01/09/2013

ആദര്‍ശകഥകള്‍ - ഒരുമയുടെ പെരുമ



ഒരു ഗ്രാമത്തില്‍ ഒരു വൃദ്ധന്‍ പാര്‍ത്തിരുന്നു.

അദേഹത്തിന്‍റെത് സുഖസമൃധിനിറഞ്ഞ കുടുംബം ആയിരുന്നു. വേണ്ടത്ര ധനവുംസമ്പത്തും അദേഹത്തിനുണ്ടായിരുന്നു.വൃധന് നാലുപുത്രന്‍മാര്‍ ഉണ്ടായിരുന്നു.ബുദ്ധിമാന്മാരും മിടുക്കന്മാരുമായിരുന്നു മക്കളെങ്കിലും അവര്‍ പരസ്പരംകലഹിച്ചിരുന്നു.ഇതില്‍ദുഖിതന്‍ ആയിരുന്നു പാവം വൃദ്ധന്‍ .

ഒരുദിവസം അദ്ദേഹം നലുമാക്കളെയും വിളിച്ചുവരുത്തി. കുറേ ചുള്ളിക്കബുകള്‍ കൊണ്ടുവരാന്‍ പറഞ്ഞു.അവ ഒന്നായി കെട്ടിയ ശേഷം ആകെട്ട്ഓടിക്കാന്‍ അദ്ദേഹം ഓരോരുത്തരോടുംആവശ്യപ്പെട്ടു. 

ഓരോരുത്തരുംഅവരുടെമുഴുവന്‍ശക്തിയുമെടുത്ത്പരിശ്രമിച്ചുഎങ്ങിലുംചുള്ളികമ്പുകള്‍ ഓടിഞ്ഞില്ല.വൃദ്ധന്‍ കെട്ടഴിച്ചു.ഓരോ കംബായി ഓടിക്കാന്‍മക്കളോട്പറഞ്ഞു. മക്കള്‍ നിഷ്‌പ്രയാസംകമ്പുകള്‍ഓടിച്ചു.

വൃദ്ധന്‍ മക്കളെ നോക്കി ചോദിച്ചു ;ഇതില്‍നിന്നും നിങ്ങള്‍ക്ക് എന്ത് മനസിലായി ? അത് ഒരു കേട്ട് ആയിരുന്നപ്പോള്‍ ഓടിക്കാന്‍ കഴിഞ്ഞില്ല . എന്നാല്‍ ഓരോന്നായി മാറ്റിയപ്പോള്‍ നിഷ്പ്രയാസം ഓടിക്കാന്‍ കഴിഞ്ഞു. ഇതേപോലെ യാണ് നിങ്ങളുടെ ജീവിതവും .നിങ്ങള്‍ ഒന്നായി നിന്നാല്‍ നിങ്ങളെ ആര്‍ക്കും ഉപദ്രവിക്കാന്‍ കഴിയില്ല .മറിച്ച് പരസ്പ്പരം കലഹിച്ച് വേറിട്ടുനിന്നാല്‍ സര്‍വഐശ്വര്യവും നിമിഷമാത്രം കൊണ്ട്ഇല്ലാതാകും.

ഈകഥ കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും പാഠമണ് .നാം വേഷത്തിന്‍റെയും ഭാഷയുടെയും പ്രദേശത്തിന്‍റെയും പേരുപറഞ്ഞ് കലഹിച്ച് വിഘടനവാദത്തിന് കൂട്ടുനിന്നാല്‍ നമ്മുടെ രാജ്യം ഛിന്നഭിന്നമായി നാശമാകും.മറിച്ച് സംഘടിത ശക്തി സമാഹരിക്കാന്‍ കഴിഞ്ഞാല്‍ സര്‍വഐശ്വര്യപൂര്‍ണമായ രാഷ്ട്രം കെട്ടിപ്പടുക്കാന്‍ കഴിയും.

( ഗുരുജി പറഞ്ഞ കഥ)

No comments: