06/02/2015

ഗ്ലാക്സോ എന്ന ഫ്രോഡ് കമ്പനി - Dr.Jacob Vadakkanchery

ലോകത്തെ നമ്പർ വണ്‍ മരുന്നു കമ്പനികളിലൊന്നാണ് ജിഎസ്കെ എന്നറിയപ്പെടുന്ന ഗ്ലാക്സോ സ്മിത്ത് ക്ലൈൻ . ലോകത്തെ നമ്പർ വണ്‍ ക്രിമിനൽ കമ്പനിയും ഫ്രോഡ് കമ്പനിയും ഗ്ലാക്സോ തന്നെയാണ്. മരുന്നുകളും വാക്സിനുകളും വിറ്റഴിക്കാൻ രോഗങ്ങൾ ഉണ്ടാക്കുന്നതിന് നിരവധി നിത്യോപയോഗ സാധനങ്ങളും മറ്റു മരുന്നു കമ്പനികളെപ്പോലെ ഈ തട്ടിപ്പു കമ്പനിയും നിർമ്മിക്കുന്നുണ്ട്.
കുട്ടികളെ രോഗികളാക്കാൻ ബേബി ഫുഡുകളും മാൾട്ടോവയും ഹോർലിക്സും ബൂസ്റ്റും വിവയും,മനുഷ്യരെ പ്രമേഹ രോഗികളാക്കി മരുന്നു വിൽക്കാൻ ബിനാക ടൂത്ത പേസ്റ്റും , അക്വാഫ്രഷും, ബ്രീത്ത്റൈറ്റും, ക്രോസിനും ,പെനഡോളുൂം ഡോ.ബെസ്റ്റും ഒഡോളും ഇവർ നിർമ്മിച്ച് വിൽക്കുന്നുണ്ട്.

ഗ്ലാക്സോയുടെ തട്ടിപ്പുകളിൽ പ്രമേഹത്തെ സംബന്ധിച്ചതു മാത്രം എഴുതാം. അവാന്തിയ എന്നതായിരുന്നു ഇവരുടെ പ്രമേഹ മാജിക്കൽ റെമഡി മരുന്ന് . തിയോസോലിഡിനെഡിയോണ്‍സ് അല്ലെങ്കിൽ ഗ്ലിറ്റാസണ്‍സ് എന്നീ വിഭാഗത്തിൽ പ്പെട്ട അവാന്തിയ അമേരിക്കയിൽ ഒരു ലക്ഷം ഹൃദ് രോഗങ്ങളുണ്ടാക്കി. മരുന്നു കഴിച്ചവരിൽ 43 ശതമാനം പേരെയാണ് ഹൃദ്രോഗ മരുന്ന് കഴിക്കേണ്ടവരാക്കി കമ്പനി പ്രമോഷൻ നൽകിയത്. ഇവരിലാകട്ടെ ആദ്യത്തെ ഒരു വർഷത്തെ ഹൃദ് രോഗ ചികിത്സ കഴിയുന്നതോടെ ഇരട്ടിക്കുകയാണ് ചെയ്തത്.

ഹൃദ്രോഗം, ഹാർട്ട് അറ്റാക്ക് , സ്ട്രോക്ക് ,അസ്ഥി ഒടിയൽ, കാഴ്ചക്കുറവ്, മരണം എന്നിങ്ങനെയുള്ള ദോഷ ഫലങ്ങൾ കൂടിയതോടെ അവാന്തിയയ്ക്കെതിരെ അമ്പത്തി മൂവായിരത്തി എണ്ണൂറ് കേസുകളുണ്ടായി. മരുന്നിറെ ക്ലിനിക്കൽ ട്രയിലിൽ എല്ലാ കുഴപ്പവും തെളിഞ്ഞതാണെങ്കിലും അത് മറച്ചു വെച്ചു കൊണ്ടാണ് കള്ളകമ്പനി ഗ്ലാക്സോ മരുന്നു വില്പനയ്ക്ക് അനുവാദം നേടിയതെന്നും തെളിഞ്ഞു.

കമ്പനിക്കെയിരെ പ്രമേഹ മരുന്ന് കഴിച്ച് മരിച്ചവരുടെ ബന്ധുക്കൾ നല്കിയ കേസുകളുടെ പ്രവാഹമായിരുന്നു പിന്നീട്. അതിൽ അമ്പതിനായിരം കേസുകൾക്കും നഷ്ട പരിഹാരം നൽകി കോടതിയ്ക്കു പുറത്ത് ഒത്തു തീർപ്പാക്കിക്കഴിഞ്ഞു. 38400 കോടി രൂപയാണ് അവാന്തിയ പ്രമേഹ മരുന്ന് കേസുകൾ തീർക്കാൻ കമ്പനി ചെലവാക്കുന്നത്. (ഇന്ത്യയിൽ ഇത്തരം മരണങ്ങൾ കൊതുകു കുത്തുന്നതും എലി മൂത്രമൊഴിക്കുന്നതും ബാക്കിയുള്ളത് തലവിധിയും എന്നാണ് ആരോഗ്യ വകുപ്പുകാർ പറയുക.)

ലോകം നിയന്ത്രിക്കുന്ന പതിനൊന്നോളം വമ്പൻ മരുന്നു കമ്പനികളിൽ ഫൈസറും മെർക്കും അസ്ട്രസൈനകയും അബോട്ടും തുടങ്ങിയ എല്ലാ കമ്പനികൾക്കും ഇത്തരത്തിലുള്ള ക്രിമിനൽ ചരിത്രവും വൻ പിഴകളും കേസുകളും കാണാൻ കഴിയും.

ജിഎസ്കെയെ പോലെ തന്നെയാണ് എല്ലാ മരുന്നു കമ്പനികളും എന്ന് പ്രമേഹത്തിന് മരുന്നുകൾ കഴിക്കുന്നവർ മനസിലാക്കണം.

No comments: