18/11/2014

ആയുര്‍വേദത്തിലൂടെ കിഡ്‌നി സ്റ്റോണ്‍ തടയാം

അസഹനീയമായ വേദന ഉളവാക്കുന്നതും എന്നാല്‍ അല്പ്പം ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്നതുമായ ഒരു രോഗമാണ് കിഡ്‌നി സ്റ്റോണ്‍ അഥവാ വൃക്ക അശ്മരി. ഇന്നത്തെ പ്രത്യേക ജീവിത സാഹചര്യത്തില്‍ നമ്മുടെ ശരീരത്തിന് ആവശ്യമായതിലും കൂടുതല്‍ ലവണാംശം അടങ്ങിയ ഭക്ഷണമാണ് നാം അകത്താക്കുന്നത്. ഇങ്ങനെ അധികം വരുന്നവ രക്തത്തില്‍ നിന്ന് പുറന്തള്ളപ്പെട്ട് മൂത്രത്തിലൂടെ പുറത്തേയ്ക്ക് പോകുന്നു. എന്നാല്‍ ശരീരം പുറന്തള്ളുന്ന ഈ ധാതു അവശിഷ്ടങ്ങള്‍ മൂത്രത്തിലൂടെ പുറത്തു പോകാതെ കിഡ്‌നിയിലും അനുബന്ധ അവയവങ്ങളിലും അടിഞ്ഞു കൂടി പരലുകളായി രൂപാന്തരം പ്രാപിക്കുന്ന അവസ്ഥയാണ് കിഡ്‌നി സ്റ്റോണ്‍ എന്ന് പറയുന്നത്.

കഠിനമായ വയറുവേദന, മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണപ്പെടുക, കൂടെക്കൂടെ മൂത്രമൊഴിക്കണമെന്ന തോന്നല്‍, പനി, ഓക്കാനം എന്നിവ ഉണ്ടാകുന്നതാണ് ഇതിന്റെ ലക്ഷണങ്ങള്‍

കിഡ്‌നി സ്റ്റോണ്‍ വരാനുള്ള സാദ്ധ്യതകള്‍

1. എന്തെങ്കിലും രോഗങ്ങള്‍ കൊണ്ടോ വെള്ളം കുടിക്കാത്തത് കൊണ്ടോ ശരിയായി മൂത്രം പോകാതിരിക്കുന്ന അവസ്ഥയില്‍ കിഡ്‌നി സ്റ്റോണ്‍ രൂപപ്പെടാം
2. അമിതമായി വിയര്‍ത്ത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നവരില്‍ ഇതിനുള്ള സാധ്യതയുണ്ട്
3. പാരമ്പര്യ ഘടകങ്ങളുടെ സ്വാധീനം
4. ആര്‍ത്തവം നിലച്ച സ്ത്രീകളില്‍ ശരീരോഷ്മാവ് ഉയരുന്നത് കൊണ്ട് സ്റ്റോണ്‍ ഉണ്ടായേക്കാം
5. ഗൗട്ടി ആര്‍ത്രൈറ്റിസ് ഉള്ളവര്‍ക്ക് രക്തത്തില്‍ യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിച്ചു പരലുകള്‍ രൂപപ്പെടാം
6. കാത്സ്യം കൂടുതല്‍ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നവരില്‍ ഉണ്ടാകാം
7. തൈറോയിഡ് ഗ്രന്ഥിയുടെ തകരാറു കൊണ്ട് സംഭവിക്കാം.

വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്

1. ധാരാളം വെള്ളം കുടിക്കുക
2. വിരുധാഹാരം പാടില്ല
3. അമ്‌ള രസ പ്രധാനമായ ആഹാരങ്ങള്‍ ഒഴിവാക്കുക
4. മദ്യപാനം, അത്യധ്വാനം എന്നിവ ഒഴിവാക്കുക
5. മൂത്രം , ശുക്ലം എന്നിവ തടഞ്ഞു വയ്ക്കാതിരിക്കുക
6. അതി മിഥുനം ഒഴിവാക്കുക
7. ക്രമരഹിതമായ ഉറക്കം പാടില്ല

കിഡ്‌നി സ്റ്റോണ്‍ ഉള്ളവര്‍ കഴിക്കേണ്ട ഭക്ഷണപാനീയങ്ങള്‍

നാരങ്ങ, കരിക്കിന്‍ വെള്ളം., തണ്ണിമത്തന്‍, ചോളം , ക്യാരറ്റ്, പാവയ്ക്ക, വാഴപ്പഴം , ബാരലി, മുതിര , വെള്ളരിക്ക, ചീര, നെയ്യ് , മോര്, പാല്‍, പഞ്ചസാര, യവം, കുമ്പളങ്ങ, ഗോതമ്പ്, ഇഞ്ചി, പഴകിയ ചെന്നെല്ല്, ഈന്തപ്പഴം.

നിലക്കടല, ബീറ്റ് റൂട്ട്,കറുത്ത മുന്തിരി, കോളിഫ്‌ലവര്‍, ബീന്‍സ്, പാല്‍ക്കട്ടി, മുട്ടയുടെ മഞ്ഞക്കരു എന്നിവ ഒഴിവാക്കേണ്ടതാണ്.

സ്റ്റോണിന് ആയുര്‍വേദ ഒറ്റമൂലികള്‍

1. ഏലത്തരി അരച്ചു ഇളനീരില്‍ ചേര്‍ത്ത് കഴിക്കുക
2. കല്ലുരുക്കി അരച്ച് പാലില്‍ ചേര്‍ത്ത് കുടിക്കുക
3. കല്ലൂര്‍വഞ്ചി, ഞെരിഞ്ഞില്‍, പേരയില, മുതിര എന്നിവ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുക
4. മുരിങ്ങവേരിന്റെ തൊലി കഷായമാക്കി ചൂടോടെ സേവിക്കുക

വൃക്ക, മൂത്രസഞ്ചി, മൂത്രക്കുഴല്‍ എന്നിവിടങ്ങളില്‍ കല്ലുകള്‍ രൂപപ്പെടാം. എന്നാല്‍ കൂടുതലും വൃക്കയിലാണ് കാണപ്പെടുക. രോഗത്തിന്റെ പ്രാരംഭ ദശയിലുള്ളതും വലുപ്പം കുറഞ്ഞതുമായ പരലുകള്‍ മരുന്ന് കൊണ്ട് അലിയിപ്പിച്ചു കളയാം. എന്നാല്‍ വലുപ്പമുള്ള കല്ലുകള്‍ നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ ചെയ്യേണ്ടി വരും എന്ന് ഓര്‍മ്മിക്കുക. അതുകൊണ്ട് കിഡ്‌നി സ്റ്റോണ് അത്ര നിസ്സാരമായി കാണുകയുമരുത്.

ജര്‍മനി കേരളത്തില്‍ ഒരു കാട് വളര്‍ത്തുന്നു - വോള്‍ഫ് ഗാങ്ങ്

വയനാട്ടിലേക്കുള്ള ദീര്‍ഘയാത്ര ഏതാണ്ടു ഗാഢമായ വനപ്രകൃതിയെ കടന്നുപോകുന്നു. വലിയ ഉയര്‍ച്ചകള്‍ തുടങ്ങും മുന്‍പ് ഞങ്ങള്‍ അടിവാരത്തില്‍ അപൂര്‍വ സസ്യജാലങ്ങളുടെ ഒരു ശേഖരം സന്ദര്‍ശിച്ചു. പേരിയയില്‍ താമസമാക്കിയ ജര്‍മന്‍ പ്രകൃതി ഉപാസകനായ വോള്‍ഫ് ഗാങ്ങിന്‍റെ ആശ്രമമാണിത്. കുറെ വര്‍ഷമായി ഈ വന്യതയില്‍ തന്‍റെ ലതാപുഷ്പങ്ങളെ ലാളിച്ചും സ്‌നേഹിച്ചും വോള്‍ഫ് ഗാങ് കഴിഞ്ഞുപോരുന്നു. സസ്യങ്ങളുടെയും ഒൌഷധചെ്ചടികളുടെയും പരിലാളനത്തിനുപുറമെ നഷ്ടപ്പെട്ട ധാന്യവിത്തുകള്‍ ശേഖരിച്ച്, പരിരക്ഷിച്ചു പുനര്‍വ്യാപനം നടത്തുകയാണ് അദ്ദേഹത്തിന്‍റെ മറ്റൊരു പദ്ധതി. വോള്‍ഫ് ഗാങ്ങിന് പേരിയക്കാരിയായ ഭാര്യയുണ്ട്. ആശ്രമപ്രാന്തത്തിലെ തെളിനീര്‍ ചോലയില്‍ ഒരു മുങ്ങിക്കുളി... കൊടിയവേനലില്‍ വലിയ ക്ഷീണശാന്തിയായി...(എന്‍റെ കേരളം_ രവീന്ദ്രന്‍)അന്തരിച്ച സാഹിത്യകാരന്‍ രവീന്ദ്രന്‍റെ യാത്രയായ എന്‍റെ കേരളത്തില്‍ വയനാട്ടിലെ സായ്പിനെക്കുറിച്ചു വായിച്ച്, ചുരം കയറുന്പോള്‍ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല. വനങ്ങള്‍ നശിച്ചെങ്കിലും വയനാടന്‍ പ്രകൃതിക്ക് ഇപ്പൊഴും കാര്യമായ മാറ്റം വന്നിട്ടില്ല. പ്രഭാതമേറെ കഴിഞ്ഞിട്ടും കോടമഞ്ഞിനുപോലും മടങ്ങാന്‍ മനസ്സുവരുന്നിലെ്ലന്നു തോന്നും. പേരിയ ടൗണിലെത്തുന്പോള്‍ തോന്നില്ല, ഇത്രവലിയൊരു നിധികുംഭം ഒളിപ്പിച്ചുവച്ചാണ് ഈ ചെറുപട്ടണം കഴിയുന്നതെന്ന്. ഇരുപത്തിമൂന്നാം വയസ്സില്‍ ബര്‍ലിന്‍ മതില്‍ കടന്ന് വോള്‍ഫ് ഗാങ്, വയനാടന്‍ ചുരംകയറിയെത്തിയത് ഇവിടത്തെ വനസന്പത്ത് വിദേശത്തേക്കു കടത്താനായിരുന്നില്ല. ഗുരുകുലത്തിലേക്ക് സ്വാഗതം ചെയ്തുള്ള ബോര്‍ഡ് കാണാം. ഒരുനിമിഷം _ ഇവിടെ അനുഭവപ്പെടുന്ന പ്രശാന്തിയും കുളിര്‍മയും സൂക്ഷ്മാല്‍ സൂക്ഷ്മമായ ഒരുതുണ്ടു മഴക്കാടിന്‍റേതാണ്. മഴക്കാട്... കരയിലെ ഏറ്റവും പഴക്കമുള്ള, ഏറ്റവും സന്പന്നമായ, ഏറ്റവും വൈവിധ്യമുള്ള, ഏറ്റവും സങ്കീര്‍ണമായ ജൈവസമൂഹം. ഇതിലെ സസ്യ_ജന്തുജാലങ്ങളെ ആശ്രയിച്ചാണ് ഭൂമിയില്‍ മനുഷ്യന്‍റെ നിലനില്‍പ്പും ക്ഷേമവും. ഈ ചെടികളോടും മൃഗങ്ങളോടും സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ക്കിവിടേക്കു സ്വാഗതം. 

പ്രവേശനകവാടത്തില്‍ തന്നെ ആശ്രമത്തിന്‍റെ നയം വ്യക്തമാക്കിയിട്ടുണ്ട്. ഗുരുകുലം... ശ്രീനാരായണ ഗുരുവിന്‍റെ ആശയത്തില്‍ താല്‍പര്യം തോന്നി നാല്‍പതു വര്‍ഷംമുന്‍പ് വോള്‍ഫ് ഗാങ് സ്ഥാപിച്ചതാണ് ഈ ആശ്രമം. അന്‍പതേക്കര്‍ കാടിനുള്ളില്‍ ചെറുതായ നാലഞ്ച് ഓടുമേഞ്ഞ കെട്ടിടങ്ങള്‍. നാരായണഗുരുവിന്‍റെ ശിഷ്യരായിരുന്ന നടരാജ ഗുരുവിന്‍റെ ശിഷ്യനായാണ് വോള്‍ഫ് ഗാങ് ഇവിടെയെത്തുന്നത്. ഏഴ് ഏക്കറില്‍ തുടങ്ങി ഇപ്പോള്‍ തപോവനം അന്‍പതേക്കറിലേക്കുവളര്‍ന്നു. അന്‍പതേക്കറിലേക്കു വളര്‍ന്നത് ശരിക്കും കാടാണ്. തരിശായി കിടന്നിരുന്ന സ്ഥലത്ത് സ്വാഭാവികവനം വളരാന്‍ അനുവദിക്കുകയാണ് ഇദ്ദേഹം ചെയ്തത്. ബര്‍ലിന്‍ മതില്‍ കടന്ന് പേരിയയില്‍ ജര്‍മനിയിലെ ബര്‍ലിനില്‍ ഡോക്ടറായിരുന്ന കാള്‍ എഡ്‌വര്‍ത്തിന്‍റെ മൂത്ത മകനായിരുന്ന വോള്‍ഫ് ഗാങ്ങിന് സുവോളജി ബിരുദ കോഴ്സിനു പഠിക്കുന്പോഴാണ് ലോകമൊന്നു ചുറ്റിയടിക്കാന്‍ താല്‍പര്യം തോന്നിയത്. ആദ്യം എത്തിയത് ഇന്ത്യയിലായിരുന്നു. ഉത്തരേന്ത്യയില്‍ ഒരുമാസം കഴിഞ്ഞപ്പൊഴേക്കും ഇവിടങ്ങ് ശരിക്കുപിടിച്ചു. ഡല്‍ഹിയിലെ ജീവിതമാണ് ഇന്ത്യ വിട്ടുപോകാതിരിക്കാന്‍ വോള്‍ഫ് ഗാങ്ങിനെ പ്രേരിപ്പിച്ചത്. ഒരുവര്‍ഷത്തെ അവധികഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അച്ഛനോട് ആദ്യം പറഞ്ഞത് ഞാന്‍ ഇന്ത്യയില്‍ സ്ഥിരതാമസമാക്കുകയാണെന്നാണ്. നാലുമക്കളുടെ അച്ഛനായ എഡ്‌വേഡിന് അതുള്‍ക്കൊള്ളാന്‍ പറ്റിയില്ല. അമ്മ ഹിസ്ഗാഥും മകനെ ആവുന്നത്ര പിന്തിരിപ്പിക്കാന്‍ നോക്കി. കാരണം മൂത്തമകനാണ് അറിയാത്തൊരു നാട്ടിലേക്ക് ബന്ധങ്ങളെല്ലാം ഉപേക്ഷിച്ചുപോകുന്നത്. പഠനം പൂര്‍ത്തിയാക്കാതെ വോള്‍ഫ് ഗാങ് യാത്രതിരിച്ചു. പോരാന്‍നേരം അച്ഛന്‍ പറഞ്ഞു, പണത്തിനു വേണ്ടി ഇങ്ങോട്ടു വിളിക്കേണ്ടെന്ന്. പക്ഷേ, ഇന്ത്യയില്‍ ജീവിക്കാനുള്ള ഒരു വരുമാനമാര്‍ഗം വോള്‍ഫ് ഗാങ് കണ്ടുവച്ചിരുന്നു.വോള്‍ഫ് ഗാങ്ങിന്‍റെ ബന്ധുവിനു പശ്ചിമ ജര്‍മനിയില്‍ ആര്‍ട് ഗ്യാലറിയുണ്ടായിരുന്നു. കോഫി ഷോപ്പിനോടനുബന്ധിച്ചുള്ള ഈ ഗ്യാലറിയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള കരകൗശല വസ്തുക്കള്‍ കയറ്റിയയക്കാനുള്ള കരാര്‍ തയാറാക്കിയാണ് വോള്‍ഫ് ഗാങ് ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. കച്ചവടം പൊടിപൊടിച്ചപ്പോള്‍ ബന്ധു കാലുമാറി. അങ്ങോട്ടയയ്ക്കുന്നതു മാത്രമേയുണ്ടായുള്ളൂ. തിരിച്ച് പണമൊന്നും വരാതായി. അതോടെ കച്ചവടം ഉപേക്ഷിച്ചു. 

കൈയിലുണ്ടായിരുന്ന പണവും കൊണ്ട് ദക്ഷിണേന്ത്യയിലേക്കു തിരിച്ചു. ആദ്യമെത്തിയത് ബാംഗ്ളൂര്‍. ബാംഗ്ളൂരില്‍ നിന്നു പരിചയപ്പെട്ട ഒരാള്‍ വോള്‍ഫ് ഗാങ്ങിനെ കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്ടെ ആനന്ദാശ്രമത്തിലെത്തിച്ചു. അവിടുത്തെ ജീവിതരീതിയോട് ആദ്യം പൊരുത്തപ്പെടാന്‍ പറ്റിയില്ലെങ്കിലും മനസ്സില്‍ പറഞ്ഞറിയിക്കാനാവാത്തൊരു ശാന്തി കിട്ടിത്തുടങ്ങി. 

ആശ്രമത്തിലെത്തിയ ഒരു സ്വാമി ശ്രീനാരായണ ഗുരുവിനെക്കുറിച്ചു പറഞ്ഞുകൊടുത്തു. നാരായണഗുരുവിന്‍റെ ശിഷ്യനായ നടരാജഗുരുവിന്‍റെ ശിഷ്യനായിരുന്നു ആ സ്വാമി. അദ്ദേഹത്തോടൊപ്പം വര്‍ക്കലയിലേക്കു പുറപ്പെട്ടു. നടരാജഗുരു ചോദിച്ചു: ‘കൂടെ നില്‍ക്കാന്‍ താല്‍പര്യമുണ്ടോ? അങ്ങനെ ആശ്രമവാസിയായി. നടരാജ ഗുരു ശിഷ്യന്‍മാരെ നാനാഭാഗത്തേക്കും പറഞ്ഞയയ്ക്കുന്ന സമയമായിരുന്നു അത്. വയനാട്ടില്‍ ചുമതല വോള്‍ഫ് ഗാങ്ങിനായിരുന്നു. പേരിയയില്‍ കുടിയേറ്റം നടക്കുന്ന കാലമാണത്. തോര്‍ത്തുമുണ്ടുടുത്ത് കുറെപ്പേര്‍ മണ്‍വെട്ടിയും വെട്ടുകത്തിയുമായി മണ്ണിനോടു മല്ലിടുന്നതാണ് അദ്ദേഹം ഇവിടെ എത്തുമ്പോള്‍ കാണുന്നത്. 

ഗുരുവിന്‍റെ പേരില്‍ ഏഴ് ഏക്കര്‍ സ്ഥലം വാങ്ങി. ആദിവാസികളെ കൂടെക്കൂട്ടി ആശ്രമത്തിന്‍റെ പണി തുടങ്ങി; മണ്‍കട്ടകൊണ്ട്. പുല്ലുമേഞ്ഞ് വീട്. സമീപത്തുള്ളവരെല്ലാം കാടുവെട്ടിത്തെളിച്ചപ്പോള്‍ വോള്‍ഫ് ഗാങ് കാടറിയാതെ അവിടെ താമസിക്കുകയായിരുന്നു. ഉണങ്ങിവീണ മരം കൊണ്ടാണ് എല്ലാമുണ്ടാക്കിയത്. കുടിയേറ്റക്കാര്‍ കപ്പയും പുല്‍ത്തൈലവും വിറ്റുകിട്ടുന്ന പണം കൊണ്ടു ജീവിതം പുഷ്ടിപ്പെടുത്തിയപ്പോള്‍ വോള്‍ഫ് ഗാങ്ങിന്‍റെ ആശ്രമത്തിനു ചുറ്റും കാടു വളരുകയായിരുന്നു. ഇപ്പോള്‍ 50 ഏക്കര്‍ സ്ഥലമാണ് ഗുരുകുലത്തിനുള്ളത്. പ്രകൃതിയുടെ മടിത്തട്ടിലെ ആശ്രമം എന്ന പുരാണസങ്കല്‍പ്പം യാഥാര്‍ഥ്യമായിരിക്കുകയാണ് ഇവിടെ. അന്തേവാസികളായി കുറച്ചു മനുഷ്യര്‍ മാത്രമേയുള്ളൂവെങ്കിലും ആയിരക്കണക്കിനു ജീവികള്‍ വേറെയുണ്ട്. പാമ്പില്‍ രാജവെമ്പാല വരെ ഈ പറമ്പില്‍ ഇഴഞ്ഞുനീങ്ങുന്നത് ഇവിടുള്ളവര്‍ കാണാറുണ്ട്. സ്വാമി തന്നെ പലതവണ കണ്ടിട്ടുണ്ട്. കാടുവളര്‍ന്നതോടെ പക്ഷി, പൂമ്പാറ്റകളുടെ എണ്ണം കൂടി. കാട്ടുമൃഗങ്ങളും ധാരാളം. 

വയനാട്ടിലെ കാടിന്‍റെ വിസ്തൃതി കുറയാന്‍ തുടങ്ങിയതോടെ പലതും തപോവനത്തിലേക്കു കുടിയേറി. കാട്ടില്‍ ഭക്ഷണം കിട്ടാതെയാകുമ്പോള്‍ ആന കൂട്ടത്തോടെയിറങ്ങും. മുന്‍പ് വൈദ്യുതി വേലിയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതൊന്നുമില്ല. കൃഷിയെല്ലാം ആന നശിപ്പിക്കുമ്പോഴും സ്വാമി ഒന്നും പറയില്ല. അതുപോലെയാണു കുരങ്ങന്‍മാരും. അപൂര്‍വ സസ്യങ്ങളുടെ തോട്ടത്തിലേക്കു കടക്കുമ്പോള്‍ മാത്രമേ കുരങ്ങിനെ ഓടിക്കുകയുള്ളൂ. വിശക്കുന്നതുകൊണ്ടാണ് അവ ചെടിതിന്നാന്‍ വരുന്നതെന്ന് സ്വാമിക്ക് ഉറപ്പ്. അവധിദിവസമൊഴികെ ആര്‍ക്കും ഇവിടേക്കു കടന്നുവരാം. വിലക്കോ പ്രവേശന ഫീസോ ഇല്ല. കാടിന്‍റെ ശാന്തതയ്ക്കു തടസ്സമുണ്ടാക്കരുതെന്നു മാത്രം. വിനോദ സഞ്ചാരത്തിന് നാട്ടിലെത്തുന്നതു പോലെയുള്ള വേഷത്തിലല്ല വോള്‍ഫ് ഗാങ്ങുള്ളത്. പച്ച തോര്‍ത്തുടുത്ത്, പരുത്തിയുടെ കുപ്പായമിട്ട സാധാരണക്കാരനൊരാള്‍. നാല്‍പതു വര്‍ഷം കൊണ്ട് മലയാളം എഴുതാനും വായിക്കാനും അതിലും ഭംഗിയായി സംസാരിക്കാനും പഠിച്ചിരിക്കുന്നു. വിവാഹംകഴിച്ചത് ഇവിടെ നിന്നു തന്നെയാണ്; ലീലാമ്മ. കോട്ടയംകാരിയാണ്. കുടുംബസമേതം വയനാട്ടില്‍ വന്നു. നല്ലോരു കഥാപ്രസംഗക്കാരിയായിരുന്നു. കഥാപ്രസംഗം പരിശീലിക്കാന്‍ സ്ഥലംതേടിയാണ് ആശ്രമത്തില്‍ വന്നത്. പിന്നെ ഇവിടത്തെ ആളായി. മുപ്പതുവര്‍ഷം മുന്‍പ് ഇദ്ദേഹത്തിന്‍റെ ഭാര്യയുമായി. രണ്ടുമക്കള്‍. സാന്തിയ, അന്ന. സാന്തിയ ബാംഗ്ളൂരില്‍ അധ്യാപകനാണ്. അന്ന സൈക്കോളജി അധ്യാപികയാണ്. ബാംഗ്ളൂരിലാണു ജോലി. ബുദ്ധിവികാസം വരാത്ത കുട്ടികള്‍ക്കായി വയനാട്ടിലെവിടെയെങ്കിലും സ്കൂള്‍ തുടങ്ങണമെന്ന ആഗ്രഹത്തിലാണവര്‍. 

ശ്രീനാരായണ ഗുരുവിന്‍റെ ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന വിശ്വാസം മാത്രമേ ഇവിടെയുള്ളൂ. 30 വര്‍ഷം മുന്‍പ് അദ്ദേഹം ഇന്ത്യന്‍ പൗരത്വമെടുത്തു. എല്ലാ മാസവും ശ്രീനാരായണഗുരുവിന്‍റെ അര്‍ച്ചനയുണ്ടാകും. അതിനായി മറ്റ് ആശ്രമത്തില്‍ നിന്നുള്ളവരും വരും. കുറച്ചു മുന്‍പ് ഗുരു മുനി നാരായണ പ്രസാദ് ഇവിടെ വന്നു തങ്ങിയിരുന്നു. കുറെ ദിവസങ്ങള്‍ക്കുശേഷമാണു പോയത്. വയനാടന്‍ കാടുകളില്‍ പോലും അപ്രത്യക്ഷമായ ആയിരക്കണക്കിന് ഔഷധസസ്യങ്ങള്‍ നല്ല പച്ചപ്പോടെയാണ് ഇവിടെ വളരുന്നത്. എല്ലാറ്റിനു മുകളിലും പേരും ശാസ്ത്രീയ നാമവുമുണ്ട്. സുവോളജിയും ബോട്ടണിയും പഠിക്കുന്ന ഒട്ടേറെ വിദ്യാര്‍ഥികള്‍ എന്നും ഇവിടെ വരാറുണ്ട്. ചിലര്‍ ഏറെനാള്‍ തങ്ങിയ ശേഷമേ മടങ്ങൂ. അതിഥിയായി എത്തുന്നവര്‍ക്കു താമസിക്കാന്‍ ചെറുവീട് മൂന്നെണ്ണമുണ്ട്. ഒന്നിന്‍റെ പണി പൂര്‍ത്തിയാകുന്നേയുള്ളൂ. നടരാജഗുരുവിന്‍റെ ശിഷ്യന്‍മാര്‍ ഇടയ്ക്കു താമസിക്കാന്‍ വരും. സന്നദ്ധ സേവനത്തിനാണ് അവരിവിടെ വരുന്നത്. പ്രകൃതിയെ അറിയാന്‍ ഒരു കോഴ്സ് തുടങ്ങാനുള്ള ഒരുക്കത്തിലാണു ഗുരുകുലം. കോഴ്സിനു ചേരുന്നവര്‍ സ്വന്തമായി ആശ്രമം നിര്‍മിച്ച്, ഭക്ഷണമെല്ലാം പാചകംചെയ്തു താമസിക്കേണ്ടി വരും. ഭൂമിയെക്കുറിച്ചു പഠിക്കുകയെന്ന കോഴ്സില്‍ പ്രകൃതിയുമായി ബന്ധപ്പെട്ട എല്ലാം ഉണ്ടാകും. അടുത്ത വര്‍ഷത്തോടെ കോഴ്സ് തുടങ്ങാന്‍ സാധിക്കുമെന്നാണ് സ്വാമിയുടെ പ്രതീക്ഷ. 

എന്തിനീ ഉദ്യാനം ഓരോ സെക്കന്‍ഡിലും മൂന്നേക്കര്‍ മഴക്കാട് മനുഷ്യന്‍ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നുമിനിറ്റ് കടന്നുപോകുമ്പോള്‍ ഒരു സസ്യമോ മൃഗമോ എന്നെന്നേക്കുമായി അപ്രത്യക്ഷമാകുന്നു. പശ്ചിമഘട്ടത്തിലെ മഴക്കാടുകളിലെ അപൂര്‍വ സസ്യങ്ങളില്‍ കുറച്ചെങ്കിലും ഭാവി തലമുറയ്ക്കായി നിലനിര്‍ത്താനുള്ള ഒരെളിയ ശ്രമമാണ് ഈ സസ്യോദ്യാനം. വിദേശത്തു നിന്നു വന്ന് സ്വദേശിയായ ഒരാള്‍ക്ക് ഈ സത്യം മനസ്സിലായിട്ടും നാം അതിന്‍റെ ഗൗരവം അറിയുന്നുണ്ടോ? ഒരുമരം വെട്ടാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നെങ്കില്‍, അതിനു മുന്‍പ് ഇവിടെ വരണം. എന്നിട്ടു തീരുമാനിക്കൂ... ആ മരം വേരോടെ പിഴുതെറിയണോ എന്ന്.

16/11/2014

പ്രിഥ്വിരാജ് ചൗഹാന്‍

അഫ്ഗാനിസ്ഥാനില്‍ 'മുഹമ്മദ് ഗോറി' എന്ന സുല്‍ത്താന്റെ ശവ കുടീരമുണ്ട്. അത് സന്ദര്‍ശിക്കാന്‍ വരുന്ന അഫ്ഗാന്‍കാര്‍ സന്ദര്‍ശനത്തിന് മുന്‍പായി ചെയു‌ന്ന ഒരു കാര്യമുണ്ട്. ഗോറിയുടെ ശവ കുടീരത്തിന് താഴെയായുള്ള മറ്റൊരു വ്യക്തിയുടെ മൃതി കുടീരത്തില്‍ ദേഷ്യത്തോടെ കാലുകള്‍ കൊണ്ട് അമര്‍ത്തി ചവിട്ടുക എന്ന കാര്യം. ആ മൃതി മണ്ഡപത്തെ എങ്ങനെയെല്ലാം അവഹേളിക്കാമോ അതിനാവുന്നതെല്ലാം അവര്‍ ചെയ്യുന്നു.

എ.ഡി. 1192 വരെ, തന്‍റെ മരണം വരെ, ഡല്‍ഹിയുടെ സിംഹാസനത്തെ അഫ്ഗാനിസ്ഥാനില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും നിരന്തരമുണ്ടായ വൈദേശിക ആക്രമണങ്ങളില്‍ നിന്ന് കാത്തു സൂക്ഷിച്ച പ്രിഥ്വിരാജ് ചൗഹാന്റെ ഭൌതികാവഷിഷ്ടങ്ങളുടെ നേര്‍ക്കാണ് അഫ്ഗാന്‍കാര്‍ തങ്ങളുടെ അവജ്ഞതയുടെ വിഷം തുപ്പുന്നത്.

ഞാന്‍ പഠിച്ച ചരിത്രം എന്നോട് പറഞ്ഞത് പ്രിഥ്വിരാജ് ചൗഹാന്‍ സ്വന്തം കൈ രേഖ പോലെ കാത്തു സൂക്ഷിച്ച ഹിന്ദുസ്ഥാനത്തിന്റെ സാമ്രാജ്യത്തിലേക്ക് അഫ്ഗാനിസ്ഥാനില്‍ നിന്ന് മുഹമ്മദ് ഗോറി രണ്ടു വട്ടം പട നയിച്ചെത്തി എന്നാണ്.

എ.ഡി. 1191 -ല്‍ നടന്ന ആദ്യത്തെ യുദ്ധത്തില്‍ ഗോറിയുടെ സൈന്ന്യം ഭാരതത്തിന്റെ രജപുത്രന്മാരോട് ദയനീയമായി പരാജയപ്പെട്ടു. അമ്പേ പരാജയപ്പെട്ട മുഹമ്മദ് ഗോറിയെ അഫ്ഗാനിസ്ഥാനിലെ മലനിരകളില്‍ എവിടെയെങ്കിലും പോയി അഭയം പ്രാപിച്ചു കൊള്ളുവാന്‍ പറഞ്ഞ് പ്രിഥ്വിരാജ് ചൗഹാന്‍ വെറുതെ വിട്ടു. ഭിക്ഷയായി ലഭിച്ച ജീവും കൊണ്ട് ഗോറി മരുഭൂമികളിലെക്കു പലായനം ചെയ്തു.....

ഇനി, ഇന്ത്യയുടെ ചരിത്രം എഴുതിയ ബ്രിടീഷുകാരും, മിഷനറിമാരും, മതേതരക്കാരും, മാര്‍ക്സിസ്റ്റ്കാരും പറയാതെ വച്ച കഥ...
അതിനു ശേഷം 15 വട്ടം കൂടി ഗോറി ഭാരതത്തെ ആക്രമിച്ചു. എല്ലാറ്റിലും രജപുത്ര സൈന്ന്യം ഗോറിയെ പരാജയപ്പെടുത്തുകയും ചെയ്തു. 17-ആം വട്ടം ഗോറി വിജയം കണ്ടു. അതും ചതിവിലൂടെ. സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ മാത്രം യുദ്ധം ചെയ്യുന്ന ഹിന്ദു സംസ്ക്കാരം അറിവുണ്ടായിരുന്ന ഗോറി ഉദയത്തിനു മുന്‍പേ പ്രിഥ്വിരാജിന്‍റെ സൈന്യത്തെ കടന്നാക്രമിച്ചു. സുശക്തമായിരുന്ന ഹിന്ദുസ്താനതിന്ടെ സാമ്രാജ്യത്തിലേക്ക് അങ്ങനെ ആദ്യമായി, ചതിവിലൂടെ ഇസ്ലാമിക അധിനിവേശത്തിന്റെ വാതില്‍ തുറക്കപ്പെട്ടു.....

ദേഹമാസകലം ചങ്ങലകള്‍ കൊണ്ട് വരിഞ്ഞു മുറുക്കി തന്‍റെ മുന്നില്‍ യുദ്ധ തടവുകാരനായി നിര്‍ത്തപ്പെട്ട പ്രിഥ്വിരാജ് ചൗഹാന്റെ മുമ്പില്‍ മുഹമ്മദ് ഗോറി വിജയിയുടെ ചിരിയോടെ നിന്നു.
16 വട്ടം തന്‍റെ വാളിന്‍തുമ്പത്ത് നിന്നു കനിവിന്റെ ഭിക്ഷ നല്‍കി വിട്ടയച്ച ഗോറിയുടെ മുന്‍പില്‍ ഉയര്‍ത്തിപ്പിടിച്ച ശിരസോടെ, രജപുത്രന്റെ രക്തം ഞരമ്പിലോടുന്ന ധീരനായ പ്രിഥ്വിരാജ് ചൌഹാനും നിന്നു. തടവുകാരനോട് ശിരസ്സ്‌ താഴ്ത്തി പിടിക്കാന്‍ ഗോറി ആക്രോശിച്ചു. ആത്മാഭിമാനത്തിന്റെ ആള്‍രൂപമായ പ്രിഥ്വിരാജ് ചൗഹാന്‍ തന്‍റെ തീഷ്ണമായ ദൃഷ്ടി ഗോരിയില്‍ നിന്നു പിന്‍വലിച്ചതെയില്ല....

അഗ്നി കൊണ്ട് ചുട്ടു പഴുപ്പിച്ച ഒരു ഇരുമ്പ് ദണ്ട് കുത്തിയിറക്കി പ്രിഥ്വിരാജിന്‍റെ കാഴ്ച കവര്‍ന്നെടുത്തു കൊണ്ടാണ് 16 വട്ടം തന്നെ കൊല്ലാതെ വിട്ടയച്ച ധീരനായ ശത്രുവിനോട് ഗോറി പകവീട്ടിയത്.

അതിനു ശേഷമുള്ള കഥ ഒരുപാടു വട്ടം നമ്മള്‍ കേട്ട് പരിച്ചയിച്ചതാണ്...
ചന്ദ് ബര്‍ദായ് എന്ന പ്രിഥ്വിരാജിന്‍റെ സുഹൃത്ത്‌ അദേഹത്തെ കാണാന്‍ എത്തിയപ്പോള്‍, കണ്ണ് കാണാതെ ശബ്ദം കൊണ്ട് മാത്രം ലക്‌ഷ്യം ഭേദിക്കുന്ന ആയോധന വിദ്യ പ്രിത്വിരാജിനു അറിയാമെന്ന് ചന്ദ് ബര്‍ദായ് ഗോറിയോട് പറഞ്ഞു. അത് പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ച ഗോറി സന്നാഹങ്ങള്‍ എല്ലാം ഒരുക്കി അന്ധനായ പ്രിഥ്വിരാജ് ചൌഹാനെ അവിടേക്ക് കൊണ്ട് വന്നു. ഒരു മണി മുഴങ്ങുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ അവിടേക്ക് ലക്‌ഷ്യം വയ്ക്കണമെന്നാണ് പ്രിഥ്വിരാജ് ചൌഹാനെ അറിയിച്ചിരുന്നത്. അത് പ്രകാരം "മണി മുഴക്കുക!!!" എന്ന് മുഹമ്മദ് ഗോറി ഉത്തരവിട്ടപ്പോള്‍ അയാളുടെ ശബ്ദം കേട്ട ദിശയിലേക്ക് തന്നെ പ്രിഥ്വിരാജ് ചൗഹാന്‍ അസ്ത്രമെയ്തു ഗോറിയുടെ ശിരസ്സ്‌ പിളര്‍ന്നു അയാളെ വധിച്ചു. അഫ്ഗാന്‍സൈന്ന്യതാല്‍ തേജോവധം ചെയ്യപ്പെടുന്നതിന് മുന്‍പായി ബര്‍ദായ് യും പ്രിഥ്വിരാജ് ചൌഹാനും പരസ്പരം ഇരുവരുടെയും ജീവനെടുത്തു....

മുഹമ്മദ് ഗോറിയുടെ ഇരിപ്പിടത്തിന്റെ കൃത്യമായ സ്ഥാനം ഒരു കവിതയിലൂടെ ചന്ദ് ബര്‍ദായ് പ്രിഥ്വിരാജ് ചൌഹാന് വെളിവാക്കി കൊടുക്കുകയായിരുന്നു എന്നും ചരിത്രം പറയുന്നു.....

ഏതായാലും, താന്‍ ദയവു നല്‍കി വിട്ടയച്ചിട്ടും ചതിവിലൂടെ തന്നെ കീഴ്പ്പെടുത്തിയ മുഹമ്മദ് ഗോറിക്ക് ഭാരതത്തിന്റെ വീരനായ പുത്രന്‍ അങ്ങനെ മരണ ശിക്ഷ വിധിച്ചു...

പ്രിഥ്വിരാജ് ചൗഹാന്‍ എന്ന ആ വീരനായ യോദ്ധാവ് അങ്ങനെ വീര മൃത്യു വരിക്കുമ്പോള്‍. അദ്ദേഹത്തിന് പ്രായം എത്രയുണ്ടായിരുന്നെന്നോ.....

23 വയസ്സ്....
അതെ... ഭാരത മാതാവിന്റെ ആ ഉജ്വലനായ പുത്രന്‍ ജീവിച്ചത് വെറും 23 വയസ്സ് വരെ മാത്രമാണ്.....

ഹിന്ദുസ്ഥാനത്തിന്‍റെ പശ്ചിമ ദിക്കിനെ അധിനിവേശങ്ങളില്‍ നിന്നു കാത്തു സൂക്ഷിച്ച പ്രിഥ്വിരാജ് ചൗഹാന്‍ എന്ന കരുത്തനായ രജപുത്ര രാജകുമാരന്‍റെ ഓര്‍മ്മകള്‍ അങ്ങനെ ഓരോ ഭാരതീയന്റെ ഉള്ളിലും നിറഞ്ഞു കത്തുന്ന അന്ഗ്നിയായി ഞരമ്പുകളിലെ തുടിപ്പായി നിലനില്‍ക്കട്ടെ.... ഇനിയും ഒരായിരം വര്‍ഷം.......

ഒരായിരം വര്‍ഷം.....
വന്ദേ മാതരം,,

The Meaning of Life !!!

I must share this beautiful message which I wanted everyone to know the meaning of life !!!

A man died...

When he realized it, he saw God coming closer with a suitcase in his hand.

Dialog between God and Dead Man:

God: Alright son, it’s time to go

Man: So soon? I had a lot of plans...

God: I am sorry but, it’s time to go

Man: What do you have in that suitcase?

God: Your belongings

Man: My belongings? You mean my things... Clothes... money...

God: Those things were never yours, they belong to the Earth

Man: Is it my memories?

God: No. They belong to Time

Man: Is it my talent?

God: No. They belong to Circumstance

Man: Is it my friends and family?

God: No son. They belong to the Path you travelled

Man: Is it my wife and children?

God: No. they belong to your Heart

Man: Then it must be my body

God: No No... It belongs to Dust

Man: Then surely it must be my Soul!

God: You are sadly mistaken son. Your Soul belongs to me.

Man with tears in his eyes and full of fear took the suitcase from the God's hand and opened it...

Empty...

With heartbroken and tears down his cheek he asks God...

Man: I never owned anything?

God: That’s Right. You never owned anything.

Man: Then? What was mine?

God: your MOMENTS. 

Every moment you lived was yours.

Life is just a Moment.

Live it...
Love it...
Enjoy it...

Crazy people on my WhatsApp list

1. Someone on his status "Sleeping" since 3 Days! He's Probably dead. 

2. Someone is "Driving" since 5 days! I guess he reached Dubai!!

3. Someone's status is "Happy" since 1 Month. Living in Paradise???

4. Someone is always 'available'. How free Are you?????

5. From first day their status is, 'Hey there! I'm using WhatsApp' I Know ! That's why you're on my list!

6. Someone writes "urgent calls only". Dont get it.. Are u in the police or ambulance service?

7. Someone says, "can't talk. Whatsapp only". Dude then throw away ur phone.. You are not using the phone's Primary function

8. Someone is 'at d movies' for d past 6 weeks. Either he owns d theatre or sells popcorn there

12/11/2014

ശ്രീമഹാഭാഗവതത്തിലെ മഹാബലി കഥ

പ്രജാതല്‍പരനും ധര്‍മിഷ്ഠനുമായ അസുരചക്രവര്‍ത്തി മഹാബലി ദേവലോകവും കയ്യടക്കുമെന്ന് ഭയന്ന ദേവന്മാരുടെ അഭ്യര്‍ഥനപ്രകാരം, ഭഗവാന്‍ വിഷ്ണു ഭിക്ഷുവായ വാമനനായി അവതാരമെടുത്ത്, മൂന്നടി മണ്ണ് ചോദിച്ചു മഹാബലിയെ വഞ്ചിച്ച് പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തിയെന്നും മഹാബലിക്ക് കേരളത്തിലെ തന്റെ പ്രജകളെ കാണാനായി എല്ലാ വര്‍ഷവും തിരുവോണം നാളില്‍ കേരളത്തില്‍ പ്രജകളെ സന്ദര്‍ശിക്കാനുള്ള അനുവാദം കൊടുത്തു എന്നുമാണല്ലോ ന‍ാം പറഞ്ഞുകേട്ടിട്ടുള്ള ഐതീഹ്യം.

കഥകളിലൂടെയും പാട്ടുകളിലൂടെയും മറ്റും പ്രചരിക്കുന്ന ഐതീഹ്യത്തിനുപരി, ശ്രീമദ് മഹാഭാഗവതത്തില്‍ അഷ്ടമസ്കന്ധത്തില്‍ പതിനെട്ടു മുതല്‍ ഇരുപത്തിമൂന്ന് വരെയുള്ള അദ്ധ്യായങ്ങളിലായി ഭഗവാന്‍ വിഷ്ണുവിന്റെ വാമനാവതാരത്തെയും മഹാബലി ചക്രവര്‍ത്തിയെയും പ്രതിപാദിക്കുന്ന പുരാണകഥ ന‍ാം തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്, ആഴത്തില്‍ ചിന്തിക്കേണ്ടതാണ്.

ശ്രീമഹാഭാഗവതത്തിലെ കഥാസന്ദര്‍ഭമനുസരിച്ച് മഹാബലി ചക്രവര്‍ത്തിയെ വാമനമൂര്‍ത്തി പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തിയിട്ടില്ല. വാമനനായി അവതരിച്ച സാക്ഷാല്‍ വിഷ്ണുഭഗവാന്‍ കാല്‍പ്പാദം മഹാബലിയുടെ ശരസ്സില്‍ വച്ച് അനുഗ്രഹിച്ചിട്ട്‌, മഹാബലിയെ പിതാമഹനായ ഭക്തപ്രഹ്ലാദനോടും മറ്റു അനുയായികളോടും കൂടി സ്വര്‍ഗ്ഗത്തെക്കാള്‍ സുന്ദരമായ സുതലത്തില്‍ സകല സുഖത്തോടുംകൂടി വസിക്കാന്‍ അനുവദിച്ചുവെന്നും മറ്റെല്ലാ പ്രശ്നങ്ങളില്‍ നിന്നും അവരെ സംരക്ഷിച്ചു ഭഗവാന്‍ മഹാവിഷ്ണു സുതലദ്വാരത്തില്‍ കയ്യില്‍ ഗദയും ധരിച്ചു കാവല്‍ക്കാരനായി നിലകൊണ്ടു എന്നും ശ്രീമഹാഭാഗവതം ഉദ്ഘോഷിക്കുന്നു.

ഇനി നമുക്ക് പുരാണകഥയിലേക്ക് കടക്ക‍ാം. കഥ കുറച്ചു പുറകില്‍നിന്നും തുടങ്ങാം.

കശ്യപമഹര്‍ഷിക്ക് ദിതി എന്നും അദിതി എന്നും പേരായി രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു. ദിതിയുടെ പുത്രന്മാര്‍ അസുരന്മാരും അദിതിയുടെ പുത്രന്മാര്‍ ദേവന്മാരും ആയിരുന്നു.

അതിസമര്‍ത്ഥനും ശക്തനും ഗുരുഭക്തനും ആയ മഹാബലിയാണ് അസുരചക്രവര്‍ത്തി. മഹാബലി സ്വര്‍ഗ്ഗമുള്‍പ്പെടെ വിശ്വം മുഴുവന്‍ കീഴടക്കി വാഴുന്നു. സ്വര്‍ഗ്ഗത്തില്‍ നിന്നും പുറത്താക്കപ്പെട്ട ദേവന്മാര്‍ ദുഃഖിതരായി തീര്‍ന്നു. ദേവന്മാര്‍ എല്ലാവരും ചേര്‍ന്ന് മഹാമേരുവിലുള്ള ബ്രഹ്മസഭയെ അഭയം പ്രാപിച്ചു. അവര്‍ ബ്രഹ്മദേവന്റെ ഉപദേശപ്രകാരം ഭഗവാന്‍ ശ്രീഹരിയുടെ തത്ത്വം പാടിസ്തുതിച്ചു. ഭഗവാന്‍ ശ്രീഹരി ദേവസമൂഹത്തിനുമുമ്പില്‍ പ്രത്യക്ഷനായി. അസുരന്മാര്‍ക്ക് ഇപ്പോള്‍ നല്ലകാലമാണെന്നും കാലാനുകൂല്യം ഉണ്ടാകുന്നതുവരെ അവരോട് സന്ധിചെയ്യണമെന്നും ഉപദേശിച്ചു. അസുരന്മാരുടെ സഹായത്തോടുകൂടി സ്വര്‍ണ്ണവര്‍ണ്ണമായ മന്ദരപര്‍വ്വതത്തെ കടക്കോലായിട്ടും സര്‍പ്പരാജാവായ വാസുകിയെ കയറായും സങ്കല്‍പ്പിച്ച് പാലാഴിമഥനം ചെയ്തു അമൃത് നേടി ഫലം അനുഭവിക്കാന്‍ ഭഗവാന്‍ ഉപദേശിച്ചു. സമുദ്രമഥനം ചെയ്യുമ്പോള്‍ ആദ്യം വിഷവും പിന്നെ മനോഹരമായ പദാര്‍ഥങ്ങളും ഉദ്ഭവിക്കുമെങ്കിലും അതിലൊന്നും ലോഭമോ ക്രോധമോ കൂടാതെ ആത്യന്തികമായ അമൃതലാഭത്തിനായി പരിശ്രമിക്കണം.

അനന്തരം ദേവന്മാര്‍ ഇന്ദ്രന്റെ നേതൃത്വത്തില്‍ മഹാബലി ചക്രവര്‍ത്തിയെ ചെന്നുകണ്ട് പൂര്‍വ്വവൈരം വെടിഞ്ഞു മിത്രങ്ങളായി ഭവിച്ചിട്ട് അമൃതമഥനം ചെയ്യാന്‍ തയ്യാറായി. തുടര്‍ന്ന് ഭഗവാന്‍ ശ്രീഹരിയുടെ സഹായത്താല്‍ നടത്തിയ മഥനത്തില്‍നിന്ന് ഉദ്ഭവിച്ച ഹാലാഹലം എന്ന വിഷം ഭഗവാന്‍ പരമശിവന്‍ ഭക്ഷിച്ചു ലോകരക്ഷചെയ്തു.

മഥനത്തില്‍നിന്ന് പിന്നീട് പുറപ്പെട്ട കാമധേനുവിനെ ഋഷികളും ഉച്ഛൈശ്രവസ്സ് എന്ന കുതിരയെ മഹാബലിയും ഐരാവതം എന്ന ശുഭ്രനിറമുള്ള ഗജാധിപനെ ഇന്ദ്രനും കൌത്സുഭം എന്ന പദ്മരാഗരത്നത്തെ മഹാവിഷ്ണുവും സ്വീകരിച്ചു. തുടര്‍ന്ന് പാരിജാത വൃക്ഷവും അപ്സരസ്ത്രീകളും പാലാഴിയില്‍ നിന്നും പുറപ്പെട്ടു. തുടര്‍ന്ന് ഉദ്ഭവിച്ച സുന്ദരിയായ ശ്രീദേവി താമരദളമാല ചാര്‍ത്തി ആത്മാരാമാനായി വിരാജിച്ച ശ്രീമഹാവിഷ്ണുവിനെ വരിച്ചു.

സമുദ്രമഥനത്തില്‍നിന്നും പിന്നീടുണ്ടായ വാരുണീദേവി എന്ന മദ്യത്തിന്റെ അധിഷ്ഠാന ദേവതയെ അസുരന്മാര്‍ ഗ്രഹിച്ചു. തുടര്‍ന്ന് കയ്യില്‍ അമൃതകുംഭവുമായി മഹാവിഷ്ണുവിന്റെ എഅംശാവതാരമായ ധന്വന്തരി അവതരിച്ചു. ധന്വന്തരിയില്‍ നിന്നും അമൃതകുംഭം അപഹരിച്ചു അസുരന്മാര്‍ കടന്നുകളഞ്ഞു. അവര്‍ണ്ണനീയമായ സൌന്ദര്യമുള്ള ഒരു സ്ത്രീരൂപം സ്വയമേവ സ്വീകരിച്ച് ഭഗവാന്‍ വിഷ്ണു അമൃതകുംഭം അസുരന്മാരില്‍നിന്നും കൈക്കലാക്കി ദേവന്മാര്‍ക്ക് അമൃത് വിളമ്പി. അങ്ങനെ അമൃതപാനം സാധിച്ചതുകൊണ്ട് ദേവന്മാരുടെ ജരാനരകള്‍ നീങ്ങി, ശക്തരായി.

പാലാഴിമഥനത്തിനു വേണ്ടുംവണ്ണം കഷ്ടതകള്‍ അനുഭവിച്ചതല്ലാതെ അമൃതഭാഗം ലഭിക്കാഞ്ഞതുകൊണ്ട് അസുരന്മാര്‍ ദേവന്മാരോട് യുദ്ധത്തിനു തയ്യാറായി. മായയെ സൃഷ്ടിച്ച് സ്വയം മറഞ്ഞും ദേവസൈന്യങ്ങളുടെ നടുവില്‍ പര്‍വ്വതങ്ങളെ സൃഷ്ടിച്ചും അഗ്നി പടര്‍ത്തിയും മഹാബലിയും അസുരസേനയും ദേവസേനയെ ദഹിപ്പിച്ചു. ആ സമയത്ത് ഭഗവാന്‍ ശ്രീഹരി ദേവസേനയില്‍ പ്രവേശിച്ചപ്പോള്‍ അസുരന്മാരുടെ തന്ത്രപ്രയോഗം നിമിത്തം കാണപ്പെട്ടതായ മായാവികാരങ്ങള്‍ നിശ്ശേഷം നശിച്ചു. തദനന്തരം ഇന്ദ്രന്‍ തന്റെ വജ്രായുധം പ്രയോഗിച്ച് മഹാബലിയെ പരവശനാക്കി.

തുടര്‍ന്ന് ശ്രീനാരദമുനിയുടെ വാക്കിനെ ബഹുമാനിച്ച് കോപമടക്കി ദേവന്മാര്‍ സ്വര്‍ഗ്ഗത്തിലേക്ക് പോയി. അവശേഷിച്ച അസുരന്മാര്‍ മൃതപ്രജ്ഞനായ മഹാബലിയും എടുത്തുകൊണ്ട് ഗുരുവായ ശുക്രമഹര്‍ഷിയെ സമീപിച്ചു. ശുക്രമഹര്‍ഷി തന്റെ മൃതസഞ്ജീവനി എന്ന വിദ്യകൊണ്ട്, കൈകാല്‍ മുതലായ അവയവങ്ങളും കണ്ഠവും മുറിഞ്ഞുവേറിട്ടു പോകാതിരുന്നവരെയെല്ലാം ജീവിപ്പിച്ചു. ശുക്രമഹര്‍ഷി സ്പര്‍ശിച്ച മാത്രയില്‍ത്തന്നെ മഹാബലിയുടെ ഇന്ദ്രിയങ്ങള്‍ക്ക് ബലവും ബുദ്ധിക്ക് ഉണര്‍വ്വും സിദ്ധിച്ചു. യുദ്ധത്തില്‍ തോറ്റുപോയെങ്കിലും മഹാബലി ചക്രവര്‍ത്തി ഖേദിച്ചില്ല. കാരണം ഓരോരോ കാലങ്ങളില്‍ എല്ലാവര്‍ക്കും അവരുടെ കാലാനുസരണം കീര്‍ത്തി, ജയം, പരാജയം, മരണം എന്നിവ സംഭവിക്കുമെന്ന് തീര്‍ച്ചയാണല്ലോ.

ചക്രവര്‍ത്തിയുടെ ശക്തി വര്‍ദ്ധിപ്പിച്ച്‌ സ്വര്‍ഗ്ഗത്തെ കീഴടക്കാനാഗ്രഹിച്ച അസുരകുലം മഹാബലിയെ മഹാഭിഷേകവിധിപ്രകാരം അഭിഷേകം ചെയ്തശേഷം വിശ്വജിത്ത്‌ എന്നുപേരായ യാഗംകൊണ്ട് യജിപ്പിച്ചു. അങ്ങനെ യാഗത്തിലൂടെ മഹാബലിക്ക് യുദ്ധത്തിനു ആവശ്യമായ സര്‍വ്വസാമഗ്രികളും സമ്പാദിച്ചുകൊടുത്ത് സ്തുതിവചനം ചെയ്ത് അനുഗ്രഹിച്ചു. അനന്തരം ശക്തരായ അസുരസേനയോടുകൂടി മഹാബലി ദേവന്മാരുടെ ഐശ്വര്യം നിറഞ്ഞ സ്വര്‍ഗ്ഗം പിടിച്ചടക്കാനെത്തി. ഇന്ദ്രിയശക്തി, മനശ്ശക്തി, ദേഹശ്ശക്തി, പ്രഭാവം എന്നിങ്ങനെയുള്ള ഗുണങ്ങളോടുകൂടിയ മഹാബലിയെ എതിര്‍ക്കാന്‍ ദേവന്മാര്‍ക്ക് കഴിയില്ലെന്നറിയാവുന്ന ദേവഗുരു ബൃഹസ്പതിയുടെ ഉപദേശാനുസരണം ദേവന്മാര്‍ സ്വര്‍ഗ്ഗം ഉപേക്ഷിച്ച് വേഷംമാറി സഞ്ചരിച്ചു കാലം കഴിച്ചു.

അനന്തരം മഹാബലി സ്വര്‍ഗ്ഗത്തില്‍ വസിച്ച് മൂന്നുലോകത്തെയും അടക്കിവാണു. യുദ്ധത്തിലൂടെ സ്വാധീനപ്പെടുത്തിയ ഈ ഇന്ദ്രപദം സ്ഥിരപ്പെടുത്തുവാനായി ശുക്രമഹര്‍ഷി മഹാബലിയെ നൂറ് അശ്വമേധംകൊണ്ട് യജിപ്പിച്ചു. അങ്ങനെ മഹാബലി ചക്രവര്‍ത്തി അഭിവൃദ്ധിയോടും കീര്‍ത്തിയോടും കൂടി വിരാജിച്ചു.

ഇത്തരത്തില്‍ ദേവന്മാരുടെ ദുരവസ്ഥയില്‍ മനംനൊന്ത ദേവമാതാവായ അദിതി, കശ്യപന്റെ നിര്‍ദ്ദേശപ്രകാരം വൃതം അനുഷ്ഠിച്ച് ഭഗവാന്‍ വിഷ്ണുവിനെ പ്രസാദിപ്പിച്ചു. ശക്തരും ഗുരുഭക്തരുമായ അസുരന്മാര്‍ മഹാബലിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ ധര്‍മ്മമാര്‍ഗ്ഗത്തിലാണ് ജീവിക്കുന്നതെന്നും അതിനാല്‍ അവരോടു പക്ഷപാതം കാണിച്ചു ദേവന്മാരെ സഹായിക്കാന്‍ കഴിയില്ലെന്നും ഭഗവാന്‍ പറഞ്ഞു. എന്നിരുന്നാലും ഭഗവാനോട് വരം ചോദിച്ച സ്ഥിതിക്ക് അത് നടപ്പാക്കാതിരിക്കാനും വയ്യല്ലോ. അതിനാല്‍ ഭഗവാന്‍ തന്നെ അദിതിയുടെ മകനായി, ദേവേന്ദ്രന്റെ അനുജനായി, അവതരിച്ചു. അതാണ്‌ വാമനാവതാരം. ഭഗവാന്‍ ദേവേന്ദ്രന്റെ സഹോദരനാവുമ്പോള്‍ ദേവേന്ദ്രനെ സഹായിക്കുക എന്നത് സഹോദരധര്‍മ്മം ആണല്ലോ.

ഭിക്ഷ തേടുന്ന സുന്ദരനായ തേജസ്വിയായ ഒരു കൊച്ചു ബ്രാഹ്മണകുമാരനായിരുന്നു ആ വാമനരൂപം. സൂര്യതേജസ്സിനെപ്പോലും മങ്ങലേല്‍പ്പിക്കുന്നവണ്ണം ആ ബ്രഹ്മതേജസ്സ്‌ വെട്ടിത്തിളങ്ങി. ആ കുമാരന്‍ ബലിചക്രവര്‍ത്തിയുടെ യജ്ഞശാലയിലേക്ക് യാത്രയായി.

നര്‍മ്മദാതീരത്തുള്ള ഭൃഗുകച്ഛമെന്നു പേരായ ക്ഷേത്രത്തിലാണ് ശുക്രാചാര്യര്‍ തുടങ്ങിയ മഹാബലിയുടെ ഋത്വിക്കുകള്‍ അശ്വമേധയാഗം നടത്തുന്നത്. അനേകം ധര്‍മ്മകര്‍മ്മങ്ങളും ദാനകര്‍മ്മങ്ങളുമൊക്കെ നടക്കുന്ന ആ യാഗസ്ഥലത്തേക്ക് വാമനഭഗവാന്‍ കടന്നുചെന്നു. ഭഗവാന്റെ തേജസ്സുകണ്ട് ഋഷികളും ശിഷ്യന്മാരുമെല്ല‍ാം അവരറിയാതെതന്നെ എഴുന്നേറ്റുനിന്ന് സ്വാഗതം ചെയ്തു. മഹാബലി വാമനകുമാരന്റെ കാല്‍ കഴുകി ജലം തീര്‍ത്ഥമെന്നോളം ശിരസ്സില്‍ തളിച്ചു.

മഹാബലി ചക്രവര്‍ത്തി പറഞ്ഞു: “യജ്ഞം വിജയകരമായി അവസാനിച്ച ഈ ദിവസം ഇവിടെ എഴുന്നള്ളിയ അങ്ങ് നമ്മുടെ അതിഥിയാണ്. താങ്കള്‍ക്ക് വേണ്ടതെല്ല‍ാം ദാനമായി ആവശ്യപ്പെട്ടാലും. നാം എന്തും നല്‍ക്കാന്‍ തയ്യാറാണ്. പശുവോ ഭൂമിയോ സ്വര്‍ണ്ണമോ കൊട്ടാരമോ ആനയോ കുതിരയോ രഥമോ വിവാഹം കഴിക്കാന്‍ കന്യകമാരെയോ എല്ലാമെല്ല‍ാം തരാന്‍ നാം ഒരുക്കമാണ്.”

വാമനന്‍ പറഞ്ഞു: “സര്‍വ്വോത്തമനായ കീര്‍ത്തിമാനായ പരമഭക്തനായ പ്രഹ്ലാദന്റെ കുലത്തില്‍ തന്നെയാണ് അങ്ങും ജനിച്ചത്‌. ഈ കുലത്തിലെ എല്ലാവരും ദാനവീരന്മാര്‍ ആയിരുന്നു. അങ്ങനെയുള്ള അങ്ങയോടു കൂടുതലൊന്നും ആവശ്യപ്പെടുന്നില്ല. വാമനനായ എനിക്ക് മൂന്നടി മണ്ണ് മാത്രം മതി.”

അതുകേട്ട മഹാബലി പ്രതിവചിച്ചു: “ഒരിക്കല്‍ മഹാബലി ചക്രവര്‍ത്തിയോടു യാചിച്ചവന് രണ്ടാമത് മറ്റാരോടെങ്കിലും യാചിക്കേണ്ടിവരുന്നത് എനിക്ക് ക്ഷീണമാണ്. അതിനാല്‍ ജീവിക്കാനാവശ്യമായ അത്രയും കൂടി സ്വീകരിക്കൂ.”

വാമനഭിക്ഷു ഉപദേശ രൂപേണ മറുപടി പറഞ്ഞു: “മഹാരാജാവേ, മനുഷ്യനെ സന്തുഷ്ടനാക്കാന്‍ ഒരു വിഷയത്തിനും സാധ്യമല്ല. മൂന്നടി സ്ഥലം കൊണ്ട് സന്തോഷിക്കാത്ത ഒരുവന്‍ ഒരു ദ്വീപം കിട്ടിയാലും തൃപ്തനാകില്ല. ഒരു ദ്വീപം കിട്ടിയാലോ, ഒമ്പത് ഖണ്ഡങ്ങളിലുള്ള ഏഴു ദ്വീപങ്ങളും ലഭിക്കണമെന്ന് ആഗ്രഹിക്കും.”

“യാദൃശ്ചികമായി ലഭിക്കുന്ന അന്നാദിപദാര്‍ത്ഥങ്ങള്‍ കൊണ്ട് സന്തോഷിക്കുന്നവന്‍ സുഖമായിരിക്കുന്നു. മനസ്സിനെ ജയിക്കാതെ, ഇന്ദ്രിയജയം സമ്പാദിക്കാതെ, ഒരുവന് ഈ വിശ്വമെല്ല‍ാം ജയിച്ചാലും സുഖമായിരിക്കാന്‍ സാധിക്കില്ല. അര്‍ത്ഥപ്രാപ്തിയിലും വിഷയസുഖാനുഭവത്തിലും തൃപ്തിവരായ്മയാണ് ജനനമരണരൂപമായ സംസാരബന്ധനത്തിന് കാരണമെന്നും യാദൃച്ഛാലാഭത്താല്‍ സംതൃപ്തി വരുന്നവന്‍ സംസാരബന്ധനത്തില്‍ നിന്നും മുക്തനായി വരുമെന്നും പറയുന്നു. മൂന്നടി മണ്ണുകൊണ്ട് ഞാന്‍ ചാരിതാര്‍ത്ഥനാണ്. ആവശ്യത്തിന് മാത്രമേ ധനമുണ്ടായിരിക്കാവൂ. അതാണ്‌ സുഖകാരണം. അധികരിക്കുമ്പോള്‍ ചിന്താഭീതി തുടങ്ങിയവ മൂലം സുഖമില്ലായ്മ ഭവിക്കും.”

“എന്നാല്‍ അങ്ങനെയാകട്ടെ” എന്നു പറഞ്ഞു വാമനന് ഭൂമി ദാനം ചെയ്യാനൊരുങ്ങിയ മഹാബലിയെ കുലഗുരുവായ ശുക്രാചാര്യന്‍ തടഞ്ഞുകൊണ്ട് പറഞ്ഞു:

“ഈ വന്നിരിക്കുന്നത് സാക്ഷാല്‍ വിഷ്ണുഭഗവാനാണ്. ദേവകാര്യസാധ്യത്തിനായി, അങ്ങേയ്ക്ക് കഷ്ടത്തിനായി, അങ്ങയുടെ സ്ഥാനത്തെയും ഐശ്വര്യത്തെയും സമ്പത്തിനെയും പ്രതാപത്തെയും കീര്‍ത്തിയെയും അപഹരിച്ചു ദേവേന്ദ്രന് കൊടുക്കും. മഹാരാജാവേ, വാക്കിലാണ് സത്യമിരിക്കുന്നതെങ്കില്‍ , ദേഹമുണ്ടെങ്കിലേ വാക്കുള്ളൂ. അതിനാല്‍ , സത്യപാലനാര്‍ത്ഥം ദേഹത്തെ വേണ്ടിവന്നാല്‍ അനൃതം കൊണ്ട് രക്ഷിക്കണം. സ്ത്രീകളെ വശീകരിക്കാനും വിനോദത്തിനും വിവാഹം നടക്കാനും വിശപ്പുതീര്‍ക്കാനും മരണത്തില്‍ നിന്നും രക്ഷപ്പെടാനും അനൃതം നിന്ദിതമല്ല. അതിനാല്‍ അങ്ങ് ഈ ദാനത്തില്‍ നിന്നും പിന്മാറണം.”

ഗുരുവിന്റെ മുന്നറിയിപ്പ് കേട്ടിട്ടും കുലുങ്ങാതെ ധര്‍മ്മിഷ്ഠനായ മഹാബലി ചക്രവര്‍ത്തി പ്രതിവചിച്ചു: “അസത്യത്തെക്കാള്‍ വലിയ അധര്‍മ്മം മറ്റൊന്നില്ല. അതിനാല്‍ അസത്യതല്‍പരരായ മനുഷ്യനെയൊഴികെ സകലതിനെയും വഹിക്കാന്‍ സമര്‍ത്ഥയാണെന്ന് ഭൂമിദേവിയും ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അസത്യം പറഞ്ഞ് വഞ്ചിക്കുന്നതിനെ ഞാന്‍ മരണത്തെക്കാള്‍ ഭയക്കുന്നു. മരണാനന്തരം ധനാദികള്‍ വിട്ടുപിരിയണമെന്നു നിശ്ചയമാകയാല്‍ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ധനാദിസര്‍വ്വത്തെയും ഉപേക്ഷിക്കുന്നതല്ലേ നല്ലത്? സംശയം കൂടാതെ കൊടുക്കുന്നത് തന്നെയാണ് സാധുധര്‍മ്മം. സുഖഭോഗങ്ങളെ കാലം അപഹരിക്കും, എന്നാല്‍ യശസ്സ് എന്നും നിലനില്‍ക്കും.”

ഈ വാക്കുകള്‍ കേട്ട് ക്രുദ്ധനായ ശുക്രാചാര്യന്‍ മഹാബലിയെ ശപിച്ചു. “കുലാചാര്യനായ നമ്മുടെ വാക്കുകളെ ധിക്കരിക്കുന്ന നീ ക്ഷണം കൊണ്ടുതന്നെ ഐശ്വര്യഭ്രഷ്ടനാകട്ടെ.”എന്നിട്ടും ബലി സത്യത്തില്‍നിന്നും ഒട്ടും വ്യതിചലിച്ചില്ല. വാമനമൂര്‍ത്തിയെ പീഠത്തിലിരുത്തി പൂജിച്ച്, ദാനസങ്കല്‍പം ചെയ്ത് ജലം ഒഴിച്ച് ഭൂമി ദാനം ചെയ്തു.

മഹാബലി ചക്രവര്‍ത്തി ഭൂമി ദാനം ചെയ്തതോടെ വാമനഭഗവാന്‍ വിരാട് രൂപം ധരിച്ച് ഒരു കാല്‍ കൊണ്ട് ഭൂമിയും മറ്റേതുകൊണ്ടു സ്വര്‍ഗ്ഗവും വ്യാപിച്ച് സകലതും തന്റെ കാല്‍ക്കീഴിലാക്കി. ഇതുകണ്ട് ക്രുദ്ധരായി വാമനവടുവിനെ എതിര്‍ക്കാനായി തുനിഞ്ഞ അനുയായികളെ വിലക്കികൊണ്ട് മഹാബലി പറഞ്ഞു.

“ഇതിനു മുന്‍പ് യാതൊരുവന്‍ നമ്മുടെ അഭിവൃദ്ധിയ്ക്കും ദേവന്മാരുടെ ക്ഷയത്തിനും സങ്കല്‍പ്പിച്ചു, ആ ഭഗവാന്‍ തന്നെ ഇപ്പോള്‍ നമ്മുടെ ക്ഷയത്തിനും ദേവന്മാരുടെ അഭിവൃദ്ധിയ്ക്കുമായി സങ്കല്‍പ്പിച്ചിരിക്കുന്നു. ഈശ്വരസ്വരൂപമായ കാലത്തെ ജനം, സൈന്യം, മന്ത്രിമാര്‍ , ശക്തി, മന്ത്രം, ഔഷധം എന്നിവകൊണ്ടൊന്നും തടുക്കാനാവില്ല. ഇനിയും അനുകൂലകാലം വരുമ്പോള്‍ നമ്മള്‍ ദേവന്മാരെ ജയിക്കും. അതുകൊണ്ട് നമ്മുടെ അഭിവൃദ്ധിക്കാലം കാത്തിരിക്കുവിന്‍.”

കേവലം രണ്ട് അടി കൊണ്ടു മഹാബലിയുടെ സാമ്രാജ്യമായ ഭൂമിയും സ്വര്‍ഗ്ഗവും അളന്നു തന്റേതാക്കി മാറ്റിയ വാമനമൂര്‍ത്തി, മൂന്നാമത്തെ അടി വയ്ക്കാന്‍ സ്ഥലം ചോദിച്ചു.

മഹാബലി ഭക്തിപുരസ്സരം പ്രതിവചിച്ചു: “ഭഗവാനേ, ഞാന്‍ വഞ്ചകനല്ല, മൂന്നാമത്തെ കാലടി എന്റെ ശിരസ്സില്‍ വച്ചാലും. മരണാവസരത്തില്‍ ജീവനെ വിട്ടുപിരിയുന്ന ഈ ശരീരം കൊണ്ട് എന്തുഫലം? എത്രകാലം ഈ ശരീരത്തെ രക്ഷിക്കാന്‍ ശ്രമിച്ചാലും ഒരിക്കല്‍ നശിക്കാതിരിക്കില്ല. അതിനാല്‍ ഇപ്പോള്‍ത്തന്നെ നശിക്കുന്നതായാല്‍ നശിക്കട്ടെ. ഐശ്വര്യം നിമിത്തം അഹങ്കാരവും, അതിനാല്‍ അവിവേകവും വര്‍ദ്ധിച്ച് വരികയും ഈ ജീവിതം ശാശ്വതമല്ല എന്ന ബോധമില്ലാതെ വരുകയും ചെയ്യുന്നു. അതിനാല്‍ ഐശ്വര്യാപഹരണം മഹാനുഗ്രഹം തന്നെ.”

ഈ സമയം ഭക്തനും മഹാബലിയുടെ പിതാമഹനുമായ പ്രഹ്ലാദന്‍ അവിടെയെത്തി. പ്രസന്നമായ മനസോടുകൂടി പ്രഹ്ലാദന്‍ പറഞ്ഞു.

“ഹേ ഭഗവാന്‍, അങ്ങ് ബലിയുടെ യാതൊരു സ്വത്തിനെയും അപഹരിച്ചിട്ടില്ല. സമൃദ്ധമായ ഇന്ദ്രപട്ടം അങ്ങ് ബലിക്ക് നല്‍കി. അതിനെ ഇപ്പോള്‍ മടക്കി വാങ്ങി. അതുതന്നെയാണ് മംഗളകരം. ബ്രഹ്മാവിനോ ശ്രീപരമേശ്വരനോ ലക്ഷ്മീദേവിക്കുപോലുമോ ലഭിച്ചിട്ടില്ലാത്ത ചരണകമലദര്‍ശനം നല്‍കി അങ്ങ് ബലിയെ അനുഗ്രഹിച്ചിരിക്കുന്നു. ഇപ്പോള്‍ , വിവേകത്തെ നശിപ്പിക്കുന്ന ഐശ്വര്യത്തെ മടക്കിയെടുത്ത് അങ്ങ് പൂര്‍ണ്ണമായി അനുഗ്രഹിച്ചു. മനസ്സിനെ അടക്കി ആത്മതത്ത്വം അറിഞ്ഞ പുരുഷനുപോലും ഐശ്വര്യം നിമിത്തം മോഹം ജനിക്കും.”

തദവസരത്തില്‍ മഹാബലിയുടെ ഭാര്യ വിന്ധ്യാവലി വാമനനെ നമസ്കരിച്ചിട്ട്‌ പറഞ്ഞു: “മായയാല്‍ മോഹിതരായിട്ട് തങ്ങളാണ് കര്‍ത്താവ് എന്ന് കരുതുന്ന കുബുദ്ധികള്‍ , സര്‍വ്വേശ്വരനായ അങ്ങേയ്ക്ക് എന്തു സമര്‍പ്പിക്കുവാനാണ്? സ്വന്തമായി വല്ലതുമുണ്ടെങ്കിലല്ലേ സമര്‍പ്പിക്കാന്‍ സാധിക്കൂ. ഒന്നുമില്ലാത്തവര്‍ എല്ലാറ്റിനും സ്വാമിയായ അങ്ങേയ്ക്ക് ഓരോന്നും സമര്‍പ്പിക്കുന്നു എന്ന് വാദിക്കുന്നത് കേവലം മോഹവലയം തന്നെ.”

ഭഗവാന്‍ പറഞ്ഞു: “ഞാന്‍ യാതൊരുവനെ അനുഗ്രഹിക്കാന്‍ വിചാരിക്കുന്നുവോ, അവന്റെ ഐശ്വരത്തെ ആദ്യം അപഹരിക്കും. സര്‍വ്വാനര്‍ത്ഥകാരണമായ അര്‍ത്ഥത്തെ അപഹരിച്ചാല്‍ മാത്രമേ അവന്‍ അടക്കവും വണക്കവുമുള്ളവനായി മാറൂ. അതിനാല്‍ സത്യാന്വേഷിക്ക് അര്‍ത്ഥാപഹരണം അനുഗ്രഹമാണ്.”

“അസുലഭമായ മനുഷ്യജന്മം സിദ്ധിച്ചാല്‍ ഗര്‍വ്വില്ലാതെയിരിക്കണം. ജന്മം, കര്‍മ്മം, വയസ്സ്, സൗന്ദര്യം, വിദ്യ, ഐശ്വര്യം, ധനം എന്നിവയില്‍ ഗര്‍വ്വം ഭാവിക്കാതിരിക്കാന്‍ ഈശ്വരാനുഗ്രഹം ഉണ്ടാകണം. മറ്റുള്ളവര്‍ക്ക് ജയിക്കാന്‍ കഴിയാത്ത എന്റെ മായയെ ബലി ജയിച്ചിരിക്കുന്നു. സര്‍വ്വ ഐശ്വര്യത്തെയും ഞാന്‍ അപഹരിച്ചിട്ടും എല്ല‍ാം പോയല്ലോ എന്ന ഖേദം അവനില്ല. ഇവന്റെ ധനം മുഴുവന്‍ ക്ഷയിച്ചു. ഇന്ദ്രപദവി നഷ്ടപ്പെട്ടു. വാക്കുകൊണ്ട് നിന്ദിക്കപ്പെട്ടു. ശുക്രാചാര്യന്‍ ശപിച്ചു. എന്തുചെയ്തിട്ടും സുസ്ഥിരചിത്തനായിരിക്കുന്ന ബലി സത്യത്തെയും ധര്‍മ്മത്തെയും ഉപേക്ഷിക്കുന്നില്ല.”

“ദേവന്മാര്‍ക്കും ലഭിക്കാന്‍ കഴിയാത്ത മഹാസ്ഥാനത്ത് മഹാബലി എത്തിയിരിക്കുന്നു. സാവര്‍ണിമന്വന്തരത്തില്‍ അങ്ങ് ദേവേന്ദ്രനായി ഭരിക്കും. അതുവരെ വിശ്വകര്‍മ്മാവ്‌ നിര്‍മ്മിച്ചിരിക്കുന്ന സുതലത്തില്‍ വാഴൂ. എന്റെ ദൃഷ്ടി എപ്പോഴും ഉള്ളതിനാല്‍ മനസ്സില്‍ ക്ലേശങ്ങളോ ശരീരത്തിന് വ്യാധിയോ ക്ഷീണമോ ആലസ്യമോ അന്യരില്‍നിന്ന് അപമാനമോ മറ്റു ആപത്തുക്കളോ ബാധിക്കില്ല. അങ്ങയെ ഇന്ദ്രന്‍ കൂടി ധിക്കരിക്കില്ല. അങ്ങയുടെ ആജ്ഞയെ അതിക്രമിക്കുന്നവനെ എന്റെ സുദര്‍ശനചക്രം നിഗ്രഹിക്കും. ഞാന്‍ സുതലത്തിന്റെ പടിക്കല്‍ സദാ സന്നിഹിതനായിരിക്കും എന്ന് ഭവാന്‍ അറിയുക.”

അനന്തരം ഭഗവാന്‍ പ്രഹ്ലാദനോട് പറഞ്ഞു: “പ്രഹ്ലാദ, താങ്കള്‍ക്കു മംഗളം ഭവിക്കട്ടെ. സുതലമെന്ന സ്ഥാനത്തേയ്ക്ക് പോകൂ. അവിടെ സ്വപൗത്രനായ മഹാബലിയോടുകൂടി സന്തോഷിക്കൂ. സുതലദ്വാരത്തില്‍ കയ്യില്‍ ഗദയും ധരിച്ചു ഞാന്‍ നില്‍ക്കുന്നത് നീ നിത്യവും കാണും. എന്റെ സ്വരൂപദര്‍ശനം നിമിത്തമായുണ്ടായ പരമാനന്ദത്താല്‍ നിന്റെ സംസാരകാരണമായ കര്‍മ്മബന്ധം നിശ്ശേഷം നശിക്കും.”

മഹാബലിയും പ്രഹ്ലാദനും ഭഗവാനെ പ്രദക്ഷിണം ചെയ്തു നമസ്കരിച്ചു അനുവാദം വാങ്ങി അനുചരന്‍മാരോടൊപ്പം സുതലത്തില്‍ പ്രവേശിച്ചു.

അങ്ങനെ ഭഗവാന്‍ ദേവന്മാര്‍ക്ക് സ്വര്‍ഗ്ഗവും തിരിച്ചു നല്‍കി. മഹാബലിക്കു സ്വര്‍ഗത്തേക്കാള്‍ സുന്ദരവും സുഖകരവുമായ സുതലവും നല്‍കി. അവിടെ ഭഗവാന്‍തന്നെ അവരെ കാത്തുരക്ഷിച്ചു കാവല്‍ നിന്നു. ആത്മാഭിമാനം ഉപേക്ഷിച്ച ഭക്തനായ മഹാബലിയെ ഭഗവാന്‍ ഇപ്പോഴും സേവചെയ്യുന്നു.

താന്‍ ഭൂമിയുടെയും സ്വര്‍ഗ്ഗത്തിന്റെയും അധിപനാണ്, ഞാന്‍ ദാനം ചെയ്യുകയാണ് എന്ന ഒരു മിഥ്യാഭിമാനം ബലിക്കുണ്ടായിരുന്നു. ഒന്നും തന്റെതല്ലാത്ത ഈ ഭൂമിയില്‍ ഒരു വസ്തു ആര്‍ക്കെങ്കിലും ദാനം ചെയ്യുന്നതെങ്ങനെ?

ആദ്യം ഭഗവാന്‍ ഭൂമിയെയും സ്വര്‍ഗ്ഗത്തെയും ബലിക്ക് നഷ്ടമാക്കി. ഈ ശരീരം സ്വന്തമാണ് എന്ന ചിന്തയാല്‍ ബലി മൂന്നാമത്തെ അടിയായി അതും ദാനം ചെയ്തു. അതായത് എന്തൊക്കെ ദാനം ചെയ്താലും അഭിമാനം ബാക്കി വരുന്നു.

ഒരു വസ്തു ഉപേക്ഷിച്ചാലും “ഞാന്‍ ഉപേക്ഷിച്ചു” എന്ന അഭിമാനം ഉപേക്ഷിക്കുന്നത് പ്രയാസമുള്ള കാര്യമാണ്. ത്യാഗത്തില്‍പോലും അഭിമാനിക്കുന്നവരാണ് നമ്മള്‍ . ഭഗവാന്റെ ചരണസ്പര്‍ശത്താല്‍ ബലിയുടെ അഭിമാനബോധം പോലും ഉപേക്ഷിക്കപ്പെട്ട് മനസ്സ് ഭഗവാനില്‍ ലയിച്ചു.

അഭിമാനം ത്യജിക്കുന്നവന്റെ ഭൃത്യനാണ് ഭഗവാന്‍. അങ്ങനെ, ഭഗവാനെ ദാസനാക്കിയവനാണ് ധര്‍മ്മിഷ്ഠനായ മഹാബലി.

കുലാചാര്യന്‍ ശപിച്ചിട്ടും യാതൊരു കുലുക്കവുമില്ലാതെ സ്വധര്‍മ്മാനുഷ്ഠാനത്തില്‍ ഉറച്ചു നിന്ന മഹാബലി, തന്റെ രാജ്യവും സ്വത്തും കൈവിട്ടിട്ടും മാനഹാനി സംഭവിച്ചിട്ടും ധര്‍മ്മം കൈവിട്ടില്ല. വാമനമൂര്‍ത്തിയുടെ പരീക്ഷണങ്ങളെ സമചിത്തനായി ധാര്‍മ്മികതയോടെ നേരിട്ട് മഹാബലി ആത്യന്തിക വിജയം കൈവരിച്ചു. സ്വധര്‍മ്മം അനുഷ്ഠിച്ച മഹാബലിക്ക് ശ്രേയസ് അഥവാ മോക്ഷാനുഭവം സിദ്ധിച്ചു. മഹാബലി എല്ലാ ഭൗതികക്ലേശങ്ങളില്‍ നിന്നും ദുഃഖങ്ങളില്‍ നിന്നും മുക്തനായി, എപ്പോഴും ഭഗവാന്റെ കൃപയില്‍ മുഴുകി സ്ഥിതപ്രജ്ഞനായി സുതല സ്ഥാനത്ത് ജീവിച്ചു.

മഹാബലി ചക്രവര്‍ത്തിയുടെ ജീവിത സന്ദേശമായ സത്യധര്‍മ്മനിഷ്ഠ നമുക്കും വളര്‍ത്ത‍ാം, എല്ലാവര്‍ക്കും ശ്രേയസ് ഉണ്ടാകട്ടെ.

"ശ്രീ മഹാഭാഗവതം മൂലകൃതി - മലയാള വ്യാഖ്യാന സഹിതം", സ്വാമി തേജോമയാനന്ദ (ചിന്മയമിഷന്‍) രചിച്ച "ശ്രീമദ് ഭാഗവതപ്രവചനം" എന്നീ ഗ്രന്ഥങ്ങള്‍ ആധാരമാക്കി എഴുതിയത്.


കുറിപ്പ്:

ഓരോരുത്തരുടെയും മാനസിക നിലയനുസരിച്ച് ഓരോ വീക്ഷണകോണില്‍ നിന്നും നോക്കിയാല്‍ ഇത്രയും സുന്ദരവും അര്‍ത്ഥവത്തുമായ ഈ ഭാഗവതകഥയില്‍ വ്യത്യസ്തങ്ങളായ അര്‍ത്ഥങ്ങള്‍ കണ്ടെത്തുന്നവരും ഉണ്ടാകാം. ചില ഉദാഹരണങ്ങള്‍:

ഈ മഹാബലികഥയെ ഇക്കാലത്തെ കോര്‍പ്പറേറ്റ് മാനേജ്മെന്റ്റ് തത്ത്വമായും കാണാം. സീനിയര്‍ മാനേജ്മെന്റിന് അല്ലെങ്കില്‍ ബോസ്സിന് ഇഷ്ടമില്ലാത്ത ടീം അംഗങ്ങളെ സ്ഥലം മാറ്റുക അല്ലെങ്കില്‍ ഡിപ്പാര്‍ട്ട്മെന്‍റ് മാറ്റുക, അവര്‍ കഴിവുള്ളവരാണെങ്കില്‍ ‘transfer with promotion’ എങ്കിലും കൊടുത്തു ദൂരേയ്ക്ക് മാറ്റുക എന്നതുപോലെ തോന്നും. അങ്ങനെ പ്രശ്നത്തിന് ഇടക്കാലാശ്വാസം ആവുമല്ലോ!

മറ്റൊരു കോണില്‍ നിന്ന് നോക്കിയാല്‍, സുതലദ്വാരത്തില്‍ ഭഗവാന്‍ കാവല്‍ നില്‍ക്കുന്നത്, മഹാബലിയും കൂട്ടരും വീണ്ടും പുറത്തിറങ്ങി വന്നു ശല്യം ചെയ്യാതിരിക്കാനും ആവാം, വീട്ടുതടങ്കല്‍. അങ്ങനെ ദേവന്മാര്‍ക്ക് യാതൊരു ബുദ്ധിമുട്ട് ഉണ്ടാകാതെ രക്ഷിക്ക‍ാം. ശിക്ഷണനടപടിയെ മധുരത്തില്‍ പൊതിഞ്ഞു രക്ഷാനടപടിയായി അവതരിപ്പിക്ക‍ാം.

അതായത്, നമ്മുടെ ഓരോരുത്തരുടെയും മനോനിലയും കാല്പനികതയും അനുസരിച്ച് ഏതുരീതിയില്‍ വേണമെങ്കിലും പുരാണകഥകളെ വ്യാഖ്യാനിക്ക‍ാം. എങ്ങനെ കുതന്ത്രത്തില്‍ ചിന്തിച്ചാലും, കഥയോടൊപ്പം പറയുന്ന തത്ത്വചിന്തകള്‍ കൂടി മനസ്സിലാക്കിയാല്‍ നന്ന്, അതാണ്‌ പുരാങ്ങളുടെയൊക്കെ സദുദ്ദേശ്യവും.

09/11/2014

ആർ.ശങ്കർ: മനസ്സിൽ ഉറയ്ക്കേണ്ട കരുത്തുറ്റ വ്യക്തിത്വം

ആർ.ശങ്കറിന്റെ 42-ാം ചരമവാർഷിക ദിനമാണിന്ന്. ആർ.ശങ്കർ എന്നുകേട്ടാൽ അഭിമാനം തോന്നാത്ത മലയാളികളുണ്ടാവില്ല. അതിനുകാരണം ആ വ്യക്തിത്വത്തിന്റെ സവിശേഷതകളാണ്. ഒരിക്കൽ ഡോ. സുകുമാർ അഴീക്കോട് കുറിച്ചിട്ട വരികളാണ് ഓർമ്മയിലെത്തുന്നത്: സ്ഥാനത്തിന്റെയും സ്ഥാനികളുടെയും ചേർച്ചയുടെ ദുർലഭമായ സൗഭാഗ്യമാണ് ശങ്കറിന്റെ വ്യക്തിത്വത്തിന്റെ വശ്യത. കാളിദാസ മഹാകവിയുടെ ചക്രവർത്തിമാരെപ്പോലെ അദ്ദേഹത്തിന് ആകൃതിക്കൊത്ത ബുദ്ധിയും ബുദ്ധിക്കൊത്ത അറിവും അറിവിനൊത്ത കർമ്മവും കർമ്മത്തിനൊത്ത ഉയർച്ചയും ഉണ്ടായിരുന്നു.കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തിൽ ഒരഗ്നിജ്വാലപോലെ ഊർദ്ധ്വമുഖനായി നിന്നിരുന്ന അദ്ദേഹത്തെ അധോമുഖനാക്കാൻ ആർക്കും കഴിയുമായിരുന്നില്ല. അതായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വവൈശിഷ്ട്യം. യുക്തിഭദ്രമായി ചിന്തിക്കുക, ആശയങ്ങളെ ദൃഢചിത്തനായി അവതരിപ്പിക്കുക, പറയുന്നത് ധീരതയോടെ പ്രയോഗത്തിൽ വരുത്തുക, അതിന്റെ ഫലം കൊണ്ട് സമൂഹത്തെയാകെ അഭിവൃദ്ധിയിലേക്ക് നയിക്കുക, അങ്ങനെ സാമൂഹികനീതിയുടെ നിഷേധമില്ലാത്ത ഒരു കേരളത്തെ വാർത്തെടുക്കുക- ഇതായിരുന്നു ആർ. ശങ്കറിന്റെ കർമ്മമണ്ഡലത്തിന്റെ ആകത്തുക.അദ്ധ്യാപകനായും വിദ്യാഭ്യാസവിചക്ഷണനായും സാമൂഹ്യപരിഷ്കർത്താവായും സമുദായോദ്ധാരകനായും രാഷ്ട്രീയനായകനായും വാഗ്‌മിയായും ആസൂത്രകനായും ഭരണകർത്താവായും സാഹിത്യാസ്വാദകനായും പത്രാധിപരായും ഗുരുദേവഭക്തനായും ഗുരുധർമ്മ പ്രചാരകനായും മനുഷ്യസ്നേഹിയായും ആധുനിക കേരളത്തിന് മാനവികമുഖം നൽകുന്നതിൽ നിസ്തുലമായ സംഭാവനകളാണ് അദ്ദേഹം നൽകിയത്. ആ മഹാവ്യക്തിത്വത്തെ വേണ്ടവിധം വിലയിരുത്താനോ പഠിക്കാനോ മാതൃകയാക്കാനോ ആദരിക്കാനോ പുതിയ തലമുറ വിമുഖത കാട്ടുന്നുവെന്നത് പൂർവസൂരികളോടു ചെയ്യുന്ന അപരാധമെന്നേ പറയാനാവൂ.ഒരു സമൂഹത്തിന്റെയോ രാഷ്ട്രത്തിന്റെയോ വികസനമെന്നത് കേവലം സാന്പത്തികോന്നമനത്തിൽക്കൂടി മാത്രം സാധ്യമാവുന്നതല്ലെന്നതായിരുന്നു ശങ്കറിന്റെ നിലപാട്. സാമൂഹികനീതിയിലധിഷ്ഠിതമായ സാന്പത്തിക ഏകോപനത്തിലൂടെയും ക്ഷേമപദ്ധതികളിലൂടെയും വളർച്ചയിലൂടെയും വേണം വികസന പദ്ധതികൾ നടപ്പിലാക്കേണ്ടത്. അതിന് സാമൂഹികമായും സാന്പത്തികമായും താഴെത്തട്ടിൽ കിടക്കുന്ന അവശജനവിഭാഗങ്ങൾക്ക് ജീവിതോദ്ധാരണത്തിന് സഹായകമാകുന്ന നിലയിൽ വിവിധ ക്ഷേമപദ്ധതികളും സാന്പത്തിക പരിഷ്‌കാരങ്ങളും രൂപപ്പെടുത്തണമെന്ന അഭിപ്രായം രാഷ്ട്രീയമണ്ഡലത്തിൽ ശക്തമായി ഉന്നയിച്ച രാഷ്ട്രീയ ജനനായകനായിരുന്നു ശങ്കർ. അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആരംഭം കുറിച്ച പെൻഷനുകളാണ് പിന്നീടുവന്ന പല സർക്കാരുകളെയും ഇത്തരം സാമൂഹികക്ഷേമ പദ്ധതികളിലേക്ക് നയിക്കാൻ നിമിത്തമോ പ്രേരണയോ ആയി മാറിയതെന്നത് ചരിത്രം. ഇന്ന് കക്ഷിഭേദമില്ലാതെ ഏതു സർക്കാർ മാറി വന്നാലും ജനകീയ ക്ഷേമപദ്ധതികൾ രൂപപ്പെടുത്തുന്നതിലും പ്രഖ്യാപിക്കുന്നതിലും അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്. എന്നാൽ അവർ പോലും ശങ്കർ എന്ന ജനക്ഷേമനായകന്റെ മാനവികാഭിമുഖ്യത്തെയും ജനകീയക്ഷേമ-വികസന കാഴ്ചപ്പാടുകളെയും വേണ്ടത്ര ഉൾക്കൊണ്ടിട്ടുണ്ടോയെന്നു സംശയമാണ്.കൊടി നോക്കിയും നിറം നോക്കിയുമായിരുന്നില്ല അദ്ദേഹം ജനങ്ങളെ സേവിച്ചത്. ഉറച്ച നിലപാടുകളിൽനിന്ന് അദ്ദേഹം വ്യതിചലിച്ചിരുന്നില്ല. ഒരു സന്ദർഭത്തിലും ബ്യൂറോക്രാറ്റുകളായ ഉദ്യോഗസ്ഥന്മാർക്കു വശംവദനാകുന്ന ഭരണകർത്താവുമായിരുന്നില്ല അദ്ദേഹം. ഏത് കാര്യത്തിലും ഉറച്ച തീരുമാനം അദ്ദേഹത്തിനുണ്ടായിരുന്നു. പട്ടം താണുപിള്ള ഗവർണറായതിനെ തുടർന്ന് 1962 സെപ്തംബർ 7ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി അവരോധിക്കപ്പെട്ടതുമുതൽ ഇന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരിൽ അഗ്രേസരനായി തിളങ്ങാൻ അദ്ദേഹത്തിനു സാധിച്ചത് ഈ വൈശിഷ്ട്യങ്ങളുടെ തികഞ്ഞ പാരസ്പര്യം കൊണ്ടാണ്.ഗുരുദേവസന്ദേശങ്ങളുടെ ആഴവും വ്യാപ്തിയും അറിഞ്ഞ് അത് പ്രയോഗത്തിൽ വരുത്തുന്നതിൽ അസാമാന്യമായ പാടവം അദ്ദേഹത്തിനുണ്ടായിരുന്നു. എസ്.എൻ.ഡി.പി യോഗത്തെ ഗുരുദേവൻ വഴിതെളിച്ച നവോത്ഥാനവീഥിയിൽ നിന്നുകൊണ്ട് ഗുരുധർമ്മത്തിന്റെ കാഹളം മുഴക്കി നയിക്കാനാണ് അദ്ദേഹം പ്രയത്നിച്ചത്. സംഘാടകരംഗത്തും ശങ്കർ ഉയർത്തിപ്പിടിച്ച ധൈര്യവും മൂല്യവും ലക്ഷ്യബോധവും കർമ്മശുദ്ധിയും ഏതുകാലത്തും സംഘടനാനേതൃത്വങ്ങളിലേക്കെത്തുന്നവർക്കു മാതൃകയും ആവേശവുമായിത്തീരേണ്ടതാണ്. ജനങ്ങളെയും സമുദായത്തെയും ദിശാബോധവും ലക്ഷ്യാഭിമുഖ്യവും കൊണ്ട് ഇത്രയേറെ ഉണർത്താനും ഉത്സുകരാക്കാനും വളർത്താനും മറ്റൊരു നേതാവിനും കഴിഞ്ഞിട്ടില്ല. അതിന് ഏറ്റവും വലിയ ദൃഷ്ടാന്തങ്ങളാണ് എസ്.എൻ.ഡി.പി യോഗത്തിന്റെ കനകജൂബിലിയാഘോഷങ്ങളും ശിവഗിരി മഹാസമാധി മണ്ഡപത്തിലെ ഗുരുദേവ പ്രതിമാപ്രതിഷ്ഠാഘോഷങ്ങളും. ഒരേസമയം തന്നെ നായകനും പ്രവർത്തകനുമായിരുന്ന അദ്ദേഹം സമ്മേളനപ്പന്തലിനു കാൽ നാട്ടേണ്ട കുഴികളുടെ അളവു പരിശോധിക്കുന്നതു മുതൽ പാചകശാലയിലെ വിഭവങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിനും ഉത്പന്നപ്പിരിവിലൂടെ മഹാസംരംഭങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനും വരെ കാണിച്ചിട്ടുള്ള ആത്മാർത്ഥതയും ലാളിത്യവും ഉത്സാഹവും കർമ്മത്യാഗവും സർവ്വാദരണീയമാണ്. വിമർശകരും ദുഷ്ടശക്തികളുമുയർത്തിയ എല്ലാ വെല്ലുവിളികളെയും ആക്ഷേപങ്ങളെയും ശിരസ്സുയർത്തിപ്പിടിച്ചു തടഞ്ഞുകൊണ്ട് അദ്ദേഹം സമുദായത്തെയും സമൂഹത്തെയും നിർഭയം സേവിച്ചതിന്റെ ചരിത്രം ധാർമ്മികമായ കർമ്മശുദ്ധിയുടെ ഉദാത്തമാതൃകയാണ്.സംഘടനകൊണ്ട് ശക്തരാകാനുള്ള ഗുരുദേവന്റെ സന്ദേശത്തെ കൊടുങ്കാറ്റിലണയാത്ത ദീപം പോലെയാണ് ശങ്കർ തന്റെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചിരുന്നത്. ജനങ്ങൾക്കും സമുദായത്തിനും നന്മയും മേന്മയും ഉണ്ടാക്കുന്നതെന്തോ അതായിരുന്നു അദ്ദേഹത്തിന് പ്രധാനം. അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും കൂടാതെയുള്ള സംഘടനാപ്രവർത്തനവും സേവനവുമായിരുന്നു അദ്ദേഹത്തിന്റേത്. സംഘടനകൊണ്ട് സംഘാടകന്റെ താത്പര്യം സംരക്ഷിക്കുന്നവർ കൂടിവരുന്ന ഇക്കാലത്ത് ശങ്കറിന്റെ സംഘടനാപ്രവർത്തനശൈലിയും സംഘാടകനൈപുണ്യവും പ്രതിബദ്ധതയും വിസ്മൃതിയിലകപ്പെട്ടുപോകുന്നത് വേദനാജനകമാണ്. ഗുരുദേവൻ സ്ഥാപിച്ച ശിവഗിരി സ്കൂളിൽ അദ്ധ്യാപകനായി സേവനത്തിന്റെ പാതയിലെത്തിയതുമുതൽ അവസാനശ്വാസംവരെയും അദ്ദേഹത്തിൽ ഒരു മാതൃകാദ്ധ്യാപകൻ ഉണ്ടായിരുന്നു. ഹൃദയമില്ലാത്ത വാക്കുകൾകൊണ്ട് സമൂഹമാകെ അസ്വസ്ഥമാക്കുന്നവർ സ്വാധീനമുറപ്പിക്കുന്ന പുതിയകാലത്ത് ആർ. ശങ്കറിന്റെ വാക്കുകളിലെ ഹൃദയം കാണുവാൻ നമുക്ക് കഴിയണം. ദൃഢചിത്തനായ അദ്ദേഹത്തിന്റെ വാക്കുകളിലെ ഹൃദയമാണ് ഗുരുദേവനാമധേയത്തിൽ ഇന്നു കേരളമാകെ പടർന്നു പന്തലിച്ചു നിൽക്കുന്ന ശ്രീനാരായണ കോളേജുകളിൽ സൗരഭ്യം പടർത്തി നിലകൊള്ളുന്നത്. തന്നെ കാരാഗൃഹത്തിലടയ്‌ക്കാൻ തുനിഞ്ഞ തിരുവിതാംകൂർ ദിവാൻ സർ സി.പിയുടെ കരങ്ങളെക്കൊണ്ടുതന്നെ കൊല്ലം ശ്രീനാരായണകോളേജുകളുടെ സംസ്ഥാപനത്തിനുവേണ്ടി 37 ഏക്കറോളം സ്ഥലം അനുവദിപ്പിക്കാനായതും ആ വാക്കുകളിലെ നിശ്ചയദാർഢ്യവും ഹൃദയശുദ്ധിയും കൊണ്ടുതന്നെയെന്നതിൽ സംശയമില്ല.കേരളത്തിന്റെ വിദ്യാഭ്യാസമേഖലയെ മുന്നേറ്റത്തിന്റെയും പുരോഗതിയുടെയും നിലവാരത്തിന്റെയും വലിയ ചക്രവാളത്തിലേക്ക് നയിക്കുന്നതിൽ ശ്രീനാരായണ കോളേജുകളുടെ പങ്ക് നിർണയിക്കാനാവാത്തതാണ്. വിദ്യകൊണ്ട് സ്വതന്ത്രരാകുകയെന്ന ഗുരുദേവസന്ദേശത്തിന്റെ കർമ്മകാണ്ഡമായാണ് അദ്ദേഹം ശ്രീനാരായണ കോളേജുകളെ വിഭാവനം ചെയ്തത്. ധനം വിദ്യയാകും, വിദ്യ സേവനമാകും എന്ന ഗുരുവചനത്തിന് ഇങ്ങനെ പ്രായോഗികഭാഷ്യം ചമച്ച ആർ. ശങ്കറിന്റെ ഉയരത്തോളം എത്തുന്ന മറ്റൊരു മഹാശയനെ ഇനിയെന്നാണ് നമ്മുടെ സമൂഹത്തിനും സമുദായത്തിനും കിട്ടുക?1964 സെപ്തംബർ 8ന് പി.കെ. കുഞ്ഞ് നിയമസഭയിൽ അവതരിപ്പിച്ച അവിശ്വാസപ്രമേയത്തിന്റെ ചർച്ചകൾക്കിടയിൽ ഇ.എം.എസ്സിന്റെ ഒരു പരാമർശത്തിന് മറുപടി പറയവേ ആർ. ശങ്കർ പറഞ്ഞത് ഇവിടെ ആവർത്തിക്കട്ടെ: "ശരീരത്തിൽനിന്നും ഒരു വിരൽ മുറിഞ്ഞുവീണാൽ അതു കുറേ നേരം പിടയ്ക്കും. അങ്ങനെ കുറേനേരം കിടന്ന് പിടച്ചിട്ട് അതിന്റെ ചൈതന്യം നശിക്കുകയും ചെയ്യും. ഒരു വിരൽപോയി എന്നു വിചാരിച്ച് ശരീരത്തിനു വലിയ അപകടമൊന്നും ഉണ്ടാവുകയില്ല. വിരൽ ഒരുപക്ഷേ മുളയ്ക്കുകയില്ലായിരിക്കാം. പക്ഷേ വേറെ ഭാഗങ്ങൾ കൂടുതൽ വളർന്നുകൊള്ളും.' ഇങ്ങനെ മുറിയുകയും കൂടുതൽ വളരുകയും ചെയ്ത ആർ. ശങ്കറിന്റെ ചിന്തയും വീക്ഷണവും സമീപനവും വാക്ശക്തിയും കർമ്മശേഷിയും ഉദ്ദേശ്യശുദ്ധിയും സമൂഹത്തിനുമുന്നിൽ നിറഞ്ഞുനിൽക്കട്ടെ

Courtesy-  Sucheendran Kunduvaravalappil 

LITTLE KRISHNA ENGLISH TELE FILM PART 1 "THE DARLING OF VRINDAVAN"

04/11/2014

പ്രതിമയ്ക്ക് പട്ടിണി മാറ്റാന്‍ കഴിയുമോ...

പ്രതിമയ്ക്ക് പട്ടിണി മാറ്റാന്‍ കഴിയുമോ... വീടില്ലാത്തവന് വീട് വെച്ച് കൊടുത്തിട്ട് പോരെ പ്രതിമ നിര്‍മ്മാണം എന്നൊക്കെയുള്ള സ്ഥിരം പിന്തിരിപ്പന്‍ ചോദ്യങ്ങളുമായി വരുന്ന കപട മനുഷ്യസ്നേഹികളോട്...

കയ്യിലെ കാശും ചെലവാക്കി ഇന്ത്യക്കാര്‍ക്ക് അമേരിക്കയില്‍ പോയി സ്റ്റാച്യൂ ഓഫ് ലിബാര്ട്ടിയുടെ മുന്നില്‍ പോയി നിന്ന് അന്തം വിട്ടു കുന്തം വിഴുങ്ങാം... ബ്രസീലില്‍ പോയി ക്രൈസ്ടോ റിഡാണ്ടറിന്റെ മുന്നിലും, ചൈനയിലെ സ്പ്രിംഗ് ടെമ്പിള്‍ ബുദ്ധ പ്രതിമയ്ക്ക് മുന്നിലും, ഫ്രാന്‍സിലുള്ള ഈഫല്‍ ടവറിനും മുന്നിലും, മലേഷ്യയിലെ ട്വിന്‍ ടവേര്‍സിന് മുന്നിലും ഒക്കെ പോയി നിന്ന് അഭിമാനത്തോടെ സെല്‍ഫി എടുക്കാം.. എന്നിട്ട് അവിടുത്തെ ശില്‍പചാരുതയെക്കുറിച്ചും കരവിരുതിനെപ്പറ്റിയും വാചാനലാവാം, കൂടെ സ്വന്തം നാടിനെക്കുറിച്ച് അല്പം പുച്ഛവും... സ്വന്തം നാട്ടില്‍, ലോകോത്തരമായ ഒരു സ്മാരകം വരുന്നു എന്ന് കേള്‍ക്കുമ്പോ മാത്രം ഇത്രമാത്രം പുച്ഛം കാണിക്കുകയും പട്ടിണിയുടെ കണക്ക് പറയുകയും ചെയ്യുന്ന ഈ പിന്തിരിപ്പന്‍ മൂരാച്ചി സ്വഭാവം ആണ് ആദ്യം മാറ്റേണ്ടത്.

ഭാരതത്തിന്‍റെ ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെടുന്ന സര്‍ദാര്‍ പട്ടേലിന്‍റെ പേരില്‍ ഗുജറാത്തില്‍ നിര്‍മ്മിക്കാന്‍ പോക്കുന്നത് വെറും ഒരു പ്രതിമയല്ല എന്നുള്ളത് കൊച്ചു കുഞ്ഞുങ്ങള്‍ക്ക് പോലും അറിവുള്ള കാര്യമാണ്... സര്‍ദാര്‍ പട്ടേലിന്റെ രൂപത്തില്‍ എക്സ്ടീരിയര്‍ ഡിസൈന്‍ ചെയ്തെടുത്ത 597 അടി ഉയരത്തിലുള്ള ഒരു പടുകൂറ്റന്‍ കെട്ടിടസമുച്ചയം ആണത്... പുറമേ നിന്ന് നോക്കിയാല്‍ ഒരു കൂറ്റന്‍ പ്രതിമ, അതിനുള്ളില്‍ വിശാലമായ കണ്‍വെന്‍ഷന്‍ സെന്‍ററുകള്‍, റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടകള്‍, ഹെരിറ്റേജ് മ്യൂസിയം, ഹോട്ടലുകള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ തുടങ്ങി വിസ്മയപ്പിക്കുന്ന അട്ഭുതക്കാഴ്ചകള്‍ അടങ്ങുന്ന ലോകത്തില്‍ തന്നെ ഏറ്റവും മികവുറ്റ ഒരു കലാസൃഷ്ടി ആണവിടെ വരുന്നത്. സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയ്ക്കുള്ളില്‍ കാലു മുതല്‍ തല വരെ ലിഫ്റ്റ്‌ വഴി സഞ്ചരിക്കാനും ഏറ്റവും ഉയരത്തില്‍ ഇരുന്നു നര്‍മദയുടെ ഏരിയല്‍ വ്യൂ ആസ്വദിക്കാനും കഴിയും. പണി തീര്‍ന്നു കഴിഞ്ഞാല്‍, ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ ഒരു ഒന്നാന്തരം ടൂറിസ്റ്റ് സ്പോട്ട് ആയി അത് മാറും എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ആ സ്മാരകം വഴി രാജ്യം ടൂറിസം ഇനത്തില്‍ സമ്പാദിക്കാന്‍ പോകുന്ന വരുമാനത്തിന്‍റെ അളവ് നമ്മുടെയൊക്കെ പ്രവചനങ്ങള്‍ക്ക് അതീതമായിരിക്കും എന്നാണു സാമ്പത്തിക വിദഗ്ദന്മാര്‍ പറയുന്നത്.

കന്യാകുമാരിയിലെ വെറും ഒരു പാറയെ വിവേകാനന്ദപ്പാറ ആക്കി നിര്‍മിചെടുക്കുക വഴി ടൂറിസം ഇനത്തില്‍ തമിഴ്നാട് സര്‍ക്കാരിനു ലഭിക്കുന്ന വരുമാന എത്രയാണെന്ന് അറിയുമോ? ചുമ്മാ വികസനത്തെ പറ്റി പറയുമ്പോ പട്ടിണിയും ദാരിദ്ര്യവും ഒക്കെ പോക്കിയെടുതോണ്ട് വന്നു പിന്തിരിപ്പന്‍ മൂരാച്ചി കളി കളിക്കുന്നതൊക്കെ ഒരു പഴഞ്ചന്‍ ഏര്‍പ്പാടാണ്... വസ്തുതകള്‍ മനസ്സിലാക്കാതെ ഒന്നിനെയും പുചിക്കാന്‍ പാടില്ല. ഈ ടൂറിസ്റ്റ് ഉദ്യമത്തിലൂടെ ആ നാട്ടിലെ എത്രയെത്രെ പാവങ്ങല്‍ക്കാന് ജീവിതം കിട്ടാന്‍ പോകുന്നത്, എത്ര പേരുടെ ജീവിത നിലവാരം ഉയരുന്നു എന്നതിനെല്ലാം വ്യക്തമായ കണക്കുണ്ട്... അല്ലാതെ മായാവതി യു പി യില്‍ ചെയ്ത പോലെ ഉള്ള വെറും പ്രതിമ നിര്‍മ്മനമല്ല ഇത്. വസ്തുതകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക... അല്ലാതെ പച്ചയായ മോഡി വിരോധം വെച്ച് പുലര്‍ത്തിയിട്ട് കാര്യമില്ല... കഴിവുള്ളവരെ അംഗീകരിക്കാന്‍ ശ്രമിക്കൂ... രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്നു രാഷ്ട്ര പുരോഗതിയുടെ ഭാഗമാകാന്‍ ശ്രമിക്കൂ.

ഒരേ ഒരിന്ത്യ, ഒരൊറ്റ ജനത...

03/11/2014

Shree Narayana Guru, a Karmayogi, says Canada Associate Minister

TORONTO: Social reformer Sree Narayana Guru was a Karmayogi, said Canada Provincial Parliament member and Associate Minister of Health and Long-Term Care Dipika Damerla. She was the chief guest of the 10th anniversary celebrations of Toronto Sree Narayana Association and Onam programmes.

Guru was a Karmayogi. The world cannot go forward without a Karmayogi like Sree Narayana Guru.

The minister praised SNA for absorbing the teachings of Guru. SNA is on the path of self-renovation and self-dedication, she said. It is necessary to preserve our traditional values in Canada and through it we are re-creating Canada in our own imaginations.
She expressed satisfaction on the various social and cultural activities executed by the SNA. These projects are at the same time ancient, imperishable and modern, said Dipika .

She also released ‘SNA Toronto’s Journal-SNA’s 10th anniversary souvenir.

The articles of 21 from all over the world including Scott Teitsworth, who has knowledge in the life and teachings of Guru, the culture and life of Toronto, Nancy Yielding, Sathyabai Sivadas, Dinakaran Meenamkkunnu and Dr Shirley P Anand are included in the journal.

A Girl Wants to Die.A Guy Wants to Love

02/11/2014

കൊടുവേലി

കൊടുവേലി എന്ന സസ്യത്തെക്കുറിച്ച് ധാരാളം കഥകളും വിശ്വാസങ്ങളുമുണ്ട്. പണ്ടുകാലത്ത് പ്രയോഗത്തിലുണ്ടായിരുന്നുവെന്ന് കരുതപ്പെടുന്ന ഒടിവിദ്യയിൽ ഒടിയൻ ഗർഭിണികളെ വശീകരിക്കാൻ ഉപയോഗിച്ചിരുന്നത് കൊടുവേലിക്കിഴങ്ങാണത്രെ! ഇപ്രകാരം വശീകരിക്കപ്പെടുന്ന ഗർഭിണികളുടെ ഭ്രൂണം ഉപയോഗിച്ചാണ് ‘പിള്ളതൈലം’ ഉണ്ടാക്കിയിരുന്നതെന്നും ചിലർ കരുതിയിരുന്നു.

അഗ്നിമാന്ദ്യം മൂലമുള്ള രോഗങ്ങളുടെ ചികിത്സയിൽ പ്രധാനമായി ഉപയോഗിക്കുന്ന ഔഷധ സസ്യമാണ് കൊടുവേലി. പ്രധാനമായും മൂന്നിനം കൊടുവേലിയാണുള്ളത്. കറുത്ത പൂക്കളും മഞ്ഞപ്പൂക്കളും ഉണ്ടാകുന്ന കൊടുവേലിയിനങ്ങൾ കൂടി ഉണ്ടായിരുന്നതായി അഷ്ടാംഗഹൃദയത്തിൽ സൂചനയുണ്ട്. ഇതിൽ വെളുത്ത കൊടുവേലിയും ചുവന്ന കൊടുവേലിയുമാണ് ഔഷധാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. പകരക്കാരനായി ചിലപ്പോൾ നീലക്കൊടുവേലി ഉപയോഗിക്കുന്നതായും പറയപ്പെടുന്നു.

തുമ്പക്കൊടുവേലി/വെള്ളക്കൊടുവേലി
ഉഷ്ണമേഖലാ പ്രദേശങ്ങളിൽ സ്വാഭാവികമായി വളർന്ന ഈ കുറ്റിച്ചെടി ഇലപൊഴിയും വനങ്ങളിലും സമതലങ്ങളിലും കാണപ്പെടുന്നു. ഔഷധത്തോട്ടങ്ങളിൽ നട്ടുപിടിപ്പിക്കാറുമുണ്ട്. അഞ്ചടിയോളം ഉയരത്തിൽ വളരുന്നു. അഞ്ചോ ആറോ സെ.മീ. വലുപ്പമുള്ള അണ്ഡാകാരത്തിലുള്ള ഇലകൾ ഏകാന്തരക്രമത്തിൽ വിന്യസിച്ചിരിക്കും. പൂങ്കുല ശാഖാഗ്രങ്ങളിലാണ് ഉണ്ടാകുന്നത്. ജൂൺ-ആഗസ്ത് മാസങ്ങളാണ് പൂക്കാലം. വെളുത്ത അഞ്ചു ദളങ്ങളാണ് പൂക്കൾക്ക്. ബാഹ്യദളപുടം (ഇമഹ്യഃ) അല്പം നീണ്ടതും പശയുള്ള പദാർത്ഥം സ്രവിക്കുന്ന ഗ്രന്ഥികളോടുകൂടിയതുമാണ്.

ജഹൗായമഴശിമ സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന തുമ്പക്കൊടുവേലിയുടെ ശാസ്ത്രനാമം ഘലറ രീഹീൗൃലറ എന്നാണ്. കാരീയത്തിന്റെ നിറമുള്ളത് (ജഹൗായമഴീ ്വല്യഹമാശരമ) എന്ന പദത്തിൽ നിന്നാണ് ഇതിന്റെ ജനുസ്സ് നാമം ലഭിച്ചിരിക്കുന്നത്. ഈ ജനുസ്സിൽപ്പെട്ട സസ്യങ്ങളിൽ കാൻസറിനെ പ്രതിരോധിക്കാൻ ശേഷിയുള്ള പ്ലംബാജിൻ എന്ന വസ്തു അടങ്ങിയിട്ടുണ്ട്. ണവശലേ ജഹൗായമഴീ, ഇല്യഹീി ഘലമറംീൃ,േ ഉീരീേൃ യൗവെ എന്നിവയാണ് ഇംഗ്ലീഷ് നാമങ്ങൾ. ഏതാണ്ട് 2500 വർഷങ്ങൾക്കുമുമ്പു മുതൽ തന്നെ ഇന്ത്യയിലും ചൈനയിലും ഇത് ഔഷധമായി ഉപയോഗിച്ചുവരുന്നുണ്ട്. സീബ്ര നീലി (ദലയൃമ ആഹൗല) എന്ന ചിത്രശലഭത്തിന്റെ ലാർവാ ഭക്ഷണ സസ്യം കൂടിയാണിത്.

ചെത്തിക്കൊടുവേലി

തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിൽ കാണപ്പെടുന്ന ഈ കുറ്റിച്ചെടി ഔഷധാവശ്യങ്ങൾക്കായി തോട്ടങ്ങളിൽ നട്ടുപിടിപ്പിക്കാറുണ്ട്. തോട്ടത്തിനു പുറത്ത് ചിലപ്പോൾ വളർന്നു കാണാറുണ്ട്.

ഏതാണ്ട് രണ്ടു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ചെത്തിക്കൊടുവേലിയുടെ ഇലകൾ ഏകാന്തരക്രമത്തിൽ വിന്യസിച്ചിരിക്കുന്നു. വെള്ളക്കൊടുവേലിയുടെ ഇലകളേക്കാൾ വലുപ്പമുള്ള ഇലകളുടെ അരിക് തരംഗിതമായിരിക്കും. പൂങ്കുലകൾ തണ്ടിന്റെ അഗ്രഭാഗത്തോ പത്രകക്ഷങ്ങളിൽ നിന്നോ ഉണ്ടാകുന്നു. കടുംചുവപ്പുനിറമുള്ള അഞ്ച് ഇതളുകളുള്ള പൂക്കൾ ഭംഗിയുള്ളതാണ്. വേര് കിഴങ്ങുപോലെ വണ്ണമുള്ളതാണ്. ജഹൗായമഴീ ശിറശരമ എന്നാണ് ശാസ്ത്രനാമം.

നീലക്കൊടുവേലി

ഉദ്യാനസസ്യമായി വച്ചുപിടിപ്പിക്കാറുള്ള നീലക്കൊടുവേലിയുടെ പൂക്കൾക്ക് ഇളം നീലനിറമാണ്. വെള്ളക്കൊടുവേലിയുടെ ഇലകളേക്കാൾ ചെറുതാണ് ഇതിന്റെ ഇലകൾ. ജഹൗായമഴീ മൗൃശരൗഹേെമ എന്നാണ് ശാസ്ത്രീയനാമം. ഇംഗ്ലീഷിൽ ഇമുല ഘലമറംീൃ േഎന്നറിയപ്പെടുന്നു. വെള്ള-ചെത്തിക്കൊടുവേലികൾക്ക് പകരമായി ചിലപ്പോൾ ഇതിന്റെ വേരുകൾ ഉപയോഗിക്കാറുണ്ട്. സീബ്രനീലി എന്ന ചിത്രശലഭത്തിന്റെ ലാർവയുടെ ആഹാരസസ്യമാണിത്.

തുമ്പക്കൊടുവേലിയും ചെത്തിക്കൊടുവേലിയും ഒരുപോലെ ഔഷധാവശ്യങ്ങൾക്ക് ഉപയോഗിച്ചുവരുന്നു. അഗ്നിമാന്ദ്യം മൂലമുള്ള രോഗങ്ങൾക്കുള്ള ഔഷധങ്ങളിൽ പ്രധാനമാണ് കൊടുവേലി. ചിത്രക, അഗ്നി, അനലനാമം, വ്യാളം, കുഷാകു എന്നീ സംസ്‌കൃതനാമങ്ങളാൽ ഇവ അറിയപ്പെടുന്നു. വേരിന്മേൽ തൊലി, വേര് എന്നിവയാണ് ഔഷധയോഗ്യഭാഗങ്ങൾ. വേരിന്റെ നാര് കളഞ്ഞാണ് ഉപയോഗിക്കുന്നത്.
കുഷ്ഠം തുടങ്ങിയ കഠിന ത്വക്ക് രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്. അർശ്ശസ്, പ്ലീഹേദരം, ഗുന്മം, കുഷ്ഠം തുടങ്ങിയ രോഗചികിത്സയിൽ ഉപയോഗിക്കുന്ന ‘ചിത്രകഗുള’ത്തിലെ പ്രധാന ചേരുവ കൊടുവേലിയാണ്. കൂടാതെ ചിത്രകാദികഷായം, ചിത്രകഗ്രന്ഥികാഭികഷായം പിണ്ഡാരിഷ്ടം, ദന്ത്യാരിഷ്ടം, പ്രജകതൈലം തുടങ്ങിയ ഔഷധങ്ങളിലും ഉപയോഗിക്കുന്നു. തിരണ്ടിമത്സ്യത്തിന്റെ വിഷത്തിന് കൊടുവേലി പ്രത്യൗഷധമായി ഉപയോഗിക്കുന്നു.

ഉള്ളിൽക്കഴിക്കുന്ന മരുന്നുകളിൽ ചേർക്കുമ്പോൾ കൊടുവേലിവേര് ശുദ്ധിചെയ്തുമാത്രമേ സാധാരണയായി ഉപയോഗിക്കാറുള്ളു. ചുണ്ണാമ്പുവെള്ളത്തിലിട്ടു വച്ചോ എരുമച്ചാണകനീറ്റിൽ പുഴുങ്ങിയോ ആണ് ശുദ്ധിചെയ്യുന്നത്. ചെത്തിക്കൊടുവേലിക്ക് തുമ്പക്കൊടുവേലിയേക്കാൾ വീര്യമുണ്ട്.

ആണിരോഗം അകറ്റാന്‍ കൊടുവേലി അരച്ച് രോഗമുള്ളിടത്ത് പുരട്ടുക. ഇഞ്ചി നീരും ചുണ്ണാബിന്‍റെ നീരും ചേര്‍ത്ത് ദിവസം മൂന്നു നേരം പുരട്ടുക. ആണിയുള്ള ഭാഗത്ത്‌ എരുക്കിന്‍ പാല്‍ ഏതാനും ആഴ്ച തുടര്‍ച്ചയായി പുരട്ടുക. നന്നായി പഴുത്ത അത്തിപഴം അരച്ച് ആണിയുടെ മുകളില്‍ പുരട്ടുക. കോഴി മുട്ടയുടെ വെള്ളയില്‍ തുരിശു പരല്‍ വറുത്തു പൊടിച്ചിട്ട് ചാലിച്ച് രണ്ടാഴ്ച മുടങ്ങാതെ പുരട്ടുക. കഞ്ഞി വെള്ളത്തില്‍ ഇന്തുപ്പ് ചാലിച്ച് പതിവായി പുരട്ടുക. കള്ളിയുടെ കറയും എരുക്കിന്‍റെ കറയും സമം എടുത്ത് ആണിയുള്ളിടത്ത് പുരട്ടുക. കടുക്കയും മഞ്ഞളും

കടപ്പാട് : വി സി ബാലകൃഷ്ണന്‍

കുടംപുളി

മുന്‍ ലോക സുന്ദരി ഐശ്വര്യ റായി തന്‍റെ വണ്ണം കുറയ്ക്കാന്‍ സഹായിച്ച മരുന്നിന്റെ പേര് പുറത്തു വിട്ടിരിക്കുന്നു..അത് മറ്റൊന്നുമല്ല നമ്മുടെ കുടമ്പുളി തന്നെ.. അതോടു കൂടി ഒരു താരമായി മാറിയിരിക്കുന്നു കുടമ്പുളി..

കുടംപുളി ഇട്ട കറി നമ്മള്‍ കഴിക്കും പുളിയോ..? അത് ഒരു സൈഡില്‍ മാറ്റി വയ്ക്കും കളയാനായി അല്ലേ? എന്നാല്‍ ഇതിന്റെ് ഗുണങ്ങളറിഞ്ഞാല്‍ ഇതങ്ങനെ കളയാനാകില്ല. കുടംപുളിയില്നിന്നു വേര്‍ത്തിരിചെടുക്കുന്ന പ്രകൃതിദത്ത ഘടകമാണു ഹൈഡ്രോസിട്രിക് ആസിഡ്. നിങ്ങള്ക്ക് ശരീര ഭാരം കുറയ്ക്കണമെങ്കില്‍ അതിന്റെ വേഗത കൂട്ടാന്‍ ഉപകരികുന്ന ഒരു ഘടകമാണ്, മുകള്‍ പറഞ്ഞത്. ശരീരത്തില്‍ രൂപപ്പെടുന്ന കൊഴുപ്പിനെ തടയുകയാണ്, ഈ ആസിഡിന്റെ് ലക്ഷ്യം. ഇത് കുടംപുളിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നതു കൊണ്ട് ഇത് തടി കുറയ്ക്കാന്‍ വളരെ പ്രയോജനപ്രദമാണ്.

അതുമാത്രമല്ല കുടംപുളിയുടെ ഗുണം. ശരീരത്തിലെ ചീത്ത കൊളസ്റ്റ്ട്രോളിനെ കുറയ്ക്കാനും അതുവഴി ഉണ്ടാകുന്ന രോഗങ്ങളെ തടയാനും ഇത് സഹായിക്കും. തലച്ചോറിലെ ഉന്മേണഷദായിനിയായ ഹോര്മോണ്‍ സെറോടോണിന്റെ അളവ് ഉയര്ത്താന്‍ സഹായിക്കുന്നതു കൊണ്ട് ദിവസം മുഴുവനും ഉന്മേനഷത്തോടെയിരിക്കാനും കുടംപുളി സഹായിക്കും.

ഐശ്വര്യയുടെ രഹസ്യം കേട്ട് സെലിബ്രിറ്റികള്‍ നമ്മുടെ കുടംപുളിയുടെ പുരകേ തന്നെയാണ്. മരുന്ന് കുത്തക കമ്പനികള്‍ ഇതിന്റെ് വിപണന സാധ്യതകള്‍ മനസ്സിലാക്കി ഇതിന്റെമ ക്യാപ്സ്യൂള്‍ രൂപത്തിലും ഇപ്പോള്‍ മാര്ക്കറ്റില്‍ എത്തിക്കുന്നുണ്ട്. പൊതുവേ ഇതിന്റെ ഗുണം ഏറ്റവുമധികം മനസ്സിലാക്കിയ യൂറോപ്പിയന്സാനണ്, ഇത്തരം ക്യാപ്സൂളുകള്‍ ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗവും.

അപ്പോള്‍ പിന്നെ ഇത്ര ഗുണകാരിയായ ആ പാവം കുടംപുളിയെ വെറുതേ കളയണോ?

ഗുരു നിത്യ ചൈതന്യ യതി

വ്യത്യസ്ത ആശയങ്ങളിലൂടെ നടക്കുന്നവരുടെ ഒത്തുചേരലായിരുന്നു നിത്യ ചൈതന്യ യതിയുടെ സൗഹൃദങ്ങള്‍. മതങ്ങള്‍ വരച്ചിടാത്ത ആത്മീയതയിലും ശ്രീനാരായണ ദര്‍ശനത്തിലും അഗാധമായ അറിവുണ്ടായിരുന്ന ആത്മീയാചാര്യനും തത്ത്വചിന്തകനുമായിരുന്നു ഗുരു നിത്യ ചൈതന്യ യതിക്ക് ലോകത്തിന്റെ നാനാഭാഗത്തും ശിക്ഷ്യന്മാരുടെ നീണ്ട നിരയുണ്ട് എന്നത് തന്നെയാണ് അദ്ദേഹത്തെ മറ്റ് പണ്ഡിതന്മാരില്‍നിന്നും വ്യത്യസ്തനാക്കുന്നത്.

വിദ്യാര്‍ഥിയായിരുന്ന കാലത്ത് ക്ലാസില്‍വെച്ചുണ്ടായിരുന്ന അനുഭവം വായിച്ചാല്‍ മാത്രം മതി യതിയുടെ ദര്‍ശനം ലളിതമായി മനസിലാക്കാന്‍. ജയചന്ദ്രപ്പണിക്കര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേരെങ്കിലും സന്യാസം സ്വീകരിച്ചതോടെ യതിയായി മാറുകയായിരുന്നു. ശ്രീനാരായണഗുരുവിന്റെ ആശയങ്ങളുടെ പ്രചാരകനും പ്രയോക്താവുമായിരുന്ന നടരാജഗുരുവിനു ശേഷം ശ്രീനാരായണ ദര്‍ശനങ്ങള്‍ പഠിപ്പിക്കാനും പ്രചരിപ്പിക്കാനും സ്ഥാപിച്ച നാരായണ ഗുരുകുലത്തിന്റെ തലവനായിരുന്നു യതി. സന്ന്യാസിയായിരുന്നെങ്കിലും വിവിധ മതപണ്ഡിതന്മാരുടെ ഇടയില്‍ യതിയുടെ പഠനങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ടായിരുന്നു. ‘ഭൗതികം, ആദ്ധ്യാത്മികം, സാമൂഹികം, സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യശാസ്ത്രം, സാഹിത്യം, സംഗീതം, ചിത്രകല, വാസ്തുശില്പം തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ അദ്ദേഹം പാണ്ഡിത്യം നേടുകയും പഠിപ്പിക്കുകയും ചെയ്തു. പ്രാചീന കാലഘട്ടം, മദ്ധ്യകാലഘട്ടം, ആധുനിക കാലഘട്ടം തുടങ്ങിയ വിവിധ കാലഘട്ടങ്ങളിലെ ദര്‍ശനങ്ങളെക്കുറിച്ച് യതി പഠനം നടത്തിയിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിലെ വകയാറില്‍ 1924 നവംബര്‍ 2നാണ് ജയചന്ദ്രപ്പണിക്കര്‍ ജനിച്ചത്. ഹൈസ്‌കൂള്‍ മെട്രിക്കുലേഷനു ശേഷം വീടുവിട്ട് സാധുവിനെപ്പോലെ ‘ഭാരതത്തിലുടനീളം അലഞ്ഞു തിരിഞ്ഞു. ഇന്ത്യയിലെയും പാകിസ്താനിലെയും ബംഗ്ലാദേശിലെയും മിക്കവാറും എല്ലാ സ്ഥലങ്ങളിലും അദ്ദേഹം സഞ്ചരിച്ചു. ഈ യാത്രക്കിടെ ഗാന്ധിജിയുമായും പ്രശസ്തരായ നിരവധി വ്യക്തികളുമായും അടുത്ത് ഇടപഴകാനും അവരില്‍നിന്ന് ധാരാളം കാര്യങ്ങള്‍ പഠിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. രമണ മഹര്‍ഷിയില്‍ നിന്നാണ് നിത്യ ചൈതന്യ എന്ന പേരില്‍ സന്ന്യാസം സ്വീകരിച്ചത്.

സൂഫി ഫക്കീറുമാര്‍, ജൈന സന്ന്യാസികള്‍, ബുദ്ധമത സന്യാസിമാര്‍, രമണ മഹര്‍ഷി തുടങ്ങി വളരെപ്പേരുമായി അദ്ദേഹത്തിന്‍ അടുത്ത ബന്ധമുണ്ടായിരുന്നു.

പലസ്ഥലങ്ങളിലും സഞ്ചരിച്ചശേഷം കേരളത്തില്‍ തിരിച്ചെത്തിയ അദ്ദേഹം 1947ല്‍ ആലുവ യു സി കോളേജില്‍ തത്ത്വശാസ്ത്രം പഠനത്തിനായി ചേര്‍ന്നു.

അതിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ തത്വശാസ്ത്രവും മനശാസ്ത്രവും പഠിച്ചു. പഠനത്തിനു ശേഷം അദ്ദേഹം കൊല്ലം ശ്രീനാരായണാ കോളേജ് , ചെന്നൈ, (മദ്രാസ്സ് )വിവേകാനന്ദാ കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപകനായിരുന്നു. ഈ സമയത്ത് വേദാന്തം, സാംഖ്യം, യോഗം വിദ്യ, മീമാംസ, പുരാണങ്ങള്‍, സാഹിത്യം എന്നിവ പഠിച്ചു. നടരാജ ഗുരുവിന്റെ മരണത്തിനു ശേഷം നാരായണ ഗുരുകുലത്തിന്റെ അധിപസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. നാരായണ ഗുരുകുലത്തിന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങളിലും ശിഷ്യരെ സ്വന്തം കര്‍മമാര്‍ഗം തിരഞ്ഞെടുക്കുവാന്‍ വഴികാട്ടുന്നതിലും ഗുരു അവസാന നാളുകള്‍ വരെയും വ്യാപൃതനായിരുന്നു.

അദൈ്വത വേദാന്തത്തിന്റെയും ‘ഭാരതീയ തത്വശാസ്ത്രത്തിന്റെയും ഒരു പ്രമുഖ വക്താവായിരുന്നു നിത്യ ചൈതന്യ യതി. ശ്രീനാരായണ ഗുരുവിന്റെ ആത്മീയ ശൃംഖലയില്‍ മൂന്നാമനായ നിത്യ ചൈതന്യ യതി കവിയും ചിന്തകനും മനശാസ്ത്ര വിദഗ്ദ്ധനും എഴുത്തുകാരനുമായിരുന്നു.

ശ്രീനാരായണ ഗുരു, നടരാജ ഗുരു, നിത്യ ചൈതന്യ യതി, എന്നീ മൂന്നു ദാര്‍ശനികര്‍ ഇന്ത്യയുടെ ആത്മാവ്, ചിന്ത എന്നിവയെ സാധാരണക്കാരനു മനസ്സിലാവുന്ന ‘ഭാഷയില്‍ പ്രകാശിപ്പിച്ചു. തത്ത്വശാസ്ത്രം, മനശാസ്ത്രം, സൗന്ദര്യ ശാസ്ത്രം, സാമൂഹികാചാരങ്ങള്‍ എന്നിവയെ കുറിച്ച് മലയാളത്തില്‍ 120 പുസ്തകങ്ങളും ഇംഗ്ലീഷില്‍ 80 പുസ്തകങ്ങളും രചിച്ചു. ബ്രഹ്മ വിദ്യയുടെ ഈസ്റ്റ് വെസ്റ്റ് സര്‍വകലാശാല ചെയര്‍പേര്‍സണായും ലോക പൗരന്മാരുടെ ലോക ഗവണ്‍മെന്റ്’ എന്ന സംഘടനയുടെ മേല്‍നോട്ടക്കാരനായും പ്രവര്‍ത്തിച്ചു. 1999 മേയ് 14നു ഊട്ടിയിലെ തന്റെ ആശ്രമത്തില്‍ താമസിക്കുമ്പോഴാണ് യതി വിടപറഞ്ഞത്.

ഭഗവദ്ഗീത, മഹര്‍ഷി വ്യാസന്റെ ഒരു നിശ്ശബ്ദ പ്രാര്‍ത്ഥന, ബൃഹദാരണ്യകോപനിഷദ്, ഏകലോകാനുഭവം, പ്രേമവും അര്‍പ്പണവും, ഇതോ അതോ അല്ല ഓം, നാരായണഗുരുവിന്റെ ആത്മോപദേശശതകത്തെ ആസ്പദമാക്കിയ നൂറു ധ്യാനങ്ങള്‍, ദര്‍ശനമാലയുടെ മനശാസ്ത്രം, അതുമാത്രം, ജ്ഞാനത്തിന്റെ ഉറവിടം, ആത്മോപദേശശതകത്തിന് ഒരു അടിക്കുറിപ്പ്, പ്രേമവും അനുഗ്രഹങ്ങളും, ഭാരതീയ മനശാസ്ത്രത്തിന് ഒരു ആമുഖം, ഭാരതീയ മനശാസ്ത്രം, യതിചരിതം, ആത്മകഥ, സ്‌നേഹസംവാദം, മരണം എന്ന വാതിലിനപ്പുറം, വിശുദ്ധ ഖുര്‍ആന് ഹൃദയാഞ്ജലി, ലാവണ്യനുഭവവും സൗന്ദര്യനുഭൂതിയും എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന പുസ്തകങ്ങള്‍. 

അറിവിന്റെ മഹാസാഗരങ്ങളിലൂടെയാണ് ഗുരു തന്റെ ജീവിതയാനം തുഴഞ്ഞത്. ജപമാലകള്‍ ഉരുക്കുഴിഞ്ഞ് ഏതെങ്കിലും ഒരു ആശ്രമ സങ്കേതത്തില്‍ സ്തുതിപാഠകളായ അനുയായികളുമായി ഒത്തു ചേര്‍ന്നു കപട അധ്യാത്മീകതയുടെ ചെപ്പടിവിദ്യകള്‍ കാണിക്കുവാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. ഗീതയും ഖുറാനും ബൈബിളും വേദങ്ങളുമൊക്കെ തന്റെ ആത്മീയ മണ്ഡലത്തില്‍ അദ്ദേഹം പ്രതിഷ്ഠിച്ചു. അവയുടെ അന്തഃസത്തയറിഞ്ഞു ജീവിച്ചു. ചരാചരങ്ങളെ സംബന്ധിക്കുന്നതെല്ലാം പഠനവിഷയമാക്കി. കലയും ശാസ്ത്രവും മതബോധനങ്ങളും വേദങ്ങളുമെല്ലാം അറിവിന്റെ അന്വേഷണ ത്വരയില്‍ നിറഞ്ഞു. അതുകൊണ്ടുതന്നെ പരിമിതികളില്ലാത്ത ജ്ഞാനത്തിന്റെ മഹാവനങ്ങളില്‍ ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന വന്മരങ്ങള്‍ പോലെ അദ്ദേഹത്തിന്റെ രചനകള്‍ സൂര്യതേജസേറ്റു തിളങ്ങി നിന്നു.

ഇംഗ്ലീഷിലും മലയാളത്തിലുമായി 250 ല്‍ അധികം പുസ്തകങ്ങള്‍ ഗുരുവിന്‍റെതായിട്ടുണ്ട്..

01/11/2014

AMAZING SCIENTIFIC REASONS BEHIND HINDU TRADITIONS

1. Throwing Coins into a River:

The general reasoning given for this act is that it brings Good Luck. However, scientifically speaking, in the ancient times, most of the currency used was made of copper unlike the stainless steel coins of today. Copper is a vital metal very useful to the human body. Throwing coins in the river was one way our fore-fathers ensured we intake sufficient copper as part of the water as rivers were the only source of drinking water. Making it a custom ensured that all of us follow the practice.

2. Joining Both Palms together to Greet:

In Hindu culture, people greet each other by joining their palms – termed as “Namaskar.” The general reason behind this tradition is that greeting by joining both the palms means respect. However, scientifically speaking, joining both hands ensures joining the tips of all the fingers together; which are denoted to the pressure points of eyes, ears, and mind. Pressing them together is said to activate the pressure points which helps us remember that person for a long time. And, no germs since we don’t make any physical contact!

3. Why do Indian Women wear Toe Ring:

Wearing toe rings is not just the significance of married women but there is science behind it. Normally toe rings are worn on the second toe. A particular nerve from the second toe connects the uterus and passes to heart. Wearing toe ring on this finger strengthens the uterus. It will keep it healthy by regulating the blood flow to it and menstrual cycle will be regularized. As Silver is a good conductor, it also absorbs polar energies from the earth and passes it to the body.

4. Applying Tilak on the Forehead:

On the forehead, between the two eyebrows, is a spot that is considered as a major nerve point in human body since ancient times. The Tilak is believed to prevent the loss of “energy”, the red ‘kumkum’ between the eyebrows is said to retain energy in the human body and control the various levels of concentration. While applying kumkum the points on the mid-brow region and Adnya-chakra are automatically pressed. This also facilitates the blood supply to the face muscles.

5. Why do Temples have Bells:

People who are visiting the temple should and will Ring the bell before entering the inner sanctum (Garbhagudi or Garbha Gruha or womb-chamber) where the main idol is placed. According to Agama Sastra, the bell is used to give sound for keeping evil forces away and the ring of the bell is pleasant to God. However, the scientific reason behind bells is that their ring clears our mind and helps us stay sharp and keep our full concentration on devotional purpose. These bells are made in such a way that when they produce a sound it creates a unity in the Left and Right parts of our brains. The moment we ring the bell, it produces a sharp and enduring sound which lasts for minimum of 7 seconds in echo mode. The duration of echo is good enough to activate all the seven healing centres in our body. This results in emptying our brain from all negative thoughts.

6. Why do we have Navratras: 

Our living style has drastically changed if we compare it to the society hundreds & thousands of years ago. The traditions which we follow in present are not establishments of today but of the past. Ever thought, why do we have Navratras twice a year unlike other festivals like Deepawali or Holi? Well, both these months are the months of changing seasons and the eating habits of both the seasons are quite different from each other. Navratras give enough time to the body to adjust and prepare itself for to the changing season. These nine days were marked as a period when people would clean their body system by keeping fasts by avoiding excessive salt and sugar, meditate, gain a lot of positive energy, gain a lot of self confidence & increase the self determination power (fasts are a medium to improve our will power and self determination) and finally get ready for the challenges of the changed season.

7. Why do we worship Tulsi Plant: 

Hindu religion has bestowed ‘Tulsi’, with the status of mother. Also known as ‘Sacred or Holy Basil’, Tulsi, has been recognized as a religious and spiritual devout in many parts of the world. The vedic sages knew the benefits of Tulsi and that is why they personified it as a Goddess and gave a clear message to the entire community that it needs to be taken care of by the people, literate or illiterate. We try to protect it because it is like Sanjeevani for the mankind. Tulsi has great medicinal properties. It is a remarkable antibiotic. Taking Tulsi everyday in tea or otherwise increases immunity and help the drinker prevent diseases, stabilize his or her health condition, balance his or her body system and most important of all, prolong his or her life. Keeping Tulsi plant at home prevents insects and mosquitoes from entering the house. It is said that snakes do not dare to go near a Tulsi plant. Maybe that is why ancient people would grow lots of Tulsi near their houses.

8. Why do we worship Peepal Tree:

‘Peepal’ tree is almost useless for an ordinary person, except for its shadow. ‘Peepal’ does not a have a delicious fruit, its wood is not strong enough for any purpose then why should a common villager or person worship it or even care for it? Our ancestors knew that ‘Peepal’ is one of the very few trees (or probably the only tree) which produces oxygen even at night. So in order to save this tree because of its unique property they related it to God/religion.

9. Start with Spice & End with Sweet:

Our ancestors have stressed on the fact that our meals should be started off with something spicy and sweet dishes should be taken towards the end. The significance of this eating practice is that while spicy things activate the digestive juices and acids and ensure that the digestion process goes on smoothly and efficiently, sweets or carbohydrates pulls down the digestive process. Hence, sweets were always recommended to be taken as a last item.

10. Choti on the Male Head:

Sushrut rishi, the foremost surgeon of Ayurveda, describes the master sensitive spot on the head as Adhipati Marma, where there is a nexus of all nerves. The shikha protects this spot. Below, in the brain, occurs the Brahmarandhra, where the sushumnã (nerve) arrives from the lower part of the body. In Yog, Brahmarandhra is the highest, seventh chakra, with the thousand-petalled lotus. It is the centre of wisdom. The knotted shikhã helps boost this centre and conserve its subtle energy known as ojas.

11. Applying Mehendi/Henna on the Hand:

Besides lending color to the hands, mehndi is a very powerful medicinal herb. Weddings are stressful, and often, the stress causes headaches and fevers. As the wedding day approaches, the excitement mixed with nervous anticipation can take its toll on the bride and groom. Application of mehndi can prevent too much stress because it cools the body and keeps the nerves from becoming tense. This is the reason why mehndi is applied on the hands and feet, which house nerve endings in the body.

12. Celebration & Cleaning During Diwali:

Diwali usually falls in October or November which marks the start of winter season and end of rainy season. Rainy season wasn’t a good time for everyone back then; many homes needed repair and renovation after a heavy fall. That is why time before diwali was considered the period during which everyone can indulge in cleaning and beautification of their home. And also take out their winter clothes and pack the summer ones.

13. Sitting on the Floor & Eating:

This tradition is not just about sitting on floor and eating, it is regarding sitting in the “Sukhasan” position and then eating. Sukhasan is the position we normally use for Yoga asanas. Sitting in this position while eating helps in improving digestion as the circulatory system can focus solely upon digestion and not on our legs dangling from a chair or supporting us while we are standing.

14. Why not to sleep with Your Head towards North:

Myth is that it invites ghost or death but science says that it is because human body has its own magnetic field (Also known as hearts magnetic field, because the flow of blood) and Earth is a giant magnet. When we sleep with head towards north, our body’s magnetic field become completely asymmetrical to the Earth’s Magnetic field. That cause problems related to blood pressure and our heart needs to work harder in order to overcome this asymmetry of Magnetic fields. Apart from this another reason is that Our body have significant amount of iron in our blood. When we sleep in this position, iron from the whole body starts to congregate in brain. This can cause headache, Alzheimer’s Disease, Cognitive Decline, Parkinson disease and brain degeneration.

15. Surya Namaskar:

Hindus have a tradition of paying regards to Sun God early in the morning by their water offering ritual. It was mainly because looking at Sun rays through water or directly at that time of the day is good for eyes and also by waking up to follow this routine, we become prone to a morning lifestyle and mornings are proven to be the most effective part of the day.

16. Ear Piercing in Children:

Piercing the ears has a great importance in Indian ethos. Indian physicians and philosophers believe that piercing the ears helps in the development of intellect, power of thinking and decision making faculties. Talkativeness fritters away life energy. Ear piercing helps in speech-restraint. It helps to reduce impertinent behaviour and the ear-channels become free from disorders. This idea appeals to the Western world as well, and so they are getting their ears pierced to wear fancy earrings as a mark of fashion.

17. Application of Sindoor or Vermillion:

It is interesting to note that that the application of sindoor by married women carries a physiological significance. This is so because Sindoor is prepared by mixing turmeric-lime and the metal mercury. Due to its intrinsic properties, mercury, besides controlling blood pressure also activates sexual drive. This also explains why Sindoor is prohibited for the widows. For best results, Sindoor should be applied right upto the pituitary gland where all our feelings are centered. Mercury is also known for removing stress and strain.

18. The scientific explanation of ouching Feet(charan sparsh):

Usually, the person of whose feet you are touching is either old or pious. When they accept your respect which came from your reduced ego (and is called your shraddha) their hearts emit positive thoughts and energy (which is called their karuna) which reaches you through their hands and toes. In essence, the completed circuit enables flow of energy and increases cosmic energy, switching on a quick connect between two minds and hearts. To an extent, the same is achieved through handshakes and hugs. The nerves that start from our brain spread across all your body. These nerves or wires end in the fingertips of your hand and feet. When you join the fingertips of your hand to those of their opposite feet, a circuit is immediately formed and the energies of two bodies are connected. Your fingers and palms become the ‘receptor’ of energy and the feet of other person become the ‘giver’ of energy.

19. Why do we Fast:

The underlying principle behind fasting is to be found in Ayurveda. This ancient Indian medical system sees the basic cause of many diseases as the accumulation of toxic materials in the digestive system. Regular cleansing of toxic materials keeps one healthy. By fasting, the digestive organs get rest and all body mechanisms are cleansed and corrected. A complete fast is good for heath, and the occasional intake of warm lemon juice during the period of fasting prevents the flatulence. Since the human body, as explained by Ayurveda, is composed of 80% liquid and 20% solid, like the earth, the gravitational force of the moon affects the fluid contents of the body. It causes emotional imbalances in the body, making some people tense, irritable and violent. Fasting acts as antidote, for it lowers the acid content in the body which helps people to retain their sanity. Research suggests there are major health benefits to caloric restriction like reduced risks of cancer, cardiovascular diseases, diabetes, immune disorders etc.

20. Why Idol Worship:

Hinduism propagates idol worship more than any other religion. Researchers say that this was initiated for the purpose of increasing concentration during prayers. According to psychiatrists, a man will shape his thoughts as per what he sees. If you have 3 different objects in front of you, your thinking will change according to the object you are viewing. Similarly, in ancient India, idol worship was established so that when people view idols it is easy for them to concentrate to gain spiritual energy and meditate without mental diversion.

21. Why do Indian Women wear Bangles:

Normally the wrist portion is in constant activation on any human. Also the pulse beat in this portion is mostly checked for all sorts of ailments. The Bangles used by women are normally in the wrist part of ones hand and its constant friction increases the blood circulation level. Further more the electricity passing out through outer skin is again reverted to one’s own body because of the ring shaped bangles, which has no ends to pass the energy outside but to send it back to the body.

ശംഭൂകന്മാര്‍ ഉണ്ട് - അറിവ് തേടുന്നവര്‍ സൂക്ഷിക്കുക.

'തപസ്യന്തം തതശ്ശൂദ്രം ശംബൂകാഖ്യം രഘൂത്തമഃ 
ഹത്വാ വിപ്രസ്യ കസ്യാപി മൃതം പുത്രമജീവയല്‍' 

'തപസ്‌ ചെയ്‌തുകൊണ്ടിരുന്ന ശംബൂകന്‍ എന്ന ശൂദ്രനെ രഘൂത്തമന്‍ വധിച്ചതോടെ മരിച്ചുപോയ വിപ്രപുത്രന്‍ ജീവിച്ചു' .എന്നാണ്‌ 'ശ്രീരാമോദന്ത'ത്തില്‍. പറഞ്ഞിരിക്കുന്നത്. ശ്രീരാമഃ ഉദന്തം അതാണ്‌ ശ്രീരാമോദന്തം. ഉദന്തം എന്നാല്‍ കഥ, ചരിതം എന്നൊക്കെ അര്‍ത്ഥം. ശ്രീരാമോദന്തം എന്നാല്‍ ശ്രീരാമ കഥ എന്നാണ്‌ അര്‍ത്ഥം.

ഇനി ഇതിന്റെ യഥാര്‍ഥ അര്‍ഥം എന്താണെന്ന് നോക്കാം.

അറിവിന്‍റെ മാര്‍ഗ്ഗത്തില്‍ പോകുന്ന ജ്ഞാനികളുടെ കുട്ടികളെ വിഡ്ഢിത്തം പറഞ്ഞു വഴിതെറ്റിച്ചു നീച മാര്‍ഗ്ഗത്തിലേക്ക് നയിക്കുന്ന ആളുകളെ ആണ് ആചാര്യന്മാര്‍ ശംഭൂകന്മാര്‍ എന്ന് വിളിച്ചിരുന്നത് ശംഭൂകന്‍ എന്നാല്‍ പട്ടിയെപ്പോലെ കുരയ്ക്കുന്നവന്‍ എന്നാണു അര്‍ഥം. അതായത് അറിവ് തേടി പോകുന്നവരെ വാദപ്രതിവാദം നടത്തി ആശയക്കുഴപ്പം ഉണ്ടാക്കി നശിപ്പിക്കുന്നവന്മാര്‍ എന്നര്‍ഥം. തല കീഴായി നിന്ന് തപസ്സു ചെയ്തു എന്ന് പറഞ്ഞാല്‍ തല തിരിഞ്ഞ രീതിയില്‍ ചിന്തിച്ചു ആശയങ്ങള്‍ രൂപീകരിച്ചു പ്രവര്‍ത്തിച്ചു എന്നാണ്. അതായത് നേരിന്റെയും അറിവിന്‍റെയും മാര്‍ഗ്ഗത്തില്‍ പോകുന്ന കുട്ടികളെ ആ മാര്‍ഗ്ഗത്തില്‍ നിന്നും വ്യതിചലിപ്പിച്ച് നീച്ച മാര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോകുന്നവര്‍. രാമായണം ഇത്തരത്തിലുള്ള ഒരുപാട്‌ അസുരന്മാരെ കാണിച്ചുതരുന്നുണ്ട്‌. ശംഭൂകന്മാര്‍ അസുരന്മാരാണ്. ശംഭൂകന്മാര്‍ക്ക് ഈശ്വരധ്യാനവും തപസ്സൊക്കെയുണ്ട്‌. പക്ഷേ തലകീഴായിട്ടാണെന്നുമാത്രം. തലതിരിഞ്ഞ അശാസ്‌ത്രീയമായ തപസ്സ്‌, ആരാധന മുതലായവ. കുബുദ്ധികള്‍ ആണവര്‍.

ഇന്നും നമുക്ക് ഈ ശംഭൂകന്മാരെ കാണുവാന്‍ കഴിയും. യുക്തിവാദികളുടെ വേഷം കെട്ടിയും, മയക്കു മരുന്ന് വ്യാപാരികളുടെ വേഷം കെട്ടിയും ഒക്കെ അവര്‍ ജീവിക്കുന്നു. 

ഇവിടെ പറഞ്ഞ ശ്ലോകത്തില്‍ ബ്രാഹ്മണകുട്ടികളെ ശംഭൂകന്മാരെ കൊന്നതിനു ശേഷം ജീവിപ്പിച്ചു എന്ന് പറയുന്നു. സാമാന്യ ബുദ്ധി ഉള്ള ആളുകള്‍ക്ക് അത് കൊണ്ടു തന്നെ മനസ്സിലാക്കാം ആ കുട്ടികളെ നേരെ ഉള്ള മാര്‍ഗത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു എന്നതാണ് അതുകൊണ്ടു അര്‍ഥമാക്കുന്നത്.  ചത്തുപോയി എന്നതിന് നേരിന്‍റെ മാര്‍ഗ്ഗത്തില്‍ നിന്നും തലതിരിഞ്ഞു കെട്ടുപോയി എന്നര്‍ഥം. ചത്തുപോയവരെ ജീവിപ്പിച്ചു കൊണ്ടുവരാന്‍ ഒരിക്കലും പറ്റുകയില്ല എന്ന സത്യം പോലും വിമര്‍ശിക്കുന്നവര്‍ മറന്നുപോയി.

ശ്രീ രാമനെ ഇവിടെ വിളിക്കുന്നത്‌ രഘൂത്തമന്‍ എന്നാണു. അതും അവര്‍ക്ക് മനസ്സിലായില്ല. തന്നെയുമല്ല ഈ ദ്രോഹികളെ കൊല്ലുന്നത്‌ വസിഷ്ടമഹര്ഷിയുടെ നിര്‍ദ്ദേശം അനുസരിച്ചും ആണ്.

ജീവിതത്തില്‍ ഒരിക്കല്‍പോലും വാല്മീകി രാമായണം കണ്ടിട്ടോ വായിച്ചിട്ടോ ഇല്ലാത്ത ഈ ദ്രോഹികള്‍ വല്ല കഴുതകളും പറയുന്നത് കേട്ട് ആധുനിക ശംഭൂകന്മാരായി ജീവിക്കുന്നു. കഷ്ടം. പൂര്‍വികര്‍ യോഗമില്ലാത്തവര്‍ എന്ന് പറയുന്നത് ഇവരെ കുറിച്ചാണ്. 

അങ്ങനെ വഴിതെറ്റിക്കുന്നവന്മാരെ എല്ലാം പിടിച്ചു കൈകാര്യം ചെയ്തെതിനാണ് ശ്രീരാമന് തെറി വിളി ഇന്നും കേള്‍ക്കേണ്ടി വരുന്നത്.

മര്യാദാ പുരുഷോത്തമനായ ശ്രീരാമന് എന്‍റെ പ്രണാമം.

ബുദ്ധമതവും വേദാന്തവും - സ്വാമി വിവേകാനന്ദന്‍

വേദാന്തം ബുദ്ധമതത്തിന്റെയും ഭാരതത്തിലുമുള്ള മറ്റെല്ലാത്തിന്റെയും അടിസ്ഥാനമാണ്. എന്നാല്‍ ആധുനികമായ അദ്വൈതമെന്നു പറയുന്ന വിഭാഗത്തില്‍ ബുദ്ധമതക്കാരുടെ ഒട്ടധികം നിഗമനങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ ഹിന്ദുക്കള്‍, യാഥാസ്ഥിതികഹിന്ദുക്കള്‍, അതു തീര്‍ച്ചയായും സമ്മതിച്ചുകൊടുക്കില്ല; എന്തെന്നാല്‍ അവരുടെ ദൃഷ്ടിയില്‍ ബൌദ്ധന്മാര്‍ ശരിയായ ധര്‍മ്മത്തെ, വേദത്തെ അനുസരിക്കാത്തവരാണ്. എന്നാല്‍ അത്തരം അവൈദികമതാവലംബികളെയും ഉള്‍ക്കൊള്ളുമാറ് അദ്വൈതസിദ്ധാന്തത്തെ വ്യാപകമാക്കുവാനുള്ള ഒരു മനഃപൂര്‍വ്വയത്നം നടക്കുന്നുണ്ട്.

വേദാന്തത്തിനു ബുദ്ധമതവുമായി ശണ്ഠയില്ല. എല്ലാ പ്രസ്ഥാനങ്ങളേയും സമന്വയിക്കുകയാണ് വേദാന്താശയം. ഔത്തരാഹ ബുദ്ധമതക്കാരോടു ഞങ്ങള്‍ക്കു ഒട്ടും വഴക്കില്ല . എന്നാല്‍ ബര്‍മ്മക്കാരും സയാംകാരും ദാക്ഷിണാത്യരുമായ ബുദ്ധമതക്കാരെല്ലാം ഒരു ദൃശ്യപ്രപഞ്ചമുണ്ടെന്നു സമ്മതിച്ചശേഷം അതിന്റെ പിന്നില്‍ വേറൊരു പാരമാര്‍ത്ഥികലോകത്തെ സൃഷ്ടിക്കാന്‍ നമുക്കെന്തവകാശം എന്നു ചോദിക്കുന്നു. ഇതിനു വേദാന്തികള്‍ക്കുള്ള ഉത്തരം അതു ദുര്‍വ്വ്യാഖ്യാനമാണെന്നാണ്. പ്രപഞ്ചവും നിഷ്പ്രപഞ്ചവുമെന്ന രണ്ടു ലോകങ്ങളുണ്ടെന്നു വേദാന്തം ഒരിക്കലും വാദിച്ചിട്ടില്ല. ഒരു സത്തയുണ്ട്. അതു ഇന്ദ്രിയങ്ങളില്‍ക്കൂടി ഗ്രഹിക്കപ്പെടുമ്പോള്‍ ദൃശ്യപ്രപഞ്ചമായി കാണപ്പെടുന്നു. എന്നാല്‍ അങ്ങനെ കാണപ്പെടുന്നത് എപ്പോഴും നിഷ്പ്രപഞ്ചസത്തയായിത്തന്നെ വര്‍ത്തിക്കുന്നു. രജ്ജുകാണുന്ന മനുഷ്യന്‍ സര്‍പ്പത്തെ കാണുന്നില്ല. അത് ഒന്നുകില്‍ രജ്ജു അല്ലെങ്കില്‍ സര്‍പ്പം-ഒരിക്കലും രണ്ടുംകൂടിയില്ല. അതുകൊണ്ട് ഞങ്ങളുടെ നിലപാടിനെസ്സംബന്ധിച്ചുള്ള ബുദ്ധമതക്കാരുടെ പ്രസ്താവന-രണ്ടുലോകങ്ങളുണ്ടെന്നു ഞങ്ങള്‍ വിശ്വസിക്കുന്നുവെന്നു പറയുന്നത്-തികച്ചും സത്യവിരുദ്ധമാണ്. അതു വ്യാവഹാരികലോകമാണെന്ന് അവര്‍ക്കു പറയണമെങ്കില്‍, അവര്‍ക്കതിന് അവകാശമുണ്ട്. എന്നാല്‍ അതു നിഷ്പ്രപഞ്ചസത്തയാണെന്നു പറയാന്‍ മറ്റു മനുഷ്യര്‍ക്കുള്ള അവകാശം നിഷേധിക്കാന്‍ അവര്‍ക്കവകാശമില്ല.

ബുദ്ധമതത്തിനു ദൃശ്യപ്രതിഭാസങ്ങളൊഴികെ ഒന്നും വേണ്ട. തൃഷ്ണയിരിക്കുന്നതു പ്രതിഭാസത്തില്‍മാത്രമാണ്. തൃഷ്ണയാണ് ഇതെല്ലാം സൃഷ്ടിക്കുന്നത്. ആധുനികവേദാന്തികള്‍ ഈ അഭിപ്രായത്തോടു തീരെ യോജിക്കുന്നില്ല. ‘ഇച്ഛ’യായി പരിണമിച്ച ഒരു വസ്തുവുണ്ടെന്നു ഞങ്ങള്‍ പറയുന്നു. ഇച്ഛ ഒരു കാര്യം, ഒരു സംഘാതം, ആണ്. ഒരിക്കും കേവലവസ്തുവല്ല. ഒരു ബാഹ്യവസ്തുവിന്റെ അഭാവത്തില്‍ ഇച്ഛയേ ഉണ്ടാകാന്‍ തരമില്ല. ഇച്ഛ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചുവെന്ന നിലപാട് അസാദ്ധ്യം. എങ്ങനെ സാധ്യമാകും? പുറത്തുനിന്ന് ഉത്തേജനം കൂടാതെയുള്ള ഇച്ഛ വല്ലപ്പോഴും നിങ്ങള്‍ക്ക് അനുഭവമാണോ? ഉത്തേജനം, ആധുനികമനശ്ശാസ്ത്രത്തിന്റെ ഭാഷയില്‍ സിരോത്തേജനം, കൂടാതെ തൃഷ്ണ അങ്കുരിക്കാന്‍ വയ്യ. ഇച്ഛയെന്നത് മസ്തിഷ്കത്തിന്റെ-സാംഖ്യന്മാര്‍ പറയുന്ന ബുദ്ധിയുടെ-പ്രതിപ്രവര്‍ത്തനമാണ്. ഈ പ്രതിപ്രവര്‍ത്തനത്തിനുമുമ്പു പ്രവര്‍ത്തനമുണ്ടാവണം. പ്രവര്‍ത്തനത്തിന് ഒരു ബാഹ്യപ്രപഞ്ചവും വേണം. ബാഹ്യപ്രപഞ്ചമില്ലെങ്കില്‍ സ്വാഭാവികമായി ഇച്ഛയും ഉണ്ടാവില്ല. എന്നിട്ടും നിങ്ങളുടെ സിദ്ധാന്തമനുസരിച്ച് ഇച്ഛയാണ് പ്രപഞ്ചത്തെ സൃഷ്ടിക്കുന്നത്. ഇച്ഛയെ ആരു സൃഷ്ടിക്കുന്നു? ഇച്ഛ പ്രപഞ്ചത്തിന്റെ സഹവര്‍ത്തിയാണ്. പ്രപഞ്ചത്തെ സൃഷ്ടിച്ച അതേ സര്‍ജ്ജനശക്തികൊണ്ടുണ്ടായിട്ടുള്ള ഒരു പ്രതിഭാസമാണ് ഇച്ഛ. എന്നാല്‍ തത്ത്വശാസ്ത്രത്തിനു ഇവിടെ അവസാനിക്കാന്‍ വയ്യ. ഇച്ഛ തികച്ചും വ്യക്തിനിഷ്ഠമാണ്. അതിനാല്‍ ഷോപ്പനവരുടെ നിലപാടിനോടു യോജിച്ചു പോകുക സാദ്ധ്യമല്ല. ഇച്ഛ ഒരു സംഘാതമാണ്-അകത്തേതിന്റെയും പുറത്തേതിന്റെയും ഒരു മിശ്രിതം. ഒരാള്‍ ഒരു ഇന്ദ്രിയവുമില്ലാതെ ജനിച്ചുവെന്നു വിചാരിക്കുക-അയാള്‍ക്കു ഇച്ഛ എന്നൊന്നുണ്ടാവില്ല. ഇച്ഛയ്ക്കു പുറത്തുനിന്നു വല്ലതുമൊന്നു വേണം. അകത്തുനിന്നു കുറെ ഊര്‍ജ്ജം തലച്ചോറിനു കിട്ടുകയും ചെയ്യുന്നുണ്ട്. അതിനാല്‍ ഇച്ഛ ഒരു സംഘാതമാണ്- ഈ ഭിത്തിയേയോ അതുപോലെ മറ്റുവല്ലതിനേയോപോലെ ഒരു സംഘാതം. ഈ ജര്‍മ്മന്‍തത്ത്വശാസ്ത്രജ്ഞന്മാരുടെ ഇച്ഛാസിദ്ധാന്തവുമായി ഞങ്ങള്‍ ഒട്ടും യോജിക്കുന്നില്ല. ഇച്ഛതന്നെ പ്രപഞ്ചവസ്തുക്കളില്‍ പെടുന്നു. അതു കേവലവസ്തുവാകാന്‍ വയ്യ. അത് അനേകം പ്രസര്‍ജ്ജിതവസ്തുക്കളില്‍ ഒന്നാണ്. ഇച്ഛയല്ലാത്തൊരു വസ്തുവുണ്ട്. അത് ഇച്ഛയായി അഭിവ്യക്തമാകുന്നു എന്നു പറഞ്ഞാല്‍ എനിക്കു മനസ്സിലാക്കാം. ആ ഇച്ഛയാണ് മറ്റു വസ്തുക്കളെല്ലാമായി അഭിവ്യക്തമാകുന്നതെന്നു പറഞ്ഞാല്‍ മനസ്സിലാക്കുക സാദ്ധ്യമല്ല. എന്തെന്നാല്‍ പ്രപഞ്ചത്തില്‍നിന്നു വിഭിന്നമായി ഇച്ഛയെപ്പറ്റി സങ്കല്‍പ്പിക്കാനേ നമുക്കു വയ്യ. സ്വാതന്ത്യ്രംതന്നെയായ ആ ഒന്ന് ഇച്ഛയാകുമ്പോള്‍, കാലദേശനിമിത്തങ്ങളാണ് അതപ്രകാരമാക്കുന്നത്. കാന്റിന്റെ അപഗ്രഥനം നോക്കുക. ഇച്ഛ ദേശകാലനിമിത്തങ്ങള്‍ക്കുള്ളിലാണ്. ആ സ്ഥിതിക്ക് അതെങ്ങനെ കേവലവസ്തുവാകും? കാലത്തിനുള്ളിലല്ലാതെ ഒരുവനും ഇച്ഛിക്കാന്‍ വയ്യ. ചിന്തകളെല്ലാം അവസാനിപ്പിക്കാന്‍ നമുക്കു കഴിഞ്ഞാല്‍, അപ്പോള്‍ നാം ചിന്തയ്ക്ക് അതീതരാണെന്നറിവാകും. നിരസനംവഴിയാണ് നാം ഈ നിലയിലെത്തുന്നത്. പ്രപഞ്ചത്തെയെല്ലാം നിരസിച്ചുതീരുമ്പോള്‍ ശേഷിക്കുന്നതെന്തോ അതാണത്. അതിനെ വിവരിക്കാന്‍ വയ്യ, അഭിവ്യക്തമാക്കാന്‍ വയ്യ. എന്തെന്നാല്‍ അഭിവ്യക്തി വീണ്ടും ഇച്ഛതന്നെയായിരിക്കും.