03/11/2013

ടിപ്പു രണ്ടാള്‍വംശത്തിലെ അഴിമതിയുടെ സന്താനം – വീര രക്ഷസ്സ് എഴുതുന്നു


കുടിലമായ ചരിത്രത്തിന്റെ പുനര്‍വായന – 1: ടിപ്പു രണ്ടാള്‍വംശത്തിലെ അഴിമതിയുടെ സന്താനം – വീര രക്ഷസ്സ് എഴുതുന്നു

ചരിത്രം പലപ്പോഴും അതിനെ തെറ്റായി വ്യാഖ്യാനിക്കുന്നവരുടെ കയ്യിലെ കളിപ്പാട്ടമാകുന്നു. മഹാഭാരതത്തില്‍ കൃഷ്ണന്‍ യുധിഷ്ടിരന് ഇങ്ങനെ ഒരു ഉപദേശം നല്‍കിയിട്ടുണ്ട്; യുദ്ധം ചെയ്തു വിജയിച്ചില്ല എങ്കില്‍ ദുര്യോധനന്‍ നാളെ ചരിത്രകാരന്മാരെ കൊണ്ട് ചരിത്രം മാറ്റി എഴുതിക്കും എന്ന്. ഗീതയിലൂടെ ഒരു നാടിന്റെ ധാര്‍മികമായ ലക്ഷ്യങ്ങളെ പരിവര്‍ത്തനം ചെയ്ത മഹാമനീഷി അന്ന് മനസ്സില്‍ കണ്ടത്, ഇന്ന് ബൗധികമായുള്ള യുദ്ധം ആയി ഭാരതീയനെ തുറിച്ചുനോക്കുന്നുണ്ട്. പ്രത്യയശാസ്ത്രങ്ങളുടെ ആവേശങ്ങളില്‍ നാടിനെയും നാട്ടുകാരെയും മറക്കുന്നവര്‍, ചരിത്രം മാറ്റിയെഴുതുന്നു. അതില്‍ ക്രൂരന്മാര്‍ വീരന്മാരും ദേശാഭിമാനികളും ആയി ചിത്രീകരിക്കപ്പെടുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് ടിപ്പു എന്ന ഒരു ‘സുല്‍ത്താന്റെ’ ചരിത്രവും, അയാളുടെ മഹത്വവല്ക്കരണത്തിനായുള്ള പലരുടെയും വാഴ്ത്തുകളും.

ഹൈദര്‍ എന്ന അവിശ്വസ്തനായ ഒരു മുന്‍ മൈസൂര്‍ സൈനിക മേധാവിയുടെ മകന്‍ ആണ് ടിപ്പു എന്ന് പറയപ്പെടുന്നു. ചരിത്രത്തിന്റെ സങ്കീര്‍ണ്ണമായ നാള്‍വഴികളില്‍ ഈ സൈനികമേധാവി ഒരുനാള്‍ രാജ്യ ഭരണം ഏറ്റെടുക്കുന്നു. ഒരാള്‍ രാജ്യഭാരം എടുക്കുന്നു എന്നത് അത്ര പുതുമയുള്ള കാര്യമല്ല. ആ നിലക്ക് ഹൈദര്‍ ഭരണം ഏറ്റെടുതാല്‍ അത് വലിയൊരു തെറ്റല്ല. പക്ഷെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ മുന്‍ കാലങ്ങളില്‍ എപ്പഴോ പോര്‍ക്കളത്തില്‍ വീണ ഈ രക്ഷസ്സിനെ കൊണ്ട് ഇതു ചര്‍ച്ച ചെയ്യിക്കണം എങ്കില്‍, ആ രാജ്യ ഭരണം ഏറ്റെടുക്കാന്‍ എന്തൊക്കെയോ കുഴപ്പം ഉണ്ടാക്കുന്ന ഒന്നാണെന്നും, അതിന്റെ പുനരാഘാതങ്ങള്‍ ഇന്നും അവസാനിച്ചിട്ടില്ല എന്നും വേണം പറയാന്‍…

അതേ, അതവസാനിചിരുന്നില്ല. വിധിയുടെ വൈപരീത്യം ആ സൈനിക മേധാവിയെ കേരളത്തിലേക്ക് ഒരു യുദ്ധതര്‍ക്കം തീര്‍ക്കാനായി എത്തിച്ചു. പെന്നീടുണ്ടായത് കിരാതത്വത്തിന്റെ കരാളനൃത്തമായിരുന്നു. ഒരു ജനതയുടെ കഷ്ട്ടപാടുകളുടെ നാളുകള്‍ ആയിരുന്നു, ഒരു സംസ്കൃതിയുടെ അന്ത്യമായിരുന്നു. കേരള സംസ്കാരത്തിന്റെ മുഖമുദ്രയായ മതേതരത്വത്തിന്റെ മരണ മണി മുഴങ്ങലായിരുന്നു. സമാധാനത്തിലും സന്തോഷത്തിലും ജീവിച്ചു പോയിരുന്ന ഒരു ജനതയെ, വഴികളിലും, കിണറുകളിലും, അമ്പലമുറ്റങ്ങളിലും നിറഞ്ഞും പരന്നും ഒഴുകിയും കിടക്കുന്ന കബന്ധങ്ങളും, കലാപങ്ങളും, കലാപങ്ങളും, കങ്കാളങ്ങളുമായി മാറ്റലയായിരുന്നു. അവയെ പറ്റി പറഞ്ഞാല്‍ മണ്ണില്‍ പുതഞ്ഞു കിടക്കുന്ന അസ്ഥികള്‍ പോലും ഇപ്പോഴും പ്രതികാരവാഞ്ചയില്‍ സ്പന്ദിക്കും. കാരണം, മൈസൂരിലുണ്ടായ നിസ്സാരമായ ഒരു ഭരണ മാറ്റത്തിന്റെ പ്രതിഫലനവും അലയൊലികളും അത്ര ഭയാനകമായിരുന്നു. രാജ്യസ്നേഹികള്‍ എന്ന് ഇന്ന് വാഴ്തപ്പെടുനവര്‍ രാജ്യത്തെ ഇംഗ്ലീഷുകാരന് പൂര്‍ണ്ണമായി അധീനപ്പെടാന്‍ വഴിവച്ചത് പോലും ആ ചെറിയ സംഭവത്തിന്റെ പരിണിതിയായിരുന്നു.

ആരായിരുന്നു ഈ ഹൈദര്‍? തുടക്കത്തില്‍ മൈസൂര്‍ സൈന്യത്തിലെ ഒരു സാധാരണ ശിപായി. കയ്യൂക്കും തന്ത്രവും ആണ് സൈന്യത്തില്‍ ഉയരാനും യുദ്ധത്തില്‍ ജയിക്കാനും ആവശ്യംമായ മാനദണ്ഡങ്ങള്‍ അവ വേണ്ടത്ര ഉണ്ടായിരുനവനും, അക്ഷരാഭ്യാസം ഒട്ടും ഇല്ലതിരുന്നവനും ആയ ഒരു പോരാളി ആയിരുന്നു ഹൈദര്‍.. മൈസൂര്‍ സൈന്യത്തിലെ ഒരു ചെറിയ ഡിവിഷന്റെ ചുമതലയില്‍ ഇരിക്കുമ്പോള്‍, ഒരു യുദ്ധത്തില്‍ കാണിച്ച തന്ത്രവും കൗശലവും നിമിത്തം രാജാവ് ശ്രധിക്കാനിടയായ ഒരു സൈനികന്‍.. മിടുക്കനെ ഉയര്‍ത്തണം എന്നത് മാനേജ്മെന്റ്റ് തത്വവും തന്ത്രവും ആണ്. മതേതരമായ മൂല്യങ്ങള്‍ക്ക് എന്നും വിലകല്പ്പിച്ച മൈസൂര്‍ മഹാരാജാവ്, ഹൈദരില്‍ കണ്ട യുദ്ധ നിപുണതക്ക് അംഗീകാരം നല്‍കിക്കൊണ്ട് അയാളെ സൈനിക മേധാവിയാക്കി. ഇതോടെ കഥ മാറുന്നു.

ഭാരതത്തില്‍ സൈനികരംഗത്തെ അഴിമതികള്‍ ഇപ്പോള്‍ പലപ്പോഴും മാധ്യമങ്ങളില്‍ വരുന്നുണ്ട്. ഒരു പുതിയ കാര്യം പോലെ നാം അത് സാകൂതം വായിക്കുന്നു. ചിലപ്പോള്‍ ചര്‍ച്ച ചെയ്യുന്നു. ഇന്ത്യയില്‍ സൈനിക മേഖലയിലെ, സൈന്യത്തിലെ, അഴിമതിയുടെ പിതാവായി അറിയേണ്ടത്, ചരിത്രപരമായ രേഖകളുടെ പശ്ചാത്തലത്തില്‍, ആരാണോ ഇങ്ങനെയൊന്ന്‍ തുടങ്ങിവച്ചതായി പറയുന്നത്, അയാളെ ആണ്. അങ്ങനെ എങ്കില്‍ ആ സ്ഥാനം ലഭിക്കുന്നത് മറ്റാര്ക്കുമല്ല, സാക്ഷാല്‍ ഹൈദര്‍ക്ക് തന്നെ. യുദ്ധത്തില്‍ എന്ന പോലെ പ്രായോഗിക ജീവിതത്തിലും കുടിലതന്ത്രങ്ങളുടെ ആശാന്‍ ആയിരുന്ന ഹൈദര്‍ യുദ്ധരഹിതമായ ഇടവേളകളില്‍ ചെയ്തത്, സൈന്യത്തിന്റെ കണക്കപിള്ളയെ സ്വാധീനിക്കുകയും, തെറ്റായ ചെലവുകളുടെ കണക്കുകള്‍ ഉള്‍പ്പെടുത്തി, സൈനിക ചിലവുകള്‍ റിക്കാര്‍ഡുകളില്‍ തിരുത്തിപ്പിച്ചു പണം അടിച്ചു മാറ്റുകയും ആയിരുന്നു. അതിശക്തമായ ഒരു സൈന്യം ഉണ്ടായിരുന്ന, ഐശ്വര്യസമ്പുര്‍ണ്ണമായിരുന്ന മൈസൂര്‍ രാജ്യത്തിന്റെ സമ്പത്തിലെ സൈനിക ചെലവുകള്‍ക്കായുള്ള ഭീമമായ തുകകള്‍ ഇരുവരും ചേര്‍ന്ന് മാറ്റിയപ്പോള്‍, ഹൈദറിന് കിട്ടിയത് തന്റെ ദുര്മോഹങ്ങള്‍ നടപ്പിലാക്കാനുള്ള മൂലധനം ആയിരുന്നു. അവിടെ തുടങ്ങുന്നു രക്തരൂക്ഷിതവുമായുള്ള കാലത്തിലേക്കുള്ള ഗമനവും.

സൈന്യത്തിലെ അഴിമതിയിലൂടെ സമ്പാദിച്ച പണത്തെ ഹൈദര്‍ ഉപയോഗിച്ചത് തെന്റെ നാളെകള്‍ക്കുള്ള മൂലധനമായിട്ടയിരുന്നു. ആ പണം ഉപയോഗിച്ച്, അയാള്‍ സൈന്യത്തിലെ പല ഉന്നതന്മാരെയും കയ്യിലാക്കി. ധനവും സ്ഥാനങ്ങളും മോഹിപ്പിച്ചു ഉന്നതസൈനിക ഉദ്യോഗസ്തന്മാരെ കൊണ്ട് പല നാളുകളായി നടത്തിയ നിശബ്ദമായ സൈനിക വിപ്ലവത്തില്‍, ഹൈദര്‍ അലിഖ എന്ന സൈനികതൊഴിലാളി മൈസൂര്‍ രാജ്യ ഭരണം പതിയെ ഏറ്റെടുത്തു.

ഹൈദര്‍ സത്യത്തില്‍ ചെയ്തത്, ഒറ്റയടിക്ക് രാജകൊട്ടാരത്തില്‍ കടന്നു കയറി രാജാവിനെയും കുടുംബാംഗങ്ങളെയും തടവിലാക്കുകയോ കൊല്ലുകയോ ചെയ്ത്, ഭരണക്കാരന്‍ ആകുകയല്ലയിരുന്നു. രാജാവ് രാജാവായി തന്നെ ഇരുന്നു. കാര്യങ്ങള്‍ ഹൈദര്‍ അയാളുടെ വരുതിയിലേക്ക് വരുത്തി പതിയെ പതിയെ നിയന്ത്രണം ഏറ്റെടുത്തു. മതപരമായി സംഖ്യയുടെ ഒരു അനുപാതം നോക്കിയാല്‍, മൈസൂര്‍ രാജ്യത്ത് അന്നത്തെ ജനസംഖ്യയില്‍ വെറും അഞ്ചു ശതമാനം മാത്രമേ ഹൈദരുടെ മതക്കാരായ മുസ്ലീങ്ങള്‍ ഉണ്ടായിരുന്നുള്ളൂ. സൈന്യവും ഹിന്ദു ഭൂരിപക്ഷം. രാജാവിനെ കൊല്ലുന്നതോ തടവിലാക്കുന്നതോ പോയിട്ട്, സ്വയം രാജാവോ സുല്‍ത്താനോ ആയി പ്രഖ്യാപിക്കുക പോലും ഹൈദര്‍ ചെയ്തില്ല. അതായിരുന്നു ഹൈദരുടെ പ്രായോഗിക ബുദ്ധി. വോടയാര്‍ രാജാവായി തന്നെ ഇരിക്കുകയും, താന്‍ കാര്യക്കാരനായി നില്‍ക്കുന്നു എന്ന് ജനങ്ങലെ ധരിപ്പികുകയും, എന്നാല്‍ ഭരണം, സൈനിക നിയന്ത്രണം എന്നിവ തന്റെ മാത്രമായ ചൊല്പ്പടികളില്‍ നിര്‍ത്തുകയും ചെയ്യുന്ന തന്ത്രം. ഇതു ഫലിച്ചു. രാജാവിനെയും രാജ കുടുംബത്തെയും ഈശ്വര തുല്യം ഇഷ്ട്ടപ്പെട്ടിരുന്ന മൈസൂര്‍ ജനത, രാജാവിനു അപകടമൊന്നും വരാത്തതിനാലും, രാജ്യ രഹസ്യങ്ങള്‍ പലപ്പോഴും പുറമേ അറിയാത്തതിനാലും പ്രതികരിച്ചില്ല. അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വിവിധ തലങ്ങളില്‍ ഉള്ള ഉദ്യോഗസ്തര്‍ ഇപ്പോഴും ഉണ്ടായിരുന്നതിനാല്‍, ജനത പ്രത്യേകിച്ചും ഈ വിഷയത്തില്‍ പ്രശ്നങ്ങള്‍ നേരിട്ടതുമില്ല. ചതിയാനാണ് ഹൈദര്‍ എന്ന് മനസ്സിലാക്കി തുടങ്ങിയ രാജാവ്, തനിക്കും, കുടുംബത്തിനും, പ്രജകള്‍ക്കും അപകടങ്ങള്‍ വരാതിരിക്കാന്‍ തന്ത്രപരമായ നിശബ്ധത പാലിക്കുകയും ചെയ്തു.

ഇത്തരം ഒരു സംഭവ ഗതിയുടെ സന്തതികള്‍ ആണ് ഭരണകാര്യക്കാര്‍ ആയ ഹൈദരും സുല്‍ത്താനായി മാറിയ ടിപ്പുവും. ഏറ്റവും ലളിതമായി പറഞ്ഞാല്‍ അഴിമതിയുടെ കയ്ക്കുന്ന ഫലങ്ങള്‍. മഹാന്മാരായ ഭരണാധികാരികള്‍ എന്ന് ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്ന ഈ രണ്ടു പേരും, അധികാരത്തില്‍ എത്താന്‍ സ്വീകരിച്ചത് അഴിമതിയായിരുന്നു. അച്ഛന്റെ പാത പിന്തുടര്‍ന്ന് മകനും അഴിമതിക്കാരനും പിതാവിനെക്കാള്‍ വലിയ ധനമോഹിയും ആണെന്ന് തെളിയിക്കുകയും ഉണ്ടായി. ഹൈദര്‍ ജീവിച്ചിരുന്ന കാലത്ത്, അദ്ദേഹം സംഭരിച്ച കൊള്ളമുതലുകള്‍ മകനായ ടിപ്പു അടിച്ചു മാറ്റുകയും സ്വന്തം ഭോഗപരമായ ഉപയോഗങ്ങള്‍ക്ക് എടുക്കുകയും ചെയ്തതിനെ ഹൈദര്‍ക്കുതന്നെ വിമര്‍ശിക്കേണ്ടി വന്നത് വിഷത്തിന്റെ സന്തതികള്‍ വിഷമേ ഭക്ഷിക്കൂ എന്നതിന് ചരിത്രം നല്കുന തെളിവാണ്. കൂടാതെ, ഹൈദര്‍ മരിച്ച ശേഷം അധികാരം ഏറ്റെടുത്ത ടിപ്പു, ഭരണ കാലങ്ങളില്‍ താന്‍ ആക്രമിക്കാന്‍ പോകുന രാജ്യങ്ങളിലെ രാജാക്കന്മാരെ ഭീഷണിപ്പെടുത്തി കണക്കില്‍കൊള്ളാത്ത ധനം സ്വരൂപിച്ചതും അവര്‍ക്കയച്ച കത്തുകളില്‍ നിന്നും വെളിപ്പെടുന്നു. ഹൈദറിന്റെ ശവ കുഡീരത്തിന്റെ വാതിലുകള്‍ കൊള്ളമുതലിലെ സ്വര്‍ണ്ണം കൊണ്ട് പൊതിഞ്ഞിരുന്നത്, ശ്രീരംഗപട്ടണം കീഴടക്കിയ ഇംഗ്ലീഷ് സൈന്യം അടിച്ചു മാറ്റിക്കൊണ്ട് പോയി എന്നു ഇന്നും അവിടെ ചെല്ലുമ്പോള്‍ വിലപിക്കുന്ന ടൂറിസ്റ്റ്, ഗൈഡിന്റെ രോദനത്തില്‍ നിന്നും തെളിയുന്നു. ആത്യന്തികമായി, ഭരണക്കാരായി രണ്ടുരണ്ടു പേര്‍ മാത്രം ഭരിച്ച ഒരു വംശവൃക്ഷം അതിന്റെ തെളിവായി സ്വീകരിച്ചത് അഴിമതിയിലൂടെയും കൊലയിലൂടെയും സ്വരൂപിച്ച ധനം മാത്രംമായിരുനു എന്ന് ചരിത്രം അതിന്റെ രേഖകളിലൂടെ തെളിയിക്കുന്നുണ്ട്.

തുടരും ….

ഭാഗം രണ്ടു ടിപ്പു ഹൈദര്‍ എന്ന കൊടുംചതിയന്റെ മകന്‍ !!


No comments: