല്ല കപ്പല്‍ വെപ്പിച്ചിട്ടു-

മെത്ര നേടുന്നിതര്‍ത്ഥം ശിവ! ശിവ!

വൃത്തിയും കെട്ടു ധൂര്‍ത്തരായെപ്പോഴും

അര്‍ത്ഥത്തെക്കൊതിച്ചെത്ര നശിക്കുന്നു!

അര്‍ത്ഥമെത്ര വളരെയുണ്ടായാലും

തൃപ്തിയാകാ മനസ്സിന്നൊരു കാലം.

പത്തു കിട്ടുകില്‍ നൂറുമതിയെന്നും

ശതമാകില്‍ സഹസ്രം മതിയെന്നും

ആയിരം പണം കയ്യിലുണ്ടാകുമ്പോള്‍

അയുതമാകിലാശ്‌ചര്യമെന്നതും

ആശയായുള്ള പാശമതിങ്കേന്നു

വേറിടാതെ കരേറുന്നു മേല്‌ക്കുമേല്‍.

സത്തുക്കള്‍ ചെന്നിരന്നാലായര്‍ത്ഥത്തില്‍

സ്വല്‌പമാത്രം കൊടാ ചില ദുഷ്‌ടന്മാര്‍

ചത്തുപോം നേരം വസ്ത്രമതുപോലു-

മൊത്തിടാ കൊണ്ടുപോവാനൊരുത്തര്‍ക്കും

പശ്‌ചാത്താപമൊരെള്ളോളമില്ലാതെ

വിശ്വാസപാതകത്തെക്കരുതുന്നു.

വിത്തത്തിലാശ പറ്റുകഹേതുവായ്‌

സത്യത്തെ ത്യജിക്കുന്നു ചിലരഹോ!

സത്യമെന്നതു ബ്രഹ്‌ മമതുതന്നെ

സത്യമെന്നു കരുതുന്നു സത്തുക്കള്‍.

വിദ്യകൊണ്ടറിയേണ്ടതറിയാതെ

വിദ്വാനെന്നു നടിക്കുന്നിതു ചിലര്‍;

കുങ്കുമത്തിന്റെ ഗന്ധമറിയാതെ

കുങ്കുമം ചുമക്കുമ്പോലെ ഗര്‍ദ്ദഭം.

കൃഷ്‌ണ കൃഷ്‌ണ! നിരൂപിച്ചു കാണുമ്പോള്‍

തൃഷ്‌ണകൊണ്ടു ഭ്രമിക്കുന്നതൊക്കെയും.

വൈരാഗ്യം

എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും

മണ്ടിമണ്ടിക്കരേറുന്നു മോഹവും;

വന്നുവോണം കഴിഞ്ഞു വിഷുവെന്നും,

വന്നില്ലല്ലോ തിരുവാതിരയെന്നും,

കുംഭമാസത്തിലാകുന്നു നമ്മുടെ

ജന്മനക്ഷത്രമശ്വതിനാളെന്നും

ശ്രാദ്ധമുണ്ടഹോ വൃശ്‌ചികമാസത്തില്‍

സദ്യയൊന്നുമെളുതല്ലിനിയെന്നും;

ഉണ്ണിയുണ്ടായി വേള്‍പ്പിച്ചതിലൊരു

ഉണ്ണിയുണ്ടായിക്കണ്ടാവു ഞാനെന്നും;

കോണിക്കല്‍ത്തന്നെ വന്ന നിലമിനി-

ക്കാണമെന്നന്നെടുപ്പിക്കരുതെന്നും,

ഇത്‌ഥമോരോന്നു ചിന്തിച്ചിരിക്കവേ

ചത്തുപോകുന്നു പാവം ശിവ! ശിവ!

എന്തിനിത്ര പറഞ്ഞു വിശേഷിച്ചും

ചിന്തിച്ചീടുവാനാവോളമെല്ലാരും.

കര്‍മ്മത്തിന്റെ വലിപ്പവുമോരോരോ

ജന്മങ്ങള്‍ പലതും കഴിഞ്ഞെന്നതും

കാലമിന്നു കലിയുഗമായതും

ഭാരതഖണ്ഡത്തിന്റെ വലിപ്പവും

അതില്‍ വന്നു പിറന്നതുമെത്രനാള്‍

പഴുതേതന്നെ പോയ പ്രകാരവും

ആയുസ്സിന്റെ പ്രമാണമില്ലാത്തതും

ആരോഗ്യത്തോടിരിക്കുന്നവസ്ഥയും.

ഇന്നു നാമസങ്കീര്‍ത്തനംകൊണ്ടുടന്‍

വന്നുകൂടും പുരുഷാര്‍ത്ഥമെന്നതും

ഇനിയുള്ള നരകഭയങ്ങളും

ഇന്നു വേണ്ടും നിരൂപണമൊക്കെയും.

എന്തിനു വൃഥാ കാലം കളയുന്നു?

വൈകുണ്‌ഠത്തിനു പൊയ്‌ക്കൊവിനെല്ലാരും

കൂടിയല്ല പിറക്കുന്ന നേരത്തും

കൂടിയല്ല മരിക്കുന്ന നേരത്തും

മദ്ധ്യേയിങ്ങനെ കാണുന്നനേരത്തു

മത്സരിക്കുന്നതെന്തിനു നാം വൃഥാ?

അര്‍ത്‌ഥമോ പുരുഷാര്‍ത്ഥമിരിക്കവേ

അര്‍ത്‌ഥത്തിന്നു കൊതിക്കുന്നതെന്തു നാം?

മദ്ധ്യാഹ്‌നാര്‍ക്കപ്രകാശമിരിക്കവേ

ഖദ്യോതത്തെയോ മാനിച്ചുകൊള്ളേണ്ടു!

ഉണ്ണികൃഷ്‌ണന്‍ മനസ്സില്‍ക്കളിക്കുമ്പോള്‍

ഉണ്ണികള്‍ മറ്റു വേണമോ മക്കളായ്‌?

മിത്രങ്ങള്‍ നമുക്കെത്ര ശിവ! ശിവ!

വിഷ്‌ണുഭക്തന്മാര‍ല്ലേ ഭുവനത്തില്‍?

മായ കാട്ടും വിലാസങ്ങള്‍ കാണുമ്പോള്‍

ജായ കാട്ടും വിലാസങ്ങള്‍ ഗോഷ്ഠികള്‍.

ഭുവനത്തിലെ ഭൂതിക്കളൊക്കെയും

ഭവനം നമുക്കായതിതുതന്നെ.

വിശ്വനാഥന്‍ പിതാവു നമുക്കെല്ലാം

വിശ്വധാത്രി ചരാചരമാതാവും.

അച്ഛനും പുനരമ്മയുമുണ്ടല്ലോ

രക്ഷിച്ചീവാനുള്ളനാളൊക്കെയും.

ഭിക്ഷാന്നം നല്ലൊരണ്ണവുമുണ്ടല്ലോ

ഭക്ഷിച്ചീടുകതന്നെ പണിയുള്ളു.

നാമജപം

സക്തികൂടാതെ നാമങ്ങളെപ്പൊഴും

ഭക്തിപൂണ്ടു ജപിക്കണം നമ്മുടെ

സിദ്ധികാലം കഴിവോളമീവണ്ണം

ശ്രദ്ധയോടെ വസിക്കേണമേവരും.

കാണാകുന്ന ചരാചരജീവിയെ

നാണം കൈവിട്ടു കൂപ്പിസ്തുതിക്കണം.

ഹരിഷാശ്രുപരിപ്ലുതനായിട്ടു

പരുഷാദികളൊക്കെസ്സഹിച്ചുടന്‍

സജ്‌ജനങ്ങളെക്കാണുന്ന നേരത്തു

ലജ്‌ജ കൂടാതെ വീണു നമിക്കണം.

ഭക്തിതന്നില്‍ മുഴുകിച്ചമഞ്ഞുടന്‍

മത്തനെപ്പോലെ നൃത്തം കുതിക്കണം.

പാരിലിങ്ങനെ സഞ്ചരിച്ചീടുമ്പോള്‍

പ്രാരബ്‌ധങ്ങളശേഷമൊഴിഞ്ഞിടും

വിധിച്ചീടുന്ന കര്‍മ്മമൊടുങ്ങുമ്പോള്‍

പതിച്ചീടുന്നു ദേഹമൊരേടത്ത്‌;

കൊതിച്ചീടുന്ന ബ്രഹ്‌മത്തെക്കണ്ടിട്ടു

കുതിച്ചീടുന്നു ജീവനുമപ്പൊഴേ.

സക്തിവേറിട്ടു സഞ്ചരിച്ചീടുമ്പോള്‍

പാത്രമായില്ലയെന്നതുകൊണ്ടേതും

പരിതാപം മനസ്സില്‍ മുഴുക്കേണ്ട

തിരുനാമത്തില്‍ മാഹാത്‌മ്യം കേട്ടാലും!

ജാതി പാര്‍ക്കിലൊരന്ത്യജനാകിലും

വേദവാദി മഹീസുരനാകിലും

നാവുകൂടാതെ ജാതന്മാരാകിയ

മൂകരെയങ്ങൊഴിച്ചുള്ള മാനുഷര്‍

എണ്ണമറ്റ തിരുനാമമുള്ളതില്‍

ഒന്നുമാത്രമൊരിക്കലൊരുദിനം

സ്വസ്‌ഥനായിട്ടിരിക്കുമ്പോഴെങ്കിലും

സ്വപ്നത്തില്‍ത്താനറിയാതെയെങ്കിലും

മറ്റൊന്നായിപ്പരിഹസിച്ചെങ്കിലും

മറ്റൊരുത്തര്‍ക്കുവേണ്ടിയെന്നാകിലും

ഏതു ദിക്കിലിരിക്കിലും തന്നുടെ

നാവുകൊണ്ടിതു ചൊല്ലിയെന്നാകിലും

അതുമല്ലൊരു നേരമൊരുദിനം

ചെവികൊണ്ടിതു കേട്ടുവെന്നാകിലും

ജന്മസാഫല്യമപ്പോഴേ വന്നുപോയ്‌

ബ്രഹ്‌മസായൂജ്യം കിട്ടീടുമെന്നല്ലോ

ശ്രീധരാചാര്യന്‍ താനും പറഞ്ഞിതു

ബാദരായണന്‍ താനുമരുള്‍ചെയ്തു;

ഗീതയും പറഞ്ഞീടുന്നതിങ്ങനെ

വേദവും ബഹുമാനിച്ചു ചൊല്ലുന്നു.

ആമോദം പൂണ്ടു ചൊല്ലുവിന്‍ നാമങ്ങള്‍

ആനന്ദം പൂണ്ടു ബ്രഹ്‌മത്തില്‍ച്ചേരുവാന്‍.

മതിയുണ്ടെങ്കിലൊക്കെ മതിയിതു

തിരുനാമത്തില്‍ മാഹാത്‌മ്യമാമിതു

പിഴയാകിലും പിഴകേടെന്നാകിലും

തിരുവുള്ളമരുള്‍ക ഭഗവാനെ.

അവരെ വിശ്വസിക്കരുത്‌.


പരോക്ഷേ കാര്യഹന്താരം പ്രത്യക്ഷേ പ്രിയവാദിനം
വര്‍ജ്ജയേല്‍ താദൃശം മിത്രം വിഷകുംഭം പയോമുഖം.

നമ്മുടെ മുന്നില്‍ നമ്മളെക്കുറിച്ച്‌ നല്ലവാക്കുകള്‍ പറയുകയും , അല്ലാത്തപ്പോള്‍ നമുക്കെതിരായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കൂട്ടുകാര്‍, വിഷം നിറച്ച ശേഷം മുകളില്‍ പാല്‍ കൊണ്ടു മൂടിയിരിക്കുന്ന കുടം പോലെയാണ്‌ അവരെ വിശ്വസിക്കരുത്‌.

എല്ലാറ്റിനും കാരണം ദൈവനിശ്ചയം ഒന്നു മാത്രമാണ്‌


സുഖദുഃഖേ ഭയക്രോധൗ ലാഭാലാഭൗ ഭവാഭവൗ
യസ്യ കിഞ്ചിത്‌ തഥാഭൂതം നനു ദൈവസ്യ കര്‍മ്മ തത്‌

അയോദ്ധ്യാകാണ്ഡം 22 ആം സര്‍ഗ്ഗം. 20,21. 

ചിന്തിച്ചെത്തിപ്പെടാന്‍ സാധിക്കുന്നതല്ല ദൈവനിശ്ചയം. അതു അനുഭവം വരുമ്പോള്‍ മാത്രം വ്യക്തമാകുന്നതാണ്‌. അതുകൊണ്ടു തന്നെ ആരും അതിനോടു മല്ലടിയ്ക്കാന്‍ സമര്‍ഥനാകുന്നുമില്ല.

സുഖം, ദുഃഖം, ഭയം ക്രോധം, ലാഭം നഷ്ടം, ഉല്‍പത്തി നാശം എന്നിപ്രകാരം എല്ലാറ്റിനും കാരണം ദൈവനിശ്ചയം ഒന്നു മാത്രമാണ്‌.

രോഗി സംശയദൃഷ്ടിയോടെയാകും നോക്കുക


മാതരം പിതരം പുത്രാന്‍‌‌‌-
ബന്ധവാനപി ചാതുര :
അപ്യേതാനഭി ശങ്കേത
വൈദ്യേ വിശ്വാസമേതിച
വിസൃജത്യാത്മനാത്മാനം
നം ചൈനം പരിശങ്കുതേ
തസ്മാദ് പുത്രവദേ വൈനം
പാലയേദാര്യരംഭിഷക് .

മാതാപിതാക്കള്‍, സഹോദരന്മാര്‍, മറ്റുബന്ധുക്കള്‍ തുടങ്ങിയവരെയെല്ലാം രോഗി സംശയദൃഷ്ടിയോടെയാകും നോക്കുക , എന്നാല്‍ ഡോക്ടറില്‍ മാത്രം പരിപൂര്‍ണ്ണവിശ്വാസം അവനര്‍പ്പിക്കുന്നു .ഡോക്ടറുടെ കയ്യില്‍ താന്‍സുരക്ഷിതനാണെന്നബോധം അയാള്‍ക്കുണ്ടാകുന്നു . ഈ പറഞ്ഞത് വാസ്തവമാണ് അതിനാല്‍ രോഗിയെ പുത്രനെപ്പോലെ നോക്കി പരിരക്ഷിക്കേണ്ടത് ഡോക്ടറുടെ ചുമതലയാണ്.

‘സാര’മായത് പഠിക്കുക


അനന്തശാസ്ത്രം ബഹുലാശ്ച വിദ്യാഃ
അല്‍പശ്ച കാലോ ബഹുവിഘ്നതാ ച
യല്‍സാരഭൂതം തദുപാസിതവ്യം
ഹംസോ യഥാ ക്ഷീരമിവാംബുമധ്യാത്

ശാസ്ത്രം അവസാനമില്ലാതെ കിടക്കുന്നു. നേടാനുള്ള അറിവോ വളരെ അധികവും സമയം വളരെക്കുറവ്, തടസ്സങ്ങളേറെ;
അപ്പോള്‍ (ഹംസം?) വെള്ളത്തില്‍ നിന്ന് പാല്‍ വേര്‍തിരിക്കുമ്പോലെ ‘സാര’മായത് പഠിക്കുക

ബലവുമില്ല, തേജസ്സുമില്ല


അർത്ഥാതുരാണാം ന സുഹൃന്ന ബന്ധുഃ
കാമാതുരാണാം ന ഭയം ന ലജ്ജാ
ചിന്താതുരാണാം ന സുഖം ന നിദ്രാ
ക്ഷുധാതുരാണാം ന ബലം ന തേജഃ

ധനരോഗികൾക്കു് സുഹൃത്തും ഇല്ല, ബന്ധുവുമില്ല; കാമരോഗികൾക്കു് പേടിയുമില്ല, നാണവുമില്ല; ചിന്താരോഗികൾക്കു് സുഖവുമില്ല, ഉറക്കവുമില്ല; വിശപ്പു രോഗമായവർക്കു് ബലവുമില്ല, തേജസ്സുമില്ല

കാല്‍ ഭാഗം


ആചാര്യാത് പാദമാദത്തേ
പാദം ശിഷ്യഃ സ്വമേധയാ
പാദം സബ്രഹ്മചാരിഭ്യഃ
പാദം കാലക്രമേണ തു

ശിഷ്യന്‍ കാല്‍ ഭാഗം ആചാര്യനില്‍ നിന്നും കാല്‍ ഭാഗം സ്വന്തം ബുദ്ധി കൊണ്ടും കാല്‍ ഭാഗം കൂടെ പഠിക്കുന്നവരില്‍ നിന്നും കാല്‍ ഭാഗം കാലം പോകുന്നതനുസരിച്ചും നേടുന്നു.

നില്‍ക്കട്ടേ പേറ്റുനോവിന്‍ കഥ


ആസ്താം താവദിയം പ്രസൂതിസമയേ ദുര്‍വ്വാരശൂലവ്യഥാ
നൈരുച്യം തനുശോഷണം മലമയീ ശയ്യാ ച സാംവത്സരീ
ഏകസ്യാപി ന ഗര്‍ഭഭാരഭരണക്ലേശസ്യ യസ്യാഃ ക്ഷമോ
ദാതും നിഷ്കൃതിമുന്നതോപി തനയസ്തസ്യൈ ജനന്യൈ നമഃ

ശങ്കരാചാര്യർ

നില്‍ക്കട്ടേ പേറ്റുനോവിന്‍ കഥ, രുചി കുറയും കാല, മേറും ചടപ്പും
പൊയ്ക്കോട്ടേ, കൂട്ടിടേണ്ടാ മലമതിലൊരു കൊല്ലം കിടക്കും കിടപ്പും,
നോക്കുമ്പോള്‍ ഗര്‍ഭമാകും വലിയ ചുമടെടുക്കുന്നതിന്‍ കൂലി പോലും
തീര്‍ക്കാവല്ലെത്ര യോഗ്യന്‍ മകനു, മതു നിലയ്ക്കുള്ളൊരമ്മേ തൊഴുന്നേന്‍!

കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

ദേവന്മാർ പ്രസാദിക്കുക


ഉദ്യമഃ സാഹസം ധൈര്യം ബുദ്ധിഃ ശക്തിഃ പരാക്രമഃ
ഷഡേതേ യത്ര വർത്തന്തേ തത്ര ദേവാഃ സഹായ്യകൃത്

(ബുദ്ധി, ശക്തി , പരാക്രമം, സാഹസം, ഉദ്യമം (Initiative), ധൈര്യം എന്ന് ആറെണ്ണം കൂടിയിടത്തെ ദേവന്മാർ പ്രസാദിക്കുകയുള്ളു)

വിദ്യാധനം സര്‍വ്വധനാത് പ്രധാനം


ന ചോരഹാര്യം ന ച രാജഹാര്യം
ന ഭ്രാതൃഭാജ്യം ന ച ഭാരകാരീ
വ്യയേ കൃതേ വര്‍ദ്ധത ഏവ നിത്യം
വിദ്യാധനം സര്‍വ്വധനാത് പ്രധാനം

കള്ളന്മാര്‍ മോഷ്ടിക്കില്ല; രാജാവു മോഷ്ടിക്കില്ല;സഹോദരനു ഭാഗിച്ചു കൊടുക്കേണ്ട ഒട്ടും ഭാരമില്ല; എന്നും ചെലവാക്കിയാലും വര്‍ദ്ധിക്കുകയേ ഉള്ളൂ; വിദ്യ എന്ന ധനമാണു് എല്ലാ ധനങ്ങളിലും വെച്ചു പ്രധാനം

ലോകാഃ സമസ്താഃ സുഖിനോ ഭവന്തു


സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം
ന്യായ്യേന മാര്‍ഗേണ മഹീം മഹീശാഃ
ഗോബ്രാഹ്മണേഭ്യഃ സുഖമസ്തു നിത്യം
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു

പ്രജകള് സുഖമുള്ളവരാകട്ടെ. രാജാക്കന്മാര് ന്യായമായ മാര്ഗ്ഗീത്തില് കൂടി ഭൂമിയെ ഭരിക്കുമാറാകട്ടെ. ഗോക്കള്ക്കും ബ്രഹ്മണന്മാര്ക്കും മംഗളം ഭവിക്കട്ടെ. ലോകം മുഴുവന് സുഖമുള്ളതായിത്തീരട്ടെ.

വിഗ്രഹം


ന ദേവോ വിദ്യതേ കാഷ്ഠേ ന പാഷാണേ ന മൃണ്മയേ
ഭാവേ ഹി വിദ്യതേ ദേവഃ തസ്മാല്‍ ഭാവോ ഹി കാരണം

മരത്തിലും (തടിയിലും), കല്ലിലും, മണ്ണിലും ഒന്നും ദേവനില്ല പിന്നെയോ ഭാവത്തില്‍ (സങ്കല്‍പത്തില്‍) ആണ്‌ ഉള്ളത്‌. 

അതുകൊണ്ട്‌ സങ്കല്‍പമാണ്‌ കാരണം. 

വിഗ്രഹം എന്ന വാക്കിനര്ത്ഥം വിശേഷജ്ഞാനം തരുന്നത് എന്നാണ്.

ഗുരു എങ്ങനെയായിരിക്കരുത്‌


അന്നോപാധിനിമിത്തേന ശിഷ്യാന്‍ ബധ്നന്തി ലോലുപാഃ-
വേദവിക്രയിണശ്ചാന്യേ തീര്‍ഥവിക്രയിണോപരേ 

ലോലുപന്മാര്‍ വയറ്റുപിഴപ്പിനു വേണ്ടി ശിഷ്യന്‍മാരെ ബന്ധിക്കുന്നു അഥവാ അവര്‍ക്ക്‌ ബാധയായിത്തീരുന്നു. വിദ്യയേയും, തീര്‍ഥത്തേയും വില്‍പനച്ചരക്കാക്കുന്നു മറ്റുചിലര്‍. (ഗുരു എങ്ങനെയായിരിക്കരുത്‌)

പരബ്രഹ്മഭാവത്തെ അറിയാത്ത ബുദ്ധിഹീനര്‍


അവ്യക്തം വ്യക്തിമാപന്നം മന്യന്തേ മാമബുദ്ധയഃ
പരം ഭാവമജാനന്തോ മമാവ്യയമനുത്തമം. (ഭ.ഗീ. 7:24)

എന്റെ നാശരഹിതവും ശ്രേഷ്ഠവുമായ പരബ്രഹ്മഭാവത്തെ അറിയാത്ത ബുദ്ധിഹീനര്‍ ഇന്ദ്രിയങ്ങള്‍ക്കധീനനായ എന്നെ സ്വരൂപം സ്വീകരിച്ചവനാണെന്നു വിചാരിക്കുന്നു.

ബ്രാഹ്മണന്‍

"യോഗസ്തപോ ദമോ ദാനം സത്യം ശൗചം ദായാ ശ്രുതം ,
വിദ്യാ വിജ്ഞാനമാസ്തിക്യമേതദ് ബ്രാഹ്മണലക്ഷണം".

ധ്യാനയോഗം, തപസ്സ്, ദമം (ഇന്ദ്രിയ നിഗ്രഹം), ദാനം, സത്യം, ശുചിത്വം, ദയ, വേദാഭ്യാസം (ഇതരവിദ്യകള്‍), വിശേഷ ജ്ഞാനം (ആത്മ ജ്ഞാനം ഉള്‍പ്പടെ), ഈശ്വര വിശ്വാസം;

എന്നീ പത്തു ഗുണങ്ങള്‍ ഉള്ളവരേ ബ്രാഹ്മണന്‍ എന്ന പേരു പൂര്‍ണ്ണമായി അര്‍ഹിക്കുന്നുള്ളൂ

ഉണ്ടാക്കിയിട്ടില്ല, മുമ്പു കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല


ന നിര്‍മ്മിതാ നൈവ ച ദൃഷ്ടപൂര്‍വാ ന ശ്രൂയതേ ഹേമമയോ കുരംഗഃ
തഥാപി തൃഷ്ണാ രഘുനന്ദനസ്യ വിനാശകാലേ വിപരീതബുദ്ധിഃ

ഉണ്ടാക്കിയിട്ടില്ല, മുമ്പു കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല സ്വര്‍ണ്ണമയമായ മൃഗം (ഹേമമയഃ കുരംഗഃ ). 

എന്നിട്ടും (തഥാ അപി) രഘുനന്ദനന്റെ ആര്‍ത്തി (തൃഷ്ണാ രഘുനന്ദനസ്യ ). ആപത്തടുത്തിരിക്കുന്ന സമയത്ത്‌ വിപരീത ബുദ്ധിഃ = വേണ്ടാത്തതു തോന്നും

നേരെയാക്കുവാന്‍ സാധിക്കുകയില്ല


അജ്ഞഃ സുഖമാരാദ്ധ്യഃ സുഖതരമാരാദ്ധ്യതേ വിശേഷജ്ഞഃ
ജ്ഞാനലവദുര്‍വിദഗ്ധം ബ്രഹ്മാപി തം നരം ന രഞ്ജയതി
–ഭര്‍ത്തൃഹരി

ഒട്ടും അറിവില്ലാത്തവനേയും വിശേഷജ്ഞാനം ഉള്ളവനേയും കാര്യങ്ങള്‍ മനസ്സിലാക്കുവന്‍ എളുപ്പമാണ്‌.

എന്നാല്‍ അല്‌പജ്ഞാനം കൊണ്ടഹങ്കരിക്കുന്നവനെ ബ്രഹ്മാവിനു പോലും നേരെയാക്കുവാന്‍ സാധിക്കുകയില്ല

ഏറ്റവും രഹസ്യമായ ജ്ഞാനം


ഇതി തേ ജ്ഞാനമാഖ്യാതം
ഗുഹ്യാദ്‌ ഗുഹ്യതരം മയാ 
വിമൃശ്യൈത ദശേഷേണ 
യഥേച്ഛസി തഥാ കുരു.

ഇപ്രകാരം രഹസ്യങ്ങളില്‍വെച്ച് ഏറ്റവും രഹസ്യമായ ജ്ഞാനം ഞാന്‍ നിനക്കുപദേശിച്ചു കഴിഞ്ഞു. അതിനെക്കുറിച്ച് പൂര്‍ണ്ണമായി വിചിന്തനം (ഏതത് അശേശേണ വിമൃശ) ചെയ്ത് നീ ഇച്ഛിക്കുന്നതുപോലെ ചെയ്തുകൊള്ളുക.

മാ നിഷാദ

മാ നിഷാദ പ്രതിഷ്ഠാം ത്വ-
മഗമശ്ശാശ്വതീഃ സമാഃ
യത് ക്രൗഞ്ചമിഥുനാ ദേക-
മവധീഃ കാമമോഹിതം

(മാ നിഷാദ! പ്രതിഷ്ഠാം ത്വം അഗമത് ശാശ്വതീസമാഃ. യത് ക്രൌഞ്ച-മിഥുനാത് ഏകം അവധീഃ കാമമോഹിതം). 

അരുതു് കാട്ടാളാ. ക്രൗഞ്ചപ്പക്ഷിപ്പകളിൽ, കാമമോഹിതനായിരുന്നതിനെ കൊന്നതുകൊണ്ടു് നീ നിത്യകാലത്തോളം മഹത്ത്വം പ്രാപിക്കാതെ പോകട്ടെ.

ഹരിനാമ കീര്‍ത്തനം – രാമാനുജനെഴുത്തച്ഛന്‍



ഓങ്കാരമായ പൊരുള്‍ മൂന്നായ്‌ പിരിഞ്ഞുടനെ
യാങ്കാരമായതിനു താന്‍ തന്നെ സാക്ഷി, യതു
ബോധം വരുത്തുവതിനാളായി നിന്ന പര-
മാചാര്യരൂപ! ഹരി നാരായണായ നമഃ 1

ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവി-
ലുണ്ടായൊരിണ്ടല്‍ ബത, മിണ്ടാവതല്ല മമ
പണ്ടേക്കണക്കെ വരുവാന്‍ നിന്‍കൃപാവലിക-
ളുണ്ടായെങ്കലിഹ നാരായണായ നമഃ 2

ആനന്ദചിന്മയ! ഹരേ! ഗോപികാരമണ!
ഞാനെന്ന ഭാവമതു തോന്നയ്‌കവേണമിഹ,
തോന്നുന്നതാകിലഖിലം ഞാനിതെന്ന വഴി
തോന്നേണമേ വരദ! നാരായണായ നമഃ 3

അര്‍ക്കനലാദിവെളിവൊക്കെ ഗ്രഹിക്കുമൊരു
കണ്ണിന്നു കണ്ണു മനമാകുന്ന കണ്ണതിനു
കണ്ണായിരുന്ന പൊരുള്‍ താനെന്നുറക്കുമള-
വാനന്ദമെന്തു ഹരി നാരായണായ നമഃ 4

ഹരിനാമകീര്‍ത്തനമിതുരചെയ്‌വതിന്നു ഗുരു-
വരുളാലെ ദേവകളുമരുള്‍ ചെയ്‌ക ഭൂസുരരും
നരനായ്‌ ജനിച്ചുടനെ മരണം ഭവിപ്പളവു-
മുരചെയ്‌വതിന്നരുള്‍ക; നാരായണായ നമഃ 5

ശ്രീമൂലമായ പ്രകൃതീങ്കല്‍ത്തുടങ്ങി ജന-
നാന്ത്യത്തൊളം പരമഹാമായ തന്റെ ഗതി
ജന്മങ്ങളും പല കഴിഞ്ഞാലുമില്ലവധി
കര്‍മ്മത്തിനും; പരമനാരായണായ നമഃ 6

ഗര്‍ഭസ്ഥനായ്‌ ഭുവി ജനിച്ചും മരിച്ചുമുദ-
കപ്പോളപ്പൊലെ, ജനനാന്ത്യേന നിത്യഗതി;
ത്വദ്ഭക്തി വര്‍ദ്ധനമുദിക്കേണമെന്‍ മനസി
നിത്യം തൊഴായ്‌-വരിക നാരായണായ നമഃ 7

ണത്താരില്‍മാനിനിമണാളന്‍ പുരാണപുരു-
ഷന്‍ ഭക്തവല്‍സലനനന്താദിഹീനനപി
ചിത്തത്തിലച്യുത! കളിപ്പന്തലിട്ടു വിള-
യാടീടുവാനരുള്‍ക; നാരായണായ നമഃ 8

പച്ചക്കിളിപ്പവിഴപാല്‍വര്‍ണ്ണമൊത്തപര-
മിച്ഛിപ്പവര്‍ക്കു ഷഡാധാരം കടന്നുപരി-
വിശ്വസ്ഥിതി പ്രളയസൃഷ്ടിക്കു സത്ത്വരജ-
സ്തമോഭേദമൊടു ഹരി നാരയണായ നമഃ 9

തത്ത്വത്തിനുള്ളിലുദയം ചെയ്തിരുന്ന പൊരു-
ളെത്തീടുവാന്‍ ഗുരുപദാന്തേ ഭജിപ്പവനു
മുക്തിക്കു തക്കൊരുപദേശം തരും, ജനന-
മറ്റീടുമന്നവനു: നാരായണായ നമഃ 10

യെന്‍പാപമൊക്കെയറിവാന്‍ ചിത്രഗുപ്തനുടെ
സമ്പൂര്‍ണ്ണലിഖിത ഗിരിം കേട്ടു ധര്‍മ്മപതി
യെന്‍പക്കലുള്ള ദുരിതം പാര്‍ത്തുകാണുമള-
വംഭോരുഹാക്ഷ! തുണ നാരായണായ നമഃ 11

നക്ഷത്ര പങ്‌ക്തികളുമിന്ദുപ്രകാശവു-
മൊളിക്കുംദിവാകരനുദിച്ചങ്ങുയര്‍ന്നളവില്‍
പക്ഷീ ഗണം ഗരുഡനെക്കണ്ടുകൈതൊഴുതു
രക്ഷിക്കയെന്നടിമ; നാരായണായ നമഃ 12

മത്പ്രാണനും പരനുമൊന്നെന്നുറപ്പവനു
തത്പ്രാണദേഹവുമനിത്യം കളത്രധനം
സ്വപ്നാദിയില്‍ പലവുകണ്ടിങ്ങുണര്‍ന്നവനൊ-
ടൊപ്പം ഗ്രഹിക്ക; ഹരി നാരായണായ നമഃ 13

അന്‍പേണമെന്മനസിശ്രീനീലകണ്ഠഗുരു-
വംഭോരുഹാക്ഷമിതി വാഴ്തുന്നു ഞാനതിന്‌
അന്‍പൊത്തൊരക്ഷരവുമോരോന്നിന്തെന്മൊഴിയി-
ലമ്പോടു ചേര്‍ത്തു; ഹരി നാരായണായ നമഃ 14

ആദ്യക്ഷരത്തിലുളവായൊന്നിതൊക്കെയുമി-
താദ്യക്ഷരത്തിലിതടങ്ങുന്നതും കരുതി,
ആദ്യക്ഷരാലിവയിലോരോന്നെടുത്തു പരി-
കീര്‍ത്തിപ്പതിന്നരുള്‍ക; നാരായണായ നമഃ 15

ഇക്കണ്ട വിശ്വമതുമിന്ദ്രാദിദേവകളു-
മര്‍ക്കേന്ദു വഹ്നികളൊടൊക്കും ത്രിമൂര്‍ത്തികളും
അഗ്രേ വിരാട്‌പുരുഷ നിന്മൂലമക്ഷരവു-
മോര്‍ക്കാറുമായ്‌ വരിക നാരായണായ നമഃ 16

ഈവന്ന മോഹമകലെപ്പോവതിന്നു പുന-
രീവണ്ണമുള്ളൊരുപദേശങ്ങളില്ലുലകില്‍
ജീവന്നു, കൃഷ്ണ ഹരി ഗോവിന്ദ രാമയിതി
നാമങ്ങളൊന്നൊഴിയെ; നാരായണായ നമഃ 17

ഉള്ളില്‍ക്കനത്ത മദമാല്‍സര്യമെന്നിവക-
ളുള്ളോരു കാലമിദമെന്നാകിലും മനസി
ചൊല്ലുന്നതാരു തിരുനാമങ്ങളെന്നവനു
നല്ലൂ ഗതിക്കു വഴി; നാരായണായ നമഃ 18

ഊരിന്നു വേണ്ട ചിലഭാരങ്ങള്‍ വേണ്ട ബത
നീരിന്നു വേണ്ട നിജദാരങ്ങള്‍ വേണ്ടതിനു
നാരായണാച്യുത ഹരേ! എന്നതിന്നൊരുവര്‍-
നാവെന്നി വേണ്ട ഹരി നാരായണായ നമഃ 19

ഋതുവായ പെണ്ണിനുമിരപ്പന്നു ദാഹകനു
പതിതന്നുമഗ്നിയജനം ചെയ്ത ഭൂസുരനും
ഹരിനാമകീര്‍ത്തനമിതൊരുനാളുമാര്‍ക്കുമുട-
നരുതാത്തതല്ല ഹരി നാരായണായ നമഃ 20

ൠഭോഷനെന്നു ചിലര്‍ ഭാഷിക്കിലും ചിലര്‍ക-
ളിപ്പവയെന്നു പറയുന്നതാകിലും മനസി
ആവോ നമുക്കു തിരിയായെന്നുറച്ചു തിരു-
നാമങ്ങള്‍ ചൊല്‍ക ഹരി നാരായണായ നമഃ 21

ഌസ്മാദി ചേര്‍ത്തൊരു പൊരുത്തമ്നിനയ്ക്കലുമി-
തജിതന്റെ നാമജുണമതിനിങ്ങു വേണ്ടു ദൃഡം
ഒരു കോടികോടി വക തിരുനാമമുള്ളവയി-
ലരുതാത്തതില്ല ഹരി നാരായണായ നമഃ 22

ൡകാരമാദി മുതലായിട്ടു ഞാനുമിത
കൈകൂപ്പി വീണുടനിരക്കുന്നുനാഥനൊടു
ഏകാന്തഭക്തിയകമേ വന്നുദിപ്പതിനു
വൈകുന്നതെന്ത്‌ ഹരി നാരായണായ നമഃ 23

എണ്ണുന്നു രാമഹരി രാഗാദിപോയിടുവാ-
നെണ്ണൂന്നിതാറുപടി കേറിക്കടപ്പതിനു
കണ്ണും മിഴിച്ചിവനിരിക്കുന്നൊരേ നിലയി-
ലെണ്ണാവതല്ല; ഹരി നാരായണായ നമഃ 24

ഏകാന്തയോഗികളിലാകംക്ഷകൊണ്ടു പര-
മേകാന്തമെന്ന വഴി പോകുന്നിതെന്‍ മനവും
കാകന്‍ പറന്നു പുനരന്നങ്ങള്‍ പോയ വഴി
പോകുന്നപോലെ; ഹരി നാരായണായ നമഃ 25

ഐയ്യഞ്ചുമഞ്ചുമുടനയ്യാറുമെട്ടുമുട-
നവ്വണ്ണമെട്ടു മുടനെണ്‍മൂന്നുമേഴുമഥ
ചൊവ്വോടൊരഞ്ചുമപി രണ്ടൊന്നു തത്ത്വമതില്‍
മേവുന്ന നാഥ ജയ; നാരായണായ നമഃ 26

ഒന്നിന്നു തത്ത്വമിതു ദേഹത്തിനൊത്തവിധ-
മെത്തുന്നിതാര്‍ക്കുമൊരുഭേദം വരാതെ ഭുവി
മര്‍ത്യന്റെ ജന്മനില പാപം വെടിഞ്ഞിടുകി-
ലെത്തുന്നു മോക്ഷമതില്‍; നാരായണായ നമഃ 27

ഓതുന്നു ഗീതകളിതെല്ലാമിതിന്നുപൊരുള്‍
ഏതെന്നു കാണ്മതിനു പോരാ മനോബലവും
ഏതെങ്കിലും തവ ഹി കാരുണ്യമിന്നു മമ
സാധിക്കവേണ്ടൂ; ഹരി നാരായണായ നമഃ 28

ഔദുംബരത്തില്‍ മശകത്തിനു തോന്നു`മിതില്‍
മീതേ കദാപി സുഖമില്ലെ` ന്നുതപ്പരിചു
ചേതോവിമോഹിനി മയക്കായ്‌ക മായ തവ
ദേഹോ ഹമെന്ന വയില്‍ നാരായണായ നമഃ 29

അംഭോജസംഭവനുമമ്പോടു നീന്തി ബത!
സമ്മോഹവാരിധിയലെന്നേടമോര്‍ത്തു മമ
വന്‍പേടി പാരമിതു നമ്മോടടായ്‌വതിനു
മുന്‍പേ തൊഴാമടികള്‍; നാരായണായ നമഃ 30

അപ്പാശവും വടിയുമായ്‌ക്കൊണ്ടജാമിളനെ
മുല്‍പ്പാടു ചെന്നു കയറിട്ടോരു കിങ്കരരെ
മുല്‍പ്പുക്കു ചെന്നഥ തടുത്തോരു നാല്‌വരെയു
മിപ്പോഴെ നൗമി; നാരായണായ നമഃ 31

കഷ്ടം ഭവാനെയൊരു പാണ്‌ഡ്യന്‍ഭജിച്ചള-
വഗസ്ത്യേന നീ ബത! ശപിപ്പിച്ചതെന്തിനതു
നക്രേണ കാല്‌ക്കഥ കടിപ്പിച്ചു പിന്നെയുമ-
തോര്‍ക്കാവതല്ല; ഹരി നാരായണായ നമഃ 32

ഖട്വാംഗനെന്ന ധരണീശന്നു കാണ്‍കൊരുമു-
ഹൂര്‍ത്തേന നീ ഗതികൊടുപ്പാനുമെന്തു വിധി
ഒട്ടല്ല നിന്‍ കളികളിപ്പോലെ തങ്ങളില്‍ വി-
രുദ്ധങ്ങളായവകള്‍; നാരായണായ നമഃ 33

ഗര്‍വ്വിച്ചു വന്നൊരു ജരാസന്ധനോടു യുധി
ചൊവ്വോടു നില്‍പ്പതിനു പോരാ നിനക്കു ബലം-
അവ്വാരിധൗ ദഹനബാണം തൊടുത്തതു തെ-
ളിപ്പിപ്പതിന്നു മതി; നാരായണായ നമഃ 34

ഘര്‍മ്മതപം കുളിര്‍നിലാവെന്നു തമ്പിയൊടു
ചെമ്മേ പറഞ്ഞു നിജപത്നീം പിരിഞ്ഞളവു-
തന്നെത്തിരഞ്ഞു മഴുകിച്ചു മൃഗാക്ഷികളെ
വൃന്ദാവനത്തിലഥ; നാരായണായ നമഃ 35

ങാനം കണക്കെയുടനഞ്ചക്ഷരത്തിനുമി-
തൂനം വരുത്തിയൊരു നക്തഞ്ചരിക്കു ബത
കുന്നോരു ദാസിയെ മനോജ്‌ഞ്ഞാംഗിയാക്കിയതു
മൊന്നല്ലെയാളു! ഹരി നാരായണായ നമഃ 36

ചമ്മട്ടിപൂണ്ടു കടിഞ്ഞാണും മുറുക്കിയുട-
നിന്ദ്രാത്മജന്നു യുധി തേര്‍പൂട്ടി നീയജിത!
ചെമ്മേ മറഞ്ഞൊരു ശരംകൊണ്ടു കൊന്നതുമൊ-
രിന്ദ്രാത്മജന്ന ഹ! ഹ! ഹ! നാരായണായ നമഃ 37

ഛന്നത്വമാര്‍ന്നു കനല്‍പോലെനിറഞ്ഞുലകില്‍
മിന്നുന്ന നിന്മഹിമയാര്‍ക്കുംതിരിയ്ക്കരുത്‌
അന്നന്നു കണ്ടതിനെവാഴ്തുന്നുമാമുനിക-
ളെന്നത്രെ തോന്നി മമ നാരായണായ നമഃ 38

ജന്തുക്കളുള്ളില്‍ വിലസീടുന്നു പാര്‍ക്കിലിഹ
ബന്ധം വിടാതെ പരിപൂര്‍ണ്ണാത്മനാ സതതം
തന്തൗ മണിപ്രകരഭേദങ്ങള്‍ പോലെ പര-
മെന്തെന്തു ജാതിഭിദ നാരായണായ നമഃ 39

ഝംകാരനാദമിവ യോഗീന്ദ്രരുള്ളിലുമി-
തോതുന്ന ഗീതകളിലും പാല്‍പയ്യൊധിയിലും
ആകാശവീഥിയിലുമൊന്നായ്‌ നിറഞ്ഞരുളു-
മാനന്ദരൂപ! ജയ നാരായണായ നമഃ 40

ഞാനെന്നുമീശ്വരനിതെന്നും പിളര്‍ന്നളവു
ജ്ഞാനാനദ്വയങ്ങള്‍പലതുണ്ടായതിന്നു മിഹ-
മോഹം നിമിത്തമതു പോകും പ്രകാരമപി
ചേതസ്സിലാക മമ; നാരായണായ നമഃ 41

ടങ്കം കുരംഗവുമെടുത്തിട്ടു പാതിയുടല്‍;
ശംഖും രഥാംഗവുമെടുത്തിട്ടു പാതിയുടല്‍
ഏകാക്ഷരം തവ ഹി രൂപം നിനപ്പവനു
പോകുന്നു മോഹമതു നാരായണായ നമഃ 42

ഠായങ്ങള്‍ ഗീതമിവ നാദപ്രയോഗമുട
നേകശ്രുഹിയ്‌ക്കലൊരുമിക്കുന്ന പോലെപരം
ഏകാക്ഷരത്തിലിതടങ്ങുന്നു സര്‍വ്വവുമി-
താകാശസൂക്ഷ്‌മതനു, നാരായണായ നമഃ 43

ഡംഭാദിദോഷമുടനെട്ടും കളഞ്ഞു ഹൃദി
മുമ്പേ നിജാസനമുറച്ചേകനാഡിയുടെ
കമ്പം കളഞ്ഞു നിലയാറും കടപ്പതിനു
കമ്പങ്ങള്‍ തീര്‍ക്ക, ഹരി നാരായണായ നമഃ 44

ഢക്കാമൃദംഗതുടിതാളങ്ങള്‍പോലെയുട-
നോര്‍ക്കാമിതിന്നിലയിലെന്നടമോര്‍ത്തു മമ
നില്‍ക്കുന്നതല്ല മനമാളാനബദ്ധകരി
തീന്‍കണ്ടപോലെ ഹരി നാരായണായ നമഃ 45

ണത്വം വരു പരിചു കര്‍മ്മവ്യപായമിഹ
മദ്ധ്യേ ഭവിക്കിലുമതില്ലെങ്കിലും കിമപി
തത്ത്വാദിയില്‍ പരമുദിച്ചോരു ബോധമതു
ചിത്തേവരുന്നു മമ; നാരായണായ നമഃ 46

തത്ത്വാര്‍ത്ഥമഖിലത്തിന്നുമുണ്ടു ബത
ശബ്ദങ്ങളുള്ളില്‍ വിലസീടുന്നു പാര്‍ക്കിലഥ
മുക്തിക്കു കാരണമതേ ശബ്ദമെന്നു, തവ
വാക്യങ്ങള്‍ തന്നെ; ഹരി നാരായണായ നമഃ 47

ഥല്ലിന്നുമീതെ പരമില്ലെന്നുമോതിയുട-
നെല്ലാരൊടും കുതറി വാപേശിയും സപദി
തള്ളിപ്പുറപ്പെടുമഹം ബുദ്ധികൊണ്ടു ബത!
കൊല്ലുന്നു നീ ചിലരെ; നാരായണായ നമഃ 48

ദംഭായ വന്മരമതിന്നുള്ളില്‍ നിന്നു ചില
കൊമ്പും തളിര്‍ത്തവധിയില്ലാതെ കായ്‌കനിയും
അമ്പോടതിന്നരികില്‍ വാഴായ്‌വതിന്നുഗതി
നിന്‍പാദഭക്തിലത; നാരായണായ നമഃ 49

ധന്യോഅഹമെന്നുമതിമാന്യോഅഹമെന്നുമതി-
പുണ്യങ്ങള്‍ചെയ്ത പുരുഷന്‍ ഞാനിതെന്നുമുടന്‍
ഒന്നല്ല കാണ്‍കൊരു കൊടുങ്കാടു ഡംഭയ-
മൊന്നിച്ചു കൂടിയതു; നാരായണായ നമഃ 50

നന്നായ്‌ദഹിച്ചൊരു സഹസ്രാരധാരയിതി-
ലിന്നീറ്റില്‍ നിന്‍ കരുണ വന്മാരിപെയ്തു പുനഃ
മുന്നം മുളച്ച തവ ഭക്തിക്കു വാഴ്‌ത്തുവതു-
മിന്നേ കൃപാനിലയ; നാരായണായ നമഃ 51

പലതും പറഞ്ഞു പകല്‍ കളയുന്നു നാവു തവ
തിരുനാമ കീര്‍ത്തനമിതതിനായ്‌വരേണമിഹ
കലിയായ കാലമിതിലതുകൊണ്ടു മോക്ഷഗതി
എളുതെന്നു കേള്‍പ്പു; ഹരി നാരായണായ നമഃ 52

ഫലമില്ലയാതെ മമ വശമാക്കൊലാ ജഗതി
മലപാത്രമായ തടി പലനാളിരുത്തിയുടന്‍
അളവില്ലയാത വെളിവകമേയുദിപ്പതിനു
കളയായ്‌ക കാലമിനി; നാരായണായ നമഃ 53

ബന്ധുക്കളത്ഥഗൃഹപുത്രാദിജാലമതില്‍
ബന്ധിച്ചവന്നുലകില്‍ നിന്‍തത്ത്വമൊക്കെയിതു
അന്ധന്നു കാട്ടിയൊരു കണ്ണാടി പോലെ വരു-
മെന്നാക്കൊലാ മമ ച നാരായണായ നമഃ 54

ഭക്ഷിപ്പതിന്നു ഗുഹപോലെ പിളര്‍ന്നു മുഖ
മയ്യോ! കൃതാന്തനിഹ പിമ്പേ നടന്നു മമ
ഒത്തുന്ന ദര്‍ദുരമുരത്തോടെ പിമ്പെയൊരു
സര്‍പ്പം കണക്കെ; ഹരി നാരായണായ നമഃ 55

മന്നിങ്കല്‍ വന്നിഹ പിറന്നന്നുതൊട്ടുപുന-
രെന്താന്നു വാങ്‌മനസുദേഹങ്ങള്‍ ചെയ്തതതു
മെന്തിന്നിമേലിലതുമെല്ലാം നിനച്ചു ഹൃദി
സന്തോഷമായ്‌വരിക നാരായണായ നമഃ 56

യാതൊന്നു കണ്ടതതു നാരായണപ്രതിമ
യാതൊന്നു കേട്ടതതു നാരായണശ്രുതികള്‍
യാതൊന്നു ചെയ്തതതു നാരായണാര്‍ച്ചനകള്‍
യാതൊന്നതൊക്കെ ഹരി നാരായണായ നമഃ 57

രവികോടിതുല്യമൊരു ചക്രം കരത്തിലിഹ
ഫണിരാജെനെപ്പോഴുമിരിപ്പാന്‍ കിടപ്പതിനും
അണിയുന്നതൊക്കെ വനമാലദി കൗസ്തുഭവു-
അഹമേവ വിഷ്‌ണു; ഹരി നാരായണായ നമഃ 58

ലക്ഷപ്രകാരമതു സൃഷ്‌ടിപ്പതിന്നുമിതു
രക്ഷിപ്പതിന്നുമഥ ശിക്ഷിപ്പതിന്നുമിഹ
വിക്ഷേപമാവരണമീ രണ്ടു ശക്തികള-
തിങ്കേന്നുദിച്ചവകള്‍; നാരായണായ നമഃ 59

വദനം നമുക്കു ശിഖി, വസനങ്ങള്‍ സന്ധ്യകളു-
മുദരം നമുക്കുദധിയുലകേഴു രണ്ടുമിഹ
ഭുവനം നമുക്കു ശിവ! നിയമങ്ങള്‍ രാത്രിപകല്‍
അഹമേവ വിശ്വതനു; നാരായണായ നമഃ 60

ശക്തിത്തുതക്ക വഴിയിത്ഥം ഭജിപ്പവനു
ഭക്തിംവിദേഹിദൃഢവിശ്വാസമോടുമമ
ഭക്ത്യാ കടന്നു തവ തൃക്കാല്‍പിടിപ്പതിന-
യയ്‌ക്കുന്നതെന്നു; ഹരി നാരായണായ നമഃ 61

ഷഡ്‌ വൈരികള്‍ക്കു വിളയാട്ടത്തിനാക്കരുതു-
ചിത്താംബുജം മമതവാസ്ഥാനരംഗമിതു
തത്രാപി നിത്യവുമൊരികാലിരുന്നരുള്‍ക
ചിത്താംബുജേ മമ ച നാരായണായ നമഃ 62

സത്യം വദാമി; മമ ഭൃത്യാദിവര്‍ഗ്ഗമതു-
മര്‍ത്ഥം കളത്രസുതമിത്രങ്ങളെന്നിവയും
ഒക്കെ ത്വദര്‍പ്പണമതാക്കീട്ടു ഞാനുമിത
തൃക്കാല്‌കല്‍ വീണു; ഹരി നാരായണായ നമഃ 63

ഹരനും വിരിഞ്ചനുമൊരമരേന്ദ്രനാദികളു-
മറിയുന്നതല്ല തവ മറിമായതന്‍ മഹിമ
കരുവായ്‌ മുതല്‍ കരളിലൊരുപോലെ നിന്ന പര
പര ജീവ നീ തെളിക നാരായണായ നമഃ 64

ളത്വം ഭവിച്ചിതു ലകാരത്തിനപ്പരിചു
തത്ത്വം നിനയ്‌ക്കിലൊരു ദിവ്യത്വമുള്ളു തവ
കത്തുന്ന പൊന്മണിവിളക്കെന്നപോലെ ഹൃദി
നില്‌ക്കുന്ന നാഥ ജയ നാരായണായ നമഃ 65

ക്ഷരിയാതൊരക്ഷരമതിങ്കേന്നുദിച്ചളവു
ലിപിയേൂമക്ഷരമിതെന്നങ്ങുരപ്പു ജനം
അറിയാറുമായ്‌ വരിക പരമാക്ഷരസ്യ പൊരുള്‍
അറിയായുമായ്‌ വരിക നാരായണായ നമഃ 66

കരുണാപയോധി മമ ഗുരുനാഥനിസ്തുതിയെ
വിരവോടു പാര്‍ത്തു പിഴ വഴിപോലെ തീര്‍ത്തരുള്‍ക
ദുരിതബ്‌ധി തന്‍നടുവില്‍ മറിയുന്നവര്‍ക്കു പുന-
രൊരുപോതമായ്‌വരിക നാരായണായ നമഃ 67

മദമത്സരാദികള്‍ മനസില്‍ തൊടാതെ ജന-
മിതുകൊണ്ടു വാഴ്‌ത്തുക നമുക്കും ഗതിക്കു വഴി
ഇതു കേള്‍ക്കതാനിതൊരു മൊഴിതാന്‍ പഠിപ്പവര്‍കള്‍
പതിയാ ഭവാംബുധിയില്‍ നാരായണായ നമഃ 68

നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
നാരായണാ സകലസന്താപനാശന
ജഗന്നാഥവിഷ്ണു, ഹരി നാരായണായ നമഃ

മനുഷ്യജന്മം കിട്ടുന്നതു പുണ്യം ചെയ്തവര്‍ക്കേ ഉള്ളൂ.

ജന്തൂനാം നരജന്മ ദുര്‍ലഭ, മതഃ പുംസ്ത്വം, തതോ വിപ്രതാ,
തസ്മാദ്‌ വൈദികധര്‍മമാര്‍ഗപരതാ, വിദ്വത്ത്വമസ്മാത്‌പരം,
ആത്മാനാത്മവിവേചനം സ്വനുഭവോ ബ്രഹ്മാത്മനാ സംസ്ഥിതിര്‍–
മുക്തിര്‍നോ ശതകോടി ജന്മസുകൃതൈഃ പുണ്യൈര്‍ വിനാ ലഭ്യതേ

ജന്തുക്കളില്‍ മനുഷ്യജന്മം കിട്ടുന്നതു പുണ്യം ചെയ്തവര്‍ക്കേ ഉള്ളൂ. ബാക്കി ജന്തുക്കളൊക്കെ അധമര്‍! മനുഷ്യരില്‍ പുരുഷന്മാരാണു മഹത്ത്വമുള്ളവര്‍. സ്ത്രീകളൊക്കെ പാപികള്‍! പുരുഷന്മാരില്‍ ബ്രാഹ്മണന്മാരാണു മഹാന്മാര്‍. ബാക്കി ജാതിക്കാരൊക്കെ നിന്ദ്യര്‍! അവരില്‍ വൈദികകര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ കേമര്‍. ബാക്കി ജോലിയൊക്കെ അധമം!

ശങ്കരാചാര്യര്‍ – വിവേകചൂഡാമണി

പകലും രാത്രിയും ശല്യപ്പെടുത്തുന്നു.


മശകോ മക്കുണോ രാത്രൗ
മക്ഷികാ യാചകോ ദിനേ
പിപീലികാ ച ഭാര്യാ ച
ദിവരാത്രം തു ബാധതേ

കൊതുകും മൂട്ടയും രാത്രിയില്‍ (ശല്യപ്പെടുത്തുന്നു). ഈച്ചയും ഭിക്ഷക്കാരനും പകല്‍ (ശല്യപ്പെടുത്തുന്നു). ഉറുമ്പും ഭാര്യയുമാകട്ടേ പകലും രാത്രിയും ശല്യപ്പെടുത്തുന്നു.

ഈ ഗുണങ്ങളടങ്ങിയ ഏതെങ്കിലും മനുഷ്യനുണ്ടോ?

ക്വോ നസ്മിൻ സാമ്പ്രതം ലോകേ ഗുണവാൻ തത്ര വീര്യവാൻ

വാത്മീകി നാരദമഹര്‍ഷിയൊട്: ഈ ലോകത്തിൽ ധൈര്യം, വീര്യം, ശ്രമം, സൗന്ദര്യം, പ്രൗഢി, സത്യനിഷ്ഠ, ക്ഷമ, ശീലഗുണം, അജയ്യത എന്നീ ഗുണങ്ങളടങ്ങിയ ഏതെങ്കിലും മനുഷ്യനുണ്ടോ?

നരകമില്ലെന്നറിക


അശ്വത്ഥമേകം പിചുമന്ദമേകം
ന്യഗ്രോധമേകം ദശതിന്ത്രിണിശ്ച
കപിത്ഥവില്വാമലകത്രയശ്ച
പണ്‍ാമ്രനാളീ നരകം ന യാതി

ഒരു ആലും ഒരു വേപ്പും ഒരു പേരാലും പത്തുപുളിയും മൂന്നു വിളാര്‍മരവും മൂന്നു കൂവളവും മൂന്നു നെല്ലിയും അഞ്ചുമാവും, അഞ്ചുതെങ്ങും നട്ടുണ്ടാക്കിയാല്‍ അവനു നരകമില്ലെന്നറിക – നീതിസാരം

പാമ്പിന്‍ വിഷത്തിന്റെ നിര്‍വചനം


വ്യാപ്യേവം സകലം ദേഹമൂവരുദ്യച വാഹിനി
വിഷം വിഷമിവ ക്ഷിപ്രം പ്രാണാനസ്യ നിരസ്യതി

സുശ്രുതാചാര്യന്‍ – പാമ്പിന്‍ വിഷത്തിന്റെ നിര്‍വചനം

ഒരു പ്രാർത്ഥന – എൻ. കുമാരനാശാൻ


ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും
സന്തതം കരതാരിയന്നൊരു ചിത്ര ചാതുരി കാട്ടിയും
ഹന്ത! ചാരുകടാക്ഷമാലകളർക്കരശ്മിയിൽ നീട്ടിയും
ചിന്തയാം മണിമന്ദിരത്തിൽ വിളങ്ങു മീശനെ വാഴ്ത്തുവിൻ!

സാരമായ് സകലത്തിലും മതസംഗ്രഹം ഗ്രഹിയാത്തതായ്
കാരണാന്തരമായ് ജഗത്തിലുയർന്നു നിന്നിടുമൊന്നിനെ
സൌരഭോൽക്കട നാഭിയാൽ സ്വമൃഗംകണ ക്കനുമേയമായ്
ദൂരമാകിലുമാത്മ ഹാർദ്ദ ഗുണാസ്പദത്തെ നിനയ്ക്കുവിൻ!

നിത്യനായക, നീതിചക്രമതിൻ തിരിച്ചിലിനക്ഷമാം
സത്യമുൾക്കമലത്തിലും സ്ഥിരമായ് വിളങ്ങുക നാവിലും
കൃത്യഭൂ വെടിയാതെയും മടിയാതെയും കരകോടിയിൽ
പ്രത്യഹം പ്രഥയാർന്ന പാവന കർമ്മ ശക്തി കുളിക്കുക!

സാഹസങ്ങൾ തുടർന്നുടൻ സുഖഭാണ്ഡമാശു കവർന്നുപോം
ദേഹമാനസ ദോഷസന്തതി ദേവദേവ, നശിക്കണേ
സ്നേഹമാം കുളിർപൂനിലാവു പരന്നു സർവവുമേകമായ്
മോഹമാമിരുൾ നീങ്ങി നിന്റെ മഹത്ത്വമുള്ളിൽ വിളങ്ങണേ.

ധർമ്മമാം വഴി തന്നിൽ വന്നണയുന്ന വൈരികളഞ്ചവേ
നിർമ്മലദ്യുതിയാർന്ന നിശ്ചയഖഡ്ഗമേന്തി നടന്നുടൻ
കർമ്മസീമ കടന്നുപോയ് കളിയാടുവാനരുളേണമേ
ശർമ്മവാരിധിയിൽ കൃപാകര, ശാന്തിയാം മണിനൌകയിൽ.

പണം തന്നെ സമ്പാദിക്കണം, കല നിഷ്ഫലം.


ന ഭുജ്യതേ വ്യാകരണം ക്ഷുധാതുരൈഃ
പിപാസിതൈഃ കാവ്യരസോ ന പീയതേ
ന വിദ്യയാ കേനചിദുദ്ധൃതം കുലം
ഹിരണ്യമേവാര്‍ജ്ജയ നിഷ്ഫലാ കലാ

വിശക്കുന്നവന്‍ വ്യാകരണം തിന്നുന്നില്ല
ദാഹിക്കുന്നവന്‍ കാവ്യരസം കുടിക്കുന്നില്ല
വിദ്യ കുലം ഉദ്ധരിക്കുന്നില്ല
പണം തന്നെ സമ്പാദിക്കണം, കല നിഷ്ഫലം.

മാഘന്‍ എന്ന കവി വിശന്നു ചാകാറായി വഴിയരികില്‍ കിടന്നു പാടിയതാണത്രേ

പൂക്കാലം – കുമാരനാശാന്‍


പൂക്കുന്നിതാ മുല്ല, പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവു, പൂക്കുന്നശോകം
വായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍, പൂവാല്‍
ചോക്കുന്നു കാടന്തിമേഘങ്ങള്‍പോലെ.

എല്ലാടവും പുഷ്പഗന്ധം പരത്തി
മെല്ലെന്നു തെക്കുന്നു വീശുന്നു വായു
ഉല്ലാസമീ നീണ്ട കൂകൂരവത്താ-
ലെല്ലാര്‍ക്കുമേകുന്നിതേ കോകിലങ്ങള്‍.

കാണുന്നിതാ രാവിലേ പൂവു തേടി
ക്ഷീണത്വമോരാത്ത തേനീച്ച കാട്ടില്‍
പോണേറെയുത്സാഹമുള്‍ക്കൊണ്ടിവയ്ക്കെ-
ന്തോണം വെളുക്കുന്നുഷസ്സോയിതെല്ലാം?

പാടങ്ങള്‍ പൊന്നിന്‍‌നിറം‌പൂണ്ടു, നീളെ-
പ്പാടിപ്പറന്നെത്തിയിത്തത്തയെല്ലാം
കേടറ്റ നെല്ലിന്‍ കതിര്‍ക്കാമ്പുകൊത്തി-
ക്കൂടാര്‍ന്ന ദിക്കോര്‍ത്തു പോകുന്നു വാനില്‍.

ചന്തം ധരയ്ക്കേറെയായ് ശീതവും പോ-
യന്തിക്കു പൂങ്കാവിലാളേറെയായി
സന്തോഷമേറുന്നു, ദേവാലയത്തില്‍
പൊന്തുന്നു വാദ്യങ്ങള്‍-വന്നൂ വസന്തം!

നാകത്തില്‍നിന്നോമനേ, നിന്നെ വിട്ടീ-
ലോകത്തിനാനന്ദമേകുന്നിതീശന്‍
ഈ കൊല്ലമീ നിന്റെ പാദം തൊഴാം ഞാന്‍
പോകൊല്ല പോകൊല്ല പൂക്കാലമേ നീ!

ചിന്തിച്ചിളങ്കാറ്റുതന്‍ നിസ്വനത്താ-
ലെന്തോന്നുരയ്ക്കുന്നു നീ?-ഞാനറിഞ്ഞു,
“എന്താതനാം ദേവനോതുന്നതേ ഞാ-
നെന്താകിലും ചെയ്യു”വെന്നല്ലയല്ലീ..

മനോവൈകൃതമായിരുന്ന വിമോചന സമരത്തിന്റെ മുദ്രാവാക്യം


തമ്പ്രാനെന്ന് വിളിപ്പിക്കും
പാളയിൽ കഞ്ഞി കുടിപ്പിക്കും
ചാത്തൻ പൂട്ടാൻ പോകട്ടെ
ചാക്കോ നാടു ഭരിക്കട്ടെ
ഗൗരിച്ചോത്തി പെണ്ണല്ലേ
പുല്ലു പറിക്കാൻ പൊയ്ക്കൂടെ

ഒരു സമൂഹ മനോവൈകൃതമായിരുന്ന വിമോചന സമരത്തിന്റെ മുദ്രാവാക്യമാണിത്.

മഹാഭാരതത്തേക്കുറിച്ച് വ്യാസന്‍.


യദി ഹാസ്തി തദന്യത്ര
യത്രാ നാസ്തി തദ ക്വചിത്

ഇതിലുള്ളത് വേറെയെവിടെയെങ്കിലും നിങ്ങള്‍ കണ്ടേക്കാം, 
എന്നാല്‍ ഇതിലില്ലാത്തത് വേറെ എവിടെയുമില്ല

കാടെവിടെ മക്കളെ – അയ്യപ്പ പണിക്കര്‍


കാടെവിടെ മക്കളേ? മേടെവിടെ മക്കളേ?
കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ?
കാടെവിടെ മക്കളേ? മേടെവിടെ മക്കളേ?
കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ?
കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ!
കാറ്റുകള്‍ പുലര്‍ന്ന പൂങ്കാവെവിടെ മക്കളേ?
കുട്ടിക്കരിങ്കുയില്‍ കൂവിത്തിമിര്‍ക്കുന്ന
കുട്ടനാടന്‍ പുഞ്ചയെവിടെന്‍റെ മക്കളേ?
പച്ചപ്പനന്തത്ത പാറിക്കളിക്കുന്ന
പ്ലാവുകള്‍ മാവുകളുമെവിടെന്‍റെ മക്കളേ?
പായല്‍ച്ചുരുള്‍ ചുറ്റി ദാഹനീര്‍ തേടാത്ത
കായലും തോടുകളുമെവിടെന്‍റെ മക്കളേ?
ചാകരമഹോത്സവപ്പെരുനാളിലലയടി-
ച്ചാര്‍ക്കുന്ന കടലോരമെവിടെന്‍റെ മക്കളേ?
മരവും മനുഷ്യനും കിളിയും മൃഗങ്ങളും
ചെടിയും ചെടിയ്ക്കാത്ത നാടെവിടെ മക്കളെ
മരവും മനുഷ്യനും കിളിയും മൃഗങ്ങളും
ചെടിയും ചെടിയ്ക്കാത്ത നാടെവിടെ മക്കളെ
പൂത്തിരികള്‍ കത്തി വനഗജരാജ മദഗന്ധ-
പൂരം പൊലിക്കുന്ന നാടെവിടെ മക്കളേ?
അരുമകളെ, യടിമകളെയാനകളെ, മാനുകളെ
അറുകൊലയറുക്കാത്ത നാടെവിടെ മക്കളേ?
മലനാടിലൂറുന്ന വയനാടിലുറയുന്ന
ചുടുരക്ത കബനി നാടെവിടെന്‍റെ മക്കളേ?
വിഷവാതമൂതാത്ത വിഷവാണി കേള്‍ക്കാത്ത
വിഷനീര്‍ കുടിക്കാത്ത നാടെവിടെ മക്കളേ?
കള്ളനാക്കില്ലാത്ത കൊള്ളിവാക്കില്ലാത്ത
കള്ളപ്പറയില്ലാത്ത നാടെവിടെ മക്കളേ?
പാലില്‍ പഴത്തില്‍ മതത്തില്‍ മരുന്നിലും
മായയില്‍ ബ്രഹ്മത്തില്‍ മായം കലര്‍ത്താത്തൊ-
രെന്‍റെ നാടെന്‍റെ നാടെവിടെന്‍റെ മക്കളേ?
പാലില്‍ പഴത്തില്‍ മതത്തില്‍ മരുന്നിലും
മായയില്‍ ബ്രഹ്മത്തില്‍ മായം കലര്‍ത്താത്തൊ-
രെന്‍റെ നാടെന്‍റെ നാടെവിടെന്‍റെ മക്കളേ?
യന്ത്രം കറക്കുന്ന തന്ത്രം ചവയ്ക്കുന്ന
മന്ത്രം ജപിക്കുന്ന മന്ത്രിമാരുരുളാത്ത,
കുടിലും കുലങ്ങളും ചുടുചാമ്പലാക്കാത്ത,
കുടിലിന്‍റെ പൂക്കളുടെ മാനം കെടുത്താത്ത
കുലടയുടെ വേദാന്തപടുമൊഴികളോതാത്ത,
തളരും മനുഷ്യന്‍റെ തലവെട്ടി വില്ക്കാത്ത,
കുതറും മനുഷ്യന്‍റെ കുടല്‍മാല കീറാത്ത,
കുടിലതകളില്ലാത്ത, കുന്നായ്മയില്ലാത്ത,
കുശുകുശുപ്പറിയാത്ത, കൂടോത്രമില്ലാത്ത,
കരളുകള്‍ കരയാത്ത, കണ്ണുനീരുറയാത്തൊ-
രെന്‍റെ നാടെന്റെ നാടെവിടെന്റെ മക്കളേ?
തൊഴിലിനൊത്തുടമയൊത്തുയിരിനൊത്തുടലുമൊ-
ത്തുതവിയൊത്തോണമുണ്ടുണരേണ്ടൊരെന്റെ നാ-
ടെന്റെ നാടെന്റെ നാടെവിടെന്റെ മക്കളേ?
തൊഴിലിനൊത്തുടമയൊത്തുയിരിനൊത്തുടലുമൊ-
ത്തുതവിയൊത്തോണമുണ്ടുണരേണ്ടൊരെന്റെ നാ-
ടെന്റെ നാടെന്റെ നാടെവിടെന്റെ മക്കളേ?
എന്റെ നാടെവിടെന്റെ മക്കളെ?
എന്റെ നാടെന്റെ നാടെവിടെന്റെ മക്കളെ..???

ബാല ശാപങ്ങൾ – പ്രൊഫസർ മധു സൂധനൻ നായർ


ഞാൻ കെട്ടിയ കളി വീടെന്തിനിടിച്ചു തകർത്തൂ നീ
ഞാൻ കൂട്ടിയ കഞ്ഞീം കറിയും തൂവിയതെന്തിനു നീ
ഞാൻ വിട്ടൊരു കൊച്ചോടത്തിനെ മുക്കിയതെന്തിനു നീ
ഞാൻ വിട്ടു പറത്തിയ പട്ട മറുത്തതുമെന്തിനു നീ
ഞാൻ വിട്ടു പറത്തിയ പട്ട മറുത്തതുമെന്തിനു നീ

ഞാൻ കേൾക്കും കഥകളിൽ വന്നു മറുത്തു പറഞ്ഞില്ലേ
ഞാൻ വീശിയ വർണ്ണച്ചിറകു മൊടിച്ചു കളഞ്ഞില്ലേ
ഞാനാടിയോ രൂഞ്ഞാൽപ്പാട്ടു മുറിച്ചു കളഞ്ഞില്ലേ
ഞാൻ നട്ടൊരു പിച്ചക വള്ളി കുഴക്കിയെറിഞ്ഞില്ലേ

കണ്‍ പൊത്തിച്ചെന്നുടെ വായിൽ കയ്പ്പും കനലും നീ വെച്ചൂ
കാണാതെ യടുത്തു മറഞ്ഞെൻ കാതിൽ നീ പേടികൾ കൂകി
ഒരു കാര്യം കാണിക്കാമെന്നതി ദൂരം പായിച്ചെന്നെ
കരി മുള്ളിൻ കൂടലിലാക്കി കരയിച്ചതു നീയല്ലേ

ദൈവത്തെ യടുത്തു വരുത്തി വരം തരുവിക്കാമെന്നോതി
തലയിൽ തീ ചട്ടിയുമേന്തി തുള്ളിച്ചതു നീയല്ലേ
അമ്മയെനിക്കാദ്യം തന്നൊരു തൻ മൊഴിയും പാട്ടും താളവും
എൻ കനവും വെച്ചൊരു ചെല്ലവും എങ്ങോ നീ കൊണ്ടു കളഞ്ഞു

മണലിട്ടെൻ മനസ്സു നിറച്ചു
മണമാളും കുളിരു മറച്ചു
പുലരിയിൽ മഷി കോരിയൊഴിച്ചു
പകലെല്ലാം കീറിയെടുത്തു
അന്തിത്തിരി യൂതിയണച്ചു
അമ്പിളിയു മിറുത്തു കളഞ്ഞു

നീ തന്നതു പെരുകും വയറും
കുഞ്ഞിത്തല നരയും മാത്രം
നീ തന്നതു യന്ത്ര ത്തലയും
പൊട്ടുന്ന ബലൂണും മാത്രം

നാലതിരും ചുമലും മാത്രം
നാദത്തിനു യന്ത്രം മാത്രം
ഓടാത്ത മനസ്സുകൾ മാത്രം
ഒഴിവില്ലാ നേരം മാത്രം
മായുന്ന വെളിച്ചം മാത്രം
മാറാത്ത മയക്കം മാത്രം …..

ഇനി ഈ പ്രേതങ്ങൾ നിന്നെ പേടിപ്പിക്കട്ടെ
കണ്ണുകളിൽ കാളമിശേതം കൊത്തി വലിക്കട്ടെ
തീ വെയിലിൻ കടുവകൾ നിന്നെ കീറി മുറിക്കട്ടെ
കളി മുറ്റത്താരും നിന്നെ കൂട്ടാതാകട്ടെ

നിന്റെ പുറത്തീയാകാശം ഇടിഞ്ഞു പതിക്കട്ടെ
എന്നരുവി യതിൻ മീതേ പാഞ്ഞെങ്ങും നിറയട്ടെ
എന്നരുവി യതിൻ മീതേ പാഞ്ഞെങ്ങും നിറയട്ടെ

26/10/2013

യുക്തിവാദി


ഒരു ഗ്രാമത്തില്‍ ഒരു നിരീശ്വര വാദി ഉണ്ടായിരുന്നു . 

ദൈവം ഇല്ലെന്നു നിരന്തരം വാദിച്ചിരുന്ന ഇദേഹം ഗ്രാമത്തിലെ ഒരു പണ്ഡിതനെ ദൈവം ഉണ്ടെന്നു തെളിയിക്കാന്‍ വെല്ലു വിളിച്ചു .സമയവും വേദിയും നിശ്ച്ചയിക്കപ്പെട്ടു. വിവരം എല്ലാവരെയും അറിയിച്ചു . സംവാദത്തിന്റെ വേദിയും തയ്യാറായി.

ജനങ്ങള്‍ സമ്മേളിച്ചു . സംവാദത്തിനു തയ്യാറായി യുക്തി വാദിയും നേരത്തെ തന്നെ വേദിയില്‍ എത്തി ചേര്‍ന്നു . നേരത്തെ നിശ്ചയിക്കപ്പെട്ട സമയമായിട്ടും ദൈവ വാദിയായ പണ്ഡിതന്‍ എത്തിയില്ല . സമയം ഇഴഞ്ഞു കൊണ്ടിരുന്നു . അക്ഷമരായി ജനങ്ങളും യുക്തി വാദിയും കാത്തിരിക്കുമ്പോള്‍ ഓടി കിതച്ചു കൊണ്ട് ദൈവ വാദിയായ പണ്ഡിതന്‍ എത്തി ചേര്‍ന്നു .എല്ലാവരോടും ക്ഷമാപണങ്ങളോടെ പണ്ഡിതന്‍ മൈക്കിന് മുന്‍പില്‍ എത്തി .

"പ്രിയമുള്ളവരേ , വൈകിയതിന് മാപ്പ് ! ഞാന്‍ ഇങ്ങോട്ട് വരുമ്പോള്‍ ശക്തമായി മഴ പെയ്യുന്നുണ്ടായിരുന്നു.നമ്മുടെ ഗ്രാമത്തിലെ നദിയാവട്ടെ കര കവിഞ്ഞൊഴുകുന്നു.പുഴയ്ക്കു കുറുകെ കെട്ടിയ തടിപ്പാലം വെള്ളത്തില്‍ ഒലിച്ചു പോയ കാര്യം നിങ്ങള്‍ക്ക് അറിയാമല്ലോ ? എന്ത് ചെയ്യണമെന്നു ഒരു തീര്ച്ചയുമില്ലാതെ ഞാന്‍ നില്‍കുമ്പോള്‍ എന്‍റെ ഭാഗ്യത്തിന് പുഴക്കരയിലെ വലിയ മരം കട പുഴകി നദിയിലേക്ക് വീണു .ഞാന്‍ നോക്കി നില്‍ക്കുമ്പോള്‍ അതിന്‍റെ ശിഖിരങ്ങള്‍ സ്വയം മുറിഞ്ഞു വേര്‍പ്പെട്ടു പോയി . ഉടന്‍ തന്നെ ആ മരത്തടി സ്വയം പിളര്‍ന്ന് പലകകളായി .ആ പലകകളില്‍ സ്വയം സുഷിരങ്ങള്‍ വീഴുകയും ആ പലകകങ്ങള്‍ കൂടിച്ചേര്‍ന്ന് ഒരു ബോട്ടായി മാറുകയും ചെയ്തു .ആ ബോട്ടില്‍ നദി കടന്നാണ് ഞാന്‍ വരുന്നത് .വൈകിയതിനു എന്നോട് ക്ഷമിക്കൂ"

ദൈവ വാദിയുടെ വാക്കുകള്‍ കേട്ട യുക്തിവാദിയും ആബാലവൃദ്ധം ഗ്രാമീണരും ആര്‍ത്തലച്ചു ചിരിച്ചു .ചിരിയടക്കാന്‍ പാട് പെട്ട് കൊണ്ട് യുക്തിവാദി വിളിച്ചു പറഞ്ഞു :

" ഇയാള്‍ക്ക് ഭ്രാന്താണ്! ഒരു മരം ആരുടേയും സഹായമില്ലാതെ സ്വയം ഒരു ബോട്ടായി മാറുമെന്നോ ? വട്ടന്‍ !"

ഗ്രാമീണര്‍ വീണ്ടും ആര്‍ത്തു ചിരിച്ചു .

"ഇയാള്‍ക്ക് ഭ്രാന്താണ് " ചിലര്‍ വിളിച്ചു പറഞ്ഞു .

ചിരിയും ബഹളങ്ങളും അടങ്ങിയപ്പോള്‍ ദൈവ വാദിയായ പണ്ഡിതന്‍ വീണ്ടും സംസാരിക്കാന്‍ തുടങ്ങി:

"ഒരു ബോട്ട് സ്വയം ഉണ്ടാവില്ലെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍
എങ്ങനെയാണ് ഈ കാണുന്നവയെല്ലാം ഇത്ര കണിശമായ കൃത്യതയോടെ സ്വയം ഉണ്ടായത് ?പൂവും പൂമ്പാറ്റയും തേനും തേനീച്ചയും ആണും പെണ്ണും മഴയും വെയിലും താരങ്ങളും താരാപഥങ്ങളും പുല്ലും പുല്‍ച്ചാടിയും എന്ന് വേണ്ട ഇക്കാണുന്ന എല്ലാം സ്വയം ഉണ്ടായതാണോ?"

ജനങ്ങള്‍ നിശബ്ദരായി ! യുക്തിവാദിയും !!

( ഈ പോസ്റ്റ്‌ ആരുടെതാണ് എന്നെനിക്കറിയില്ല. എഴുതിയ ആളെ ഞാനും അന്വേഷിക്കുന്നു. അദ്ദേഹത്തിനോടുള്ള നന്ദിയും അറിയിക്കുന്നു )

Shri Hanuman Chalisa 3D -- Trailer 1

Shri Hanuman Chalisa 3D - Trailer 2

ഇന്ത്യൻ പ്രകൃതിയ്ക്കേ ഇനി ലോകത്തെ വിനാശത്തിൽ നിന്നും രക്ഷിക്കാൻ കഴിയു.


ലോകം വലിയൊരു മാറ്റത്തിലാണു. ശാസ്ത്രവും സാങ്കേതികവിദ്യയും ആർഭാടങ്ങളുമൊക്കെ മനുഷ്യനു മടുത്തുതുടങ്ങി.

യൂറോപ്പിലെ ഏതാണ്ട് 10%ത്തോളം വരുന്ന ജനത ഇന്ത്യൻ ഹൈന്ദവ പാരമ്പര്യരീതികൾ സ്വീകരിച്ചു കഴിഞ്ഞു.

വെജിറ്റേറിയനിസവും, യോഗയും, വേദപാരായണവും, സദാചാരവുമാണവർ അടിസ്ഥാനപരമായി സ്വീകരിച്ചിരിക്കുന്നതു. വേദത്തിൽ പ്രകൃതിസംരക്ഷണത്തിനു കൊടുത്തിരിക്കുന്ന ഊന്നൽ അവരെ വല്ലാതെ ആകർഷിച്ചു. ആ വഴിക്ക് നീങ്ങാൻ അവർ താല്പര്യപ്പെട്ടു. അതിനു അവർക്കൊരു സംഘടനയുണ്ട്, ന്യൂയോർക്ക് ആസ്ഥാനമാക്കി. ഓരിയന്റൽ സംസ്കാരം ഉയർത്തിപ്പിടിക്കാനുള്ള സംഘടന. എങ്കിലേ മനുഷ്യരാശി നിലനിൽക്കൂ എന്നവർ ഉറച്ചു വിശ്വസിക്കുന്നു.

പ്രകൃതിയെ സംരക്ഷിക്കാൻ എന്തു ചെയ്യണം? യൂറോപ്പിലും ജപ്പാൻ പോലുള്ള രാജ്യങ്ങളിലും അമേരിക്കയിലും ആധുനികത വിതച്ച ദുരിതം മനുഷ്യരാശി കണ്ടുകഴിഞ്ഞു. ആഗോളതാപനമാണു ഏറ്റവും വലിയ പ്രശ്നം. അതിനെ അതിജീവിക്കാൻ പ്രകൃതി തന്നെ നേരിട്ട് ഇടപെടണം. അതായതു ഭൂമി വീണ്ടും പച്ചപുതയ്ക്കണം. എന്നാൽ സ്വാഭാവികമായി ഒരു മുളപൊട്ടാൻ പ്രയാസമുള്ള പാശ്ചാത്യനാടുകളിൽ പ്രകൃതിയെ ഉത്തേജിപ്പിക്കാൻ പ്രയാസം.

വെറുതെ വിത്തുവാരിയിട്ടാൽപോലും ചെടികിളിക്കുന്ന ഇന്ത്യയിലേക്ക് അങ്ങനെയാണവരുടെ ശ്രദ്ധതിരിഞ്ഞതു. ഇന്ത്യൻ പ്രകൃതിയ്ക്കേ ഇനി ലോകത്തെ വിനാശത്തിൽ നിന്നും രക്ഷിക്കാൻ കഴിയു.


Courtesy - Rajeev Pillai

"കാവി കൊടിയും സന്യാസികളും ഗോക്കളെ മേയ്ക്കാൻ പോയ്ക്കൂടെ"


Photo: മതം മനുഷ്യനെ മയക്കുന്ന കരുപ്പെന്നും,,, ഒരു അമ്പലം നശിച്ചാൽ അത്രയും അന്ധ വിശ്വാസം നശിക്കും എന്ന് ഉദ്ഖോഷിച്ചിരുന്ന കമ്മ്യൂണിസ്റ്റ്‌ പര്ടിക്ക്,,, തങ്ങളുടെ ക്രിസ്തിയാൻ സഖാക്കൾ പള്ളിയില പോവുന്നതും,, മുസ്ലിം സഖാക്കൾ ഹജ്ജ് നു പോവുന്നതും ഒന്നും തടയാൻ കഴിഞ്ഞില്ല. " കാവി കൊടിയും സന്യാസികളും ഗോക്കളെ മേയ്ക്കാൻ പോയ്ക്കൂടെ ,,, " എന്ന് പാടി നടന്നിരുന്ന കുട്ടി സഘാക്കളുടെ ഇപ്പോഴത്തെ പോസ്റ്ററുകളിൽ നിറയുന്നത് സ്വാമി വിവേകാനന്ദനും ശ്രീ നാരായണ ഗുരുവും ആണ്,,, ഹിന്ദു അവന്റെ ഭൂമി കോവിലകങ്ങൾ വഴിയും രാജ കുടുംബങ്ങള വഴിയും, ക്ഷേത്രങ്ങൾ വഴിയും ഒക്കെ ആയി പാടങ്ങളും കുളങ്ങളും തണ്ണീർ തടങ്ങളും കാടുകളും വരെ കൃത്യമായി സംരക്ഷിച്ചിരുന്നു,, കമ്മ്യൂണിസ്റ്റ്‌ പാർട്ടി നടപ്പാക്കിയ ഭൂ നിയമം ഹിന്ദു കുടുംബങ്ങള്ക്ക് ഉണ്ടാക്കിയ ആഘാതം ചില്ലറ അല്ലാ,, സോഷ്യലിസം നടപ്പാക്കിയ ആ പാര്ട്ടിക്കു കോവിലകങ്ങളിൽ ഒരു നേരത്തെ ഭക്ഷണത്തിനുള്ള ഭൂമി എങ്കിലും ബാക്കി വക്കാമായിരുന്നു,, ഒരു അന്തി തിരി കത്തിക്കുവാൻ ഉള്ള എണ്ണക്ക് ഉള്ള വകുപ്പെങ്ങിലും ആ അമ്പലങ്ങളിൽ അവശേഷിപ്പിക്കാംയിരുന്നു... പാടത്തു പണിയെടുത്ത ഹരിജനങ്ങൾ അന്നും ഇന്നും പട്ടിണി,, ഭൂ നിയമം കൊണ്ട് ഭൂമി ലാഭം കൊയ്തത് മധ്യ തേക്കാൻ കേരളത്തില ക്രിസ്ത്യാനികളും, ഉത്തര കേരളത്തില മുസ്ലിങ്ങളും ആണ്. ഒരുകാലത്ത് ഈ നാടിനു ധര്മികമായ അടിത്തറ പാകിയ ഈ പാരമ്പര്യ ഹിന്ദു കുടുംബങ്ങളെ തെരുവിലീക്ക് വലിച്ചെറിയുക അല്ലേ ഇവര ചെയ്തത്,,, പണ്ട് വീട്ടില് ഒരു അതിഥി വന്നാല ഉച്ചയൂണ് കൊടുത്തു സന്തോഷിപ്പിച്ചു വിടുക എന്നത് പുണ്യമായി കരുതിയിരുന്നു, ഇന്ന് ഊണിനു മുൻപ് നമ്മൾ എങ്ങീൻ എങ്കിലും അവരെ പറഞ്ഞു വിടും,, കേരളത്തില മദ്യ തോടും ഇരചിയോടും ഒക്കെ ഭ്രമം കൂടിയത് സമൂഹത്തെ നിയന്തിര്ചിരുന്ന ഈ പാരമ്പര്യം നഷ്ടപെട്ടത്‌ കൊണ്ടാണ്,,, ടിപ്പു സുൽത്താന്റെ പടയോട്ടത്തിൽ പോലും ഹിന്ദുവിന് ഇത്രയും ആഘാതം കേരളത്തിലല് ഈട്ടിട്ടുന്ടവിൽല്യ . പില്ക്കാലത്ത് ഈ സ്ഥലങ്ങള കയ്യടക്കിയ മറ്റു മതസ്ഥർ അത് ഭൂ മാഫിയക്കും മണല മാഫിയക്കും ഒക്കെ തീറെഴുതി കൊടുത്തപ്പോൾ,, സാസ്ട്ര സാഹിത്യ പരിഷതിനെയും പുരോഗമന കല സാഹിത്യക്കരെയും ഒക്കെ തിരക്കിയിട്ടു എന്ത് കാര്യം,,, ഇപ്പോൾ വോട്ടിനു വേണ്ടി മൃദു ഹിന്ദുത്വം വരെ പാടി തുടങ്ങി ഈ പാര്ട്ടി,,, കാലം മാരും എന്നും,, ഈ ഭൂമുഘതുനിന്നും ഹിന്ദുവിനെ ആട്ടി പായിക്കാൻ ആവില്ലെന്നും ഉള്ള സത്യം കമ്മ്യൂണിസ്റ്റ്‌ പാർട്ടി ക്ക് ഇപ്പോഴും പിടി കിട്ടിയില്ല, കേരളത്തില തീവ്രവാദികൾ പിടിമുരുക്കുപോൽ കണ്ണൂര് പോലുള്ള ചെങ്കോട്ട കാവി പുതക്കാൻ വെറും വിനാഴികകൾ മാത്രം മതിയാവും!! പാര്ട്ടി മെമ്പർമാർ സധൈര്യം സബരി മലക്ക് പോവുന്നു,, മത അമ്രുതനന്തമായി, ശ്രീ സത്യസായി ബാബാ പോലുള്ള സന്യാസ ആശ്രമങ്ങളിൽ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും സഘക്കന്മാർ പരസ്യമായി പോവാൻ തയ്യാറാവുന്നു,,, ഹിന്ദു കുടുംബങ്ങളിൽ നിന്നും വീണ കാണ്ണീർ തുള്ളികൾ കേരളത്തില കമ്മ്യൂണിസ്റ്റ്‌ പരതയ തൂതെരിയും,, തീര്ച്ച!!!മതം മനുഷ്യനെ മയക്കുന്ന കറുപ്പെന്നും,,, ഒരു അമ്പലം നശിച്ചാൽ അത്രയും അന്ധ വിശ്വാസം നശിക്കും എന്ന് ഉദ്ദ്ഘോഷിച്ചിരുന്ന കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കു തങ്ങളുടെ ക്രിസ്തിയാൻ സഖാക്കൾ പള്ളിയിൽ പോവുന്നതും മുസ്ലിം സഖാക്കൾ ഹജ്ജ്നു പോവുന്നതും ഒന്നും തടയാൻ കഴിഞ്ഞില്ല.

" കാവി കൊടിയും സന്യാസികളും ഗോക്കളെ മേയ്ക്കാൻ പോയ്ക്കൂടെ " എന്ന് പാടി നടന്നിരുന്ന കുട്ടി സഘാക്കളുടെ ഇപ്പോഴത്തെ പോസ്റ്ററുകളിൽ നിറയുന്നത് സ്വാമി വിവേകാനന്ദനും ശ്രീ നാരായണ ഗുരുവും ആണ്.

ഹിന്ദു അവന്റെ ഭൂമി കോവിലകങ്ങൾ വഴിയും രാജ കുടുംബങ്ങള വഴിയും, ക്ഷേത്രങ്ങൾ വഴിയും ഒക്കെ ആയി പാടങ്ങളും കുളങ്ങളും തണ്ണീർ തടങ്ങളും കാടുകളും വരെ കൃത്യമായി സംരക്ഷിച്ചിരുന്നു.

കമ്മ്യൂണിസ്റ്റ്‌ പാർട്ടി നടപ്പാക്കിയ ഭൂ നിയമം ഹിന്ദു കുടുംബങ്ങള്ക്ക് ഉണ്ടാക്കിയ ആഘാതം ചില്ലറ അല്ല,

സോഷ്യലിസം നടപ്പാക്കിയ ആ പാര്ട്ടിക്കു കോവിലകങ്ങളിൽ ഒരു നേരത്തെ ഭക്ഷണത്തിനുള്ള ഭൂമി എങ്കിലും ബാക്കി വെക്കാമായിരുന്നു.

ഒരു അന്തി തിരി കത്തിക്കുവാൻ ഉള്ള എണ്ണക്ക് ഉള്ള വകുപ്പെങ്കിലും  ആ അമ്പലങ്ങളിൽ അവശേഷിപ്പിക്കാമായിരുന്നു.

പാടത്തു പണിയെടുത്ത ഹരിജനങ്ങൾ അന്നും ഇന്നും പട്ടിണി.

ഭൂനിയമം കൊണ്ട് ഭൂമി ലാഭം കൊയ്തത് മധ്യതെക്കൻ കേരളത്തില ക്രിസ്ത്യാനികളും, ഉത്തര കേരളത്തില മുസ്ലിങ്ങളും ആണ്. 

ഒരുകാലത്ത് ഈ നാടിനു ധാർമ്മികമായ അടിത്തറ പാകിയ ഈ പാരമ്പര്യ ഹിന്ദു കുടുംബങ്ങളെ തെരുവിലീക്ക് വലിച്ചെറിയുക അല്ലേ ഇവർ ചെയ്തത്.

പണ്ട് വീട്ടില് ഒരു അതിഥി വന്നാൽ ഉച്ചയൂണ് കൊടുത്തു സന്തോഷിപ്പിച്ചു വിടുക എന്നത് പുണ്യമായി കരുതിയിരുന്നു, ഇന്ന് ഊണിനു മുൻപ് നമ്മൾ എങ്ങിനെ എങ്കിലും അവരെ പറഞ്ഞു വിടും.

കേരളത്തില മദ്യ തോടും ഇരചിയോടും ഒക്കെ ഭ്രമം കൂടിയത് സമൂഹത്തെ നിയന്തിര്ചിരുന്ന ഈ പാരമ്പര്യം നഷ്ടപെട്ടത്‌ കൊണ്ടാണ്.

ടിപ്പു സുൽത്താന്റെ പടയോട്ടത്തിൽ പോലും ഹിന്ദുവിന് ഇത്രയും ആഘാതം കേരളത്തിലല് ഈട്ടിട്ടുന്ടവിൽല്യ . പില്ക്കാലത്ത് ഈ സ്ഥലങ്ങൾ കയ്യടക്കിയ മറ്റു മതസ്ഥർ അത് ഭൂ മാഫിയക്കും മണൽ മാഫിയക്കും ഒക്കെ തീറെഴുതി കൊടുത്തപ്പോൾ,, ശാസ്ത്ര സാഹിത്യ പരിഷതിനെയും പുരോഗമന കല സാഹിത്യക്കരെയും ഒക്കെ തിരക്കിയിട്ടു എന്ത് കാര്യം.

ഇപ്പോൾ വോട്ടിനു വേണ്ടി മൃദു ഹിന്ദുത്വം വരെ പാടി തുടങ്ങി ഈ പാര്ട്ടി. കാലം മാറും എന്നും,, ഈ ഭൂമുഖത്ത് നിന്നും ഹിന്ദുവിനെ ആട്ടി പായിക്കാൻ ആവില്ലെന്നും ഉള്ള സത്യം കമ്മ്യൂണിസ്റ്റ്‌ പാർട്ടി ക്ക് ഇപ്പോഴും പിടി കിട്ടിയില്ല, 

കേരളത്തില തീവ്രവാദികൾ പിടിമുറുക്കുമ്പോൾ കണ്ണൂര് പോലുള്ള ചെങ്കോട്ട കാവി പുതക്കാൻ വെറും വിനാഴികകൾ മാത്രം മതിയാവും!! 

പാര്ട്ടി മെമ്പർമാർ സധൈര്യം ശബരിമലക്ക് പോവുന്നു,, മാതാ അമൃതാനന്ദ മയി, ശ്രീ സത്യസായി ബാബാ പോലുള്ള സന്യാസ ആശ്രമങ്ങളിൽ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും സഖാക്കന്മാർ പരസ്യമായി പോവാൻ തയ്യാറാവുന്നു.

ഹിന്ദു കുടുംബങ്ങളിൽ നിന്നും വീണ കാണ്ണീർ തുള്ളികൾ കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പരതയെ തൂത്തെറിയും തീര്ച്ച!!!


Shri Yanthra - A scientific Analysis



The geometry of Sri Yantra is divine. It contains the THEORY OF EVERYTHING. This geometry is seen in our ancient Indian temples.Super genius Nikola Tesla with a fractal mind would see the Sri Yantra in blinding flashes.The Sri Yantra is traditionally held by 12 strand nil junk DNA Vedic rishis to have been divinely revealed around 8000 BC. These super-men with fractal minds and king sized pineal glands could see numerical problems as fractal 3D geometry.

In August 1990 a huge 2D Sri Yantra was inscribed overnight on a dry lake bed in USA Oregon and spotted by a National air guard plane from Idaho. The lines engraved were 13.3 miles long , 10 inches wide and 3 inches deep in soft mud , when measured. There were no footprints or tyre marks in the soft mud-- unlike the quintessential corn crop circle which cannot record footprints.

Pretty soon two American hilly billys came along with muddy shoes and claimed that they made the diagram using ropes and wooden sticks. Somebody who knew what a EXTREMELY COMPLICATED AND PRECISE GEOMETRY Sri Yantra is and how complicated it is to make, gave them a piece A4 size paper and some geometrical instruments , and told them “ If you can make this same diagram on this sheet of paper within one month—I will give you a huge reward” . The two bumpkins were not seen after that.It’s location in the desert of eastern Oregon is now a “sacred place” for UFO watchers worldwide who still make the journey to the Mikey Basin to be near the site where Sri Yantra was first discovered. Now let me put a video below to show how complicated this sacred geometry is.If you stare at the centre spot ( bindu singularity ) every morning for 5 minutes , you will balance your left and right brain lobes. Sri Yantra which follows the Fibonacci series and the Golden ratio ( lifted from 7000 year old Vedic Mathematics ) is the mystical 3D holographic construct of the Cosmos by 9 VIRTUAL SPIRALLING VORTEX CONES — 4 pointing upwards and 5 pointing downwards, as a sort of ying-yang balance.

The secrets of Cosmic unity are held by the inter-penetration of 9 triangles to form 43 smaller triangles. To understand in 2D -- out of 9 interlacing triangles, 5 point downwards and 4 point upwards, to form 43 triangles. All triple intersections meet at the same point. The vertices of the largest triangles fall on the circumference of the enclosing circle. Except for the two biggest triangles, all apexes touch the base of another triangle. The central triangle facing downwards must be equilateral and holds the Bindu of the holistic pyramid . The Bindu is also the centre of the circle . The 3 lines intersect at 54 points ( number of sanskrit alphabets ) with shiva and shakti qualities making the divine number 108..The Indian Mantra of OM or AUM is 11000 years old. When you chant this master mantra with its harmonics at 7.83 Hz ( earth's heart beat --Schumann resonance ) , the Sri Yantra forms like magic on water.The Sri yantra is holographic, in that every bit of it contains all of it. The great pyramid of Cheops Egypt has a base angle 51 deg 49 minutes like the Sri Yantra large pyramid, showing exactly the same relationship between pi and phi .The ratio of the hypotenuse to half the base is phi, the Golden Ratio-- or 'divine proportion', given by (1 + square-root 5)/2 (its value to five decimal places is 1.61803). It is a sure indication that the Pharaoh's architects were NOT from Egypt.

51 deg 49 min 38.25 sec are the angle measurements for both the Egyptian pyramids and Sri Yantra pyramid.The Sri Yantra large pyramid, showing exactly the same relationship between pi and phi . The ratio of the hypotenuse to half the base is phi, the Golden Ratio-- or 'divine proportion', given by (1 + square-root 5)/2 (its value to five decimal places is 1.618033989 ).

By the way, the architects of the Pyramids and the Sphinx were Vaishnavites from Kerala , who put a U mark on their foreheads

Sri Yantra is the foundation of Vaastu ( the original feng shui ). Vaastu insisted on the PERFECT , NESW cardinal orientation--just like the pyramids. Warrior sage Parashurama introduced it to Kerala.

A golden rectangle is a rectangle whose side lengths are in the golden ratio, 1: 1.618. whose reciprocal is 0.618033989 . . . . . so that we have 1/G = 1 + G. The Sri Yantra is the basis of the great Egyptian pyramids.

The cymatic 3D inscription ( sound vibration conversion to visual patterns ) of OM in pure water is the ancient vedic Sri Yantra. It abundantly shows that microscopic forces that define the structure of water is not fully known Fibonacci series ( from Bejaya Algeria where he read a translated copy ) was lifted from the work of the great Indian mathematician Pingala in 5th century BC, under the series Matra Meru.

The golden ratio is lifted by an Italian Fibonacci , from the mystic Vaastu geometry of Sri Yantra of Indian Vedic times 10,000 years ago. Fibonacci was in Bejaya Algeria , when he came to know about Indian Vedic Mathematics, from the Arabs. He stole this knowledge and patented it for himself in Italy. Same way Isaac Newton stole Calculus from Parameshwaran of Kerala.Fibonacci series was lifted from the written work of the great Indian mathematician Pingala in 5th century BC, under the series Matra Meru. Later Indian mathematician Virahanka's work was translated into Arabic in 600 AD.

Fibonacci series or sequence : 1, 1, 2, 3, 5, 8, 13, 21, 34, 55, 89, 144, 233, 377, 610, 987, 1597, 2584, 4181, ... (each number is the sum of the previous two).The ratio of successive pairs is so-called golden section - 1.618033989 . . . . .

Fibonacci was the first to introduce the Hindu-Arabic number system into Europe- the system we now use today- based on ten digits with its decimal point and a symbol for zero: 1 2 3 4 5 6 7 8 9. and 0Italian thief Fibonacci's state is at Pisa. I do hope nobody wants to argue that Fibonacci is older than the Sri Yantra, and that the Vedic Sri Yantra maker stole from Fibonacci.

7.83 hz being the strongest of all, OM or Schumann frequency.

Ohm- 7.83 Hz
Gam - 14 Hz
Hleem - 20 Hz
Hreem - 26 Hz
Kleem - 33 Hz
Krowm - 39 Hz
Sreem - 45 Hz

Om Shreem Hreem Shreem Kamale Kamalaleyi Praseed Praseed Om Shreem Hreem Shreem Mahalaxmiyei Namaha Rough translation:Underlying Vibration of all creation, abundance please, cherishing your lotus feet, be pleased Great Laxmi Goddess, I bow to You. 27 Repetitions (Repeat 4 times for 108 rounds = 1 mala = 40 minutes)

108 is the numerical equivalent of OM , in sync with the rhythms of time and space and represents perfect totality. In Samudra Manthan 54 devas and asuras had churned for the amrit or holy nectar. All mantras are repeated 108 times. All prayer beads count up to 108.There are 108 upanishads. Nataraja's cosmic dance has 108 Bharatanatyam poses. 12 rashis and 9 navagrahas multiply to 108. Sun's diameter is 108 times that of the earth. The distance between the Earth and Sun is 108 times the diameter of the Sun. Ayurveda and Kalari talks about 108 marmas. Shiva, Ganesha and Krishna has 108 names. Buddhists and Japanese welcome new year with 108 chimes.The 108 th and heaviest element in the periodic table is Hassium ( 108 protons ) . The rest are too short lived.

Morning is the best time to chant, especially after bathing. But in the evening before dinner, or 3 hours after dinner is ok too. Once you learn it by heart, just practice on a mala, especially a lotus seed one, and it will take around 30+/- minutes to do 1 mala a day.If you recite this mantra daily 108 times worries, trouble will go away."Look into the center of the Yantra, trying to blink as rarely as possible; you don't want to look at the particular details of the Yantra, just keep your sight right in the center and observe the whole Yantra at ounc.

"In time, after at least seven days of Yantra meditation you will be able to tap into the same yantric energy even without a Yantra (at the beginning you may fix your sight on an exterior or imaginary point or evoke the Yantra with your eyes closed)."In superior phases the Yantra absorbs the practitioner's complete attention, and he can no longer tell if the Yantra is within himself or if he is within the Yantra; this is the state of non-duality."

Geometric element meanings:
Circle = Energy of the element water
Square = Energy of the element earth
Triangle = Energy of the element fire
Diagonal lines = Energy of the element air
Horizontal line = Energy of the element water
Vertical line = Energy of the element fire
Point = Energy of the element ether.

The lotus flower represent chakras, with each petal representing a psychic propensity (or vritti) associated with that chakraA dot, or bindu, represents the starting point of big bang singulraity -- creation or the infinite, unexpressed cosmos.The satkona (Sanskrit name for the Dravidian 6 point star symbol identical to water crystal -- the 6 point star of David) composed of a balance between:

An upwards triangle denoting action (or service), extroversion, masculinity or ShivaA downwards trianle denoting introversion, meditativeness, goddess energy or ShaktiAll those who think Vedic mysticism is bullshit, read further.

On Dec 21st 2012 the plane of our Solar System has lined up exactly with the plane of our Galaxy, the Milky Way. This precession cycle has taken 25765 years to complete . Each body cells’ DNA is a transceiver for information. Our DNA is being "upgraded" to 12 strand. A new light body is being created. We are becoming more intuitive. We are going beyond technology and back to the natural cycles of nature and the Universe.

Neutrinos are scalar waves moving faster than the speed of light. This is known in Vedas 7000 years ago, and I had blogged several times about this 2 years ago—but discovered by the Western scientists using the Swiss Hadron Collider just 4 months ago . Punch into Google search VEDIC QUANTUM INTENTION EXPERIMENT- VADAKAYIL-- to read this post about faster than light neutrinos OR -- PROUD TO BE INDIAN ,PROUD TO BE HINDU-VADAKAYIL (for the formula E=tMC2 )When moving at the speed of light they are photons but when a neutrino is slowed to below the speed of light it simply becomes an electron. Neutrinos can oscillate between e- and e+. Fusion involves e-, and a lightning flash involves e+. Energy in a vortex acts as a frequency converter. Zero Point Energy is neutrino power - energy from the field; available at anytime, and everywhere present.To show the place of neutrinos in conventional science, establishes Nikola Tesla, the "father of free energy" as also the discoverer of the neutrino. He was given this ancient 9000 year old Vedic information by the great Indian mystic Swami Vivekananda.

Neutrinos are the most penetrating of subatomic particles. They do not cause ionization, because they are not electrically charged. Trillions of Neutrinos pass through every human being in every second, yet we are completely unaware of them.Italian Fibonacci of 1200 AD is given the credit of the Golden ratio, while the Indian Sri Yantra based on Golden ratio of 1.618 was drawn in 8000 BC --see video below.

Opposing forces Tamas and Rajas are connected through consciousness ( yin-yang ). The middle prong of Shiva’s trident is Sattwa. It is about quantum possibility vortex vibrations, between two poles, we call the cosmic dance of Shiva from either side of the Quantum screen... Together they express the great void at absolute peace with itself. To activate the third eye of Shiva, or to perceive higher dimensions, the pineal gland ( soul ) and the pituitary glands ( body ) must vibrate in resonance to create a field. This is represented by Samudra manthan in Hindu mythology, where mount meru is used to churn the oceans for Amrit or Ambrosia in a to and fro movement , representing vibrations.. The amrit of the ambrosia or Soma is the holy grail. This is what the Templar knights got after excavating King Solomon's temple. Soma is a divine LSD-- rather a million times more powerful DMT. A 12 strand Maharishi with NIL junk DNA can produce it naturally, by resonating his pineal gland with his DNA, and achieve telepathy and psychic teleportation. The psychedelic journeys are accessed and experienced within the realms of the pineal gland. The pineal gland is the Shiva lingam. Serotonin has the same chemical structure as this hallucinogenic substance Soma. Serotonin is transformed into melatonin only in the pineal gland. Decline in melatonin is the trigger for the aging process, for Melatonin is the super-oxidant of nature.

The hormone Melatonin, induces sleep, while Serotonin, keeps you happy and in a balanced mental state of mind. PROZAC raises serotonin. The pineal gland produces Pinoline, ( 6-methoxy-tetra-dydro-beta carboline, or 6-MeO-THBC ) . Pinoline also resonates with the very pulse of life 7.83 Hertz, the pulse the DNA uses to replicate, and which has been measured to be emitted from the brains and hands of all successful healers, regardless of belief or faith. OM king mantra is 7.843 hertz. Resonance can vibrate the pineal gland, to release Nuerotransmitter seratonin, melatonin, DMT, etc. If you have a strong enough sense of consciousness you will taste a huge pituitary release in the back of your mouth and sinuses and throat, it is referred to as ambrosia ( amrit -- mental orgasm discharge ) . This is a result of DMT production . DMT is the spirit molecule that bends space-time. Pineal DMT is the chemical messenger which links body and spirit. Dimethyltryptamine, a psychedelic tryptamine Pinoline enables the threshold levels of DMT to become active in the brain, but it requires an instant bungee jump induced adrenaline burst. DMT with Pinoline increases brain activation multi fold. You cant observe the quantum world without your Pineal gland -- the other 5 senses have too narrow bandwidths.

Quantum physics has showed the ancient Indian Yogis were NOT mere dreamers of cosmic consciousness, where our bodies, our brain and its mind, as inextricably joined with other matter and the mega dipole of universe . There is indeed a connection between consciousness and tangled state quantum phenomena Indian Vedic maharishis had the inherent ability to go on either side of the narrow band of five human senses. THEY COULD TRANSCEND THE SENSES AND LIMITATION OF SPACE-TIME. They firmly believed that the invisible below the quantum screen gives rise to the visible. At the time of death Seratonin and Melatonin in the brain breaks down to Dimethyltryptamine or DMT, C12 N2 H16, just after the oxygen stops circulating. This is the moment for the ultimate DMT trip. You see your whole past life as FRACTAL dvine geometry. When you consume Soma, colours , sounds and numbers all show up as fractal geometry. What you have learnt in the past is of no use to you. As you breathe in the oxygen enters your brain and causes an explosion of fractal colours.

To the spiritual eastern mind, the story of SAMUDRA MANTHAN produces amazing acts of faith like the Kumbh Mela , which has been going on for 6000 years. Tamas and Rajas are conscious of each other. Amrit reveals the fractal nature of consciousness. Amrit is NOT external, it is produced inside your head. All you need to know is how to produce it by your own mind. 12 strand DNA which ancient Maharishis had, has now degraded to 2 strand DNA. These 12 strand DNA maharishis with raised Kundalinis , can read akashik records , convert them from fractal geometry, for daily life use.

The cobra on Lord Shiva 's shoulders shows raised Kundalini and open third eye. This self realisation (of opening the third eye) , is the ultimate goal of consciousness. The timeless spiritual wisdom of the of the 7000 year old Vedas will roar to life after Dec 21st 2012- the veil of Maya or delusion over the third eye will be ripped asunder—as the first step towards upgrading the 2 strand 97% junk DNA to 12 strand nil junk DNA.. --

Courtesy- Capt Ajit Vadakayil