16/09/2013

കൊല്ലത്തെ ജടായു പാറ - രാമായണത്തിലെ ജീവിക്കുന്ന തെളിവുകള്‍

ജടായുവിന്റെ രക്തസക്ഷിത്വത്തിന്റെ കഥ, രാമന്റെ ഭക്ത സ്നേഹത്തിന്റെയും. 


കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് ജടായു പാറ തലയുയര്‍ത്തി നില്‍ക്കുന്നത്. എം.സി.റോഡില്‍ കൊട്ടാരക്കര നിന്ന് തിരുവനന്തപുരത്തേക്ക് പോകും വഴി വലതു വശത്തായി ഈ സൗന്ദര്യ സങ്കേതം കാണാം.


സീതയെ തട്ടിക്കൊണ്ടു പോകുമ്പോള്‍ തടയാന്‍ ചെന്ന ജടായു എന്ന പക്ഷി ശ്രേഷ്ഠന്‍ രാവണന്‍റെ ചന്ദ്രഹാസം ഏറ്റ് നിലംപതിച്ചത് ഇവിടെ ആയിരുന്നു എന്നാണ് വിശ്വാസം.ആദ്യം ഖോരമായ ഏറ്റുമുട്ടലില്‍ ജടായുവിന്റെ ചിറകു പാരകുകളില്‍ വീഴുകയും അവിടെ തോണിയുടെ ആക്രുതിയില്‍ ഒരു കുളം രൂപം കൊണ്ട് .സിതയെ തിരഞ്ഞിറങ്ങിയ രാമാ ലക്ഷ്മണന്‍ മാര്‍ പക്ഷം മുറിഞ്ഞു കിടക്കുന്ന ജടയുവിനെ കണ്ടു .ഈ സമയം രാമന്‍ ഈ കുളത്തില്‍ നിന്നും വെള്ളം കോരി ജടായുവിന് നല്‍കി .അങ്ങനെ രാമന്‍ താനെ ഭക്തനെ അവിടെ ഇരുന്നു പരിചരിച്ചു .രാമാ പദത്തിന്റെ രൂപവും ജടായു പാറയില്‍ ഉണ്ട് .

കാലാന്തരത്തില്‍ ജഡായു പാറയുള്ള ജടായുമംഗലം ചടയമംഗലമായി മാറി. പാറയുടെ മുകളില്‍ കയറിയാല്‍ നയനാന്ദമായ കാഴ്ചയാണ്. ഭക്തിയുമായാണ് മലകയറുന്നതെങ്കില്‍ അവര്‍ക്ക് ആശ്വാസത്തിനായി മുകളില്‍ ഒരു ശ്രീരാമ പ്രതിഷ് ഠയുണ്ട്.

നട്ടുച്ചയ്ക്കും ഇവിടെ കുളിര്‍കാറ്റു വീശുന്നു എന്നത് മറ്റൊരു സവിശേഷത. രാമപാദം പതിഞ്ഞു എന്നു വിശ്വസിക്കുന്ന ഈ മലമുകളില്‍ ഒരിക്കലും വറ്റാത്ത ഒരു നീരുറവയുണ്ട്.

ഏതു കൊടും വേനലിലും ഇതിലെ വെള്ളം തണുത്തുതന്നെ ഇരിക്കുന്നതും ഭക്തരുടെ വിശ്വാസത്തിന്‍റെ ആഴം വര്‍ദ്ധിപ്പിക്കുന്നു. ശിലാ സൗന്ദര്യം കൊണ്ട് സന്ദര്‍ശകരേയും സഞ്ചാരികളേയും ആകര്‍ഷിക്കാനാണ് ടൂറിസം വകുപ്പ് ലക്‍ഷ്യമിടുന്നത്.

ശിലാ മ്യൂസിയം, സാഹസിക മലകയറ്റ വിനോദങ്ങള്‍. ഗുഹായാത്രകള്‍ എന്നിവയ്ക്ക് പുറമേ മലകയറുന്ന വഴിക്കെല്ലാം ശില്‍പങ്ങള്‍ കൊത്തിവയ്ക്കാനും പാറകളില്‍ ചുമര്‍ ചിത്രങ്ങളും ശില്‍പങ്ങളും കൊത്തിവയ്ക്കാനും ഉദ്ദേശിക്കുന്നുണ്ട്.

രാമായണത്തിലേയും ജഡായുവിന്‍റെ ജീവിതത്തിലേയും പ്രധാന സംഭവങ്ങള്‍ കൊത്തിവച്ച് ഭക്ത ജനത്തെ ആകര്‍ഷിക്കാനും ഉദ്ദേശമുണ്ട്.

ഇതില്‍ കൊടും ചൂടിലും വറ്റാതെ വെള്ളം കിടക്കും. ഇതില്‍ നിന്നു വെള്ളം തേവികളഞ്ഞാലും വെള്ളം തിരികെ വരും. ഈ കാല്പാടുകള്‍ ഉള്ള കുഴിയില്‍ മാത്രം വെള്ളം കാണും ഇതില്‍ നിന്നും വെള്ളം പുറത്തേയ്ക്ക് തൂവുകയില്ല.

No comments: