28/08/2013

ശ്രീ വിദ്യാധിരാജാ ചട്ടമ്പി സ്വാമികൾ


കേരളത്തിന്റെ ആധ്യാത്മിക ആചാര്യൻമാരിൽ ശ്രദ്ധേയനായ ശ്രീ വിദ്യാധിരാജാ ചട്ടമ്പി സ്വാമികൾക്ക്‌ അദ്ദേഹത്തിന്റെ മാതാപിതാക്കൾ നൽകിയ പേര്‌ കുഞ്ഞൻപിള്ള എന്നായിരുന്നു. കൊല്ലവർഷം 1029-ചിങ്ങം 9ന്‌ (1853) തിരുവനന്തപുരം ജില്ലയിൽ കൊല്ലൂരിൽ വാസുദേവ ശർമ്മയുടെയും നങ്ങാദേവിയുടെയും മകനായി പിറന്ന കുഞ്ഞൻ പിള്ളയുടെ ബാല്യവും കൌമാരവുമെല്ലാം കൊടിയ ദാരിദ്രത്തിലായിരുന്നു. അന്നത്തിന്‌ വകയില്ലാതിരുന്ന കുഞ്ഞൻപിള്ളക്ക്‌ ഔപചാരിക വിദ്യാഭ്യാസം എന്നും ഒരു കിട്ടാക്കനിയായിരുന്നു.

വിധി തനിക്കെതിരായിരുന്നുവെങ്കിലും വിദ്യാഭ്യാസം നേടണമെന്ന ഒരു വാശി തന്നെ കുഞ്ഞൻപിള്ളയിൽ ഉണ്ടായിരുന്നു. അക്കാലത്ത്‌ കൊല്ലൂർ മഠത്തിലെ പോറ്റിയുടെ മകനെ ഒരു ശാസ്‌ത്രികൾ വേദങ്ങളും മറ്റു വിദ്യകളും പഠിപ്പിക്കുന്നത്‌ കുഞ്ഞൻപിള്ള ഒളിച്ചുനിന്നു ഹൃദിസ്ഥമാക്കി. ഇതുകണ്ട ശാസ്‌ത്രികൾ കുഞ്ഞൻപിള്ളയെ കൂടി കുട്ടിയുടെ കൂടെയിരുന്നു പഠിക്കാൻ അനുവദിച്ചു. ഗ്രഹണ ശക്‌തിയിലും ധാരാണാ ശക്‌തിയിലും മുമ്പനായ കുഞ്ഞൻപിള്ള ശാസ്‌ത്രികളിൽ നിന്നും കാവ്യങ്ങളും നാടകങ്ങളും പഠിച്ചു.

ഇതിനുശേഷം പേട്ടയിൽ രാമൻപിള്ളയാശാന്റെ പാഠശാലയിൽ പഠിക്കുമ്പോൾ Р??‍സിലെ മോണിട്ടർ ആയിരുന്ന കുഞ്ഞൻപിള്ള . അവിടുത്തെ മോണിട്ടർ എന്ന നിലയിലാണ്‌ 'ചട്ടമ്പി' എന്ന പേര്‌ ലഭിച്ചത്‌. പിൽക്കാലത്ത്‌ ഇത്‌ വിളിപ്പേരായി മാറി. വീടിനടുത്തുള്ള ദേവീ ക്ഷേത്രത്തിൽ രാത്രികാലങ്ങളിൽ പോയി ഏറെ നേരം പ്രാർത്ഥിക്കുമായിരുന്ന കുഞ്ഞൻപിള്ളയിൽ ബാല്യം മുതൽക്കുതന്നെ ഭക്‌തിയും ഈശ്വരചൈതന്യവും വളർ ന്നു വന്നു. സാഹിത്യം, സംഗീതം, ജ്യോതിശാസ്‌ത്രം, വൈദ്യശാസ്‌ത്രം, യോഗ വിദ്യ, വേദാന്ത ശാസ്‌ത്രം എന്നിവയിലെല്ലാം അദ്ദേഹത്തിന്‌ അഗാധ പാണ്ഡിത്യമുണ്ടാ യിരുന്നു. കേരളത്തിന്റെ ആധ്യാത്മിക നഭോമണ്ഡലത്തിൽ പൊൻപ്രഭ വിതറിയ കുഞ്ഞൻപിള്ള തിമില, ചെണ്ട എന്നീ വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നതിലും അനുഗ്രഹീതനായിരുന്നു.

യുവത്വത്തിലേക്ക്‌ കടന്ന കുഞ്ഞൻപിള്ള നിത്യവൃത്തിക്കായി നെയ്യാറ്റിൻകരയിൽ ആധാരമെഴുത്തുകാരനായി ജോലിയിൽ പ്രവേശിച്ചു. ഇതിനിടയിൽകുറച്ചു കാലം സർക്കാർ ജോലിയും വഹിച്ചിട്ടുണ്ട്‌. അവിവാഹിതനായിരുന്നതിനാൽ കൂടുതൽ സമയവും തീർത്ഥയാത്രകളിലായിരുന്നു. ഈ നീണ്ട യാത്രകൾക്കിടയിൽ പല പണ്ഡിതൻമാരെയും പരിചയപ്പെട്ടു. അവരിൽ നിന്നും പല വിദ്യകളും അഭ്യസിച്ചു. സന്ന്യാസത്തിലും അദ്ദേഹത്തിന്‌ വിശേഷിച്ച്‌ ഒരു ഗുരുവില്ലായിരുന്നു. സന്ന്യാസി എന്ന നിലക്ക്‌ അദ്ദേഹം സ്വാമി ഷൺമുഖദാസൻ എന്ന പേര്‌ സ്വീകരിച്ചു. ലളിതജീവിതം അനുവർത്തിച്ചു പോന്ന അദ്ദേഹം ശുചിയായ ഭക്ഷണം എവിടെ നിന്ന്‌ ലഭിച്ചാലും കഴിക്കുമായിരുന്നു. ബഹുഭാഷാപണ്ഡിതനായിരുന്ന ചട്ടമ്പി സ്വാമികൾക്ക്‌ മലയാള ത്തിനു പുറമെ സംസ്കൃതം, തമിഴ്‌ എന്നീ ഭാഷകളിലും തികഞ്ഞ അവഗാഹമുണ്ടാ യിരുന്നു.
പാചീന മലയാളം, വേദാധികാര നിരൂപണം അദ്വൈത ചിന്താ പദ്ധതി, വേദാന്തസാരം എന്നീ ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെ രചനകളിൽ പ്രധാനമാണ്‌. സമുദായ പരിഷ്കരണം, വേദാന്തം, ശാസ്‌ത്രങ്ങൾ, സ്‌ത്രീ പുരുഷ ബന്ധങ്ങൾ, സാഹിത്യാദി കലകൾ, ജന്തുസ്നേഹം, യോഗവിദ്യ എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങൾ. കാഷായ വസ്‌ത്രവും രുദ്രാക്ഷവുമല്ല മറിച്ച്‌, സമഭാവനയും ലോകസ്നേഹവുമാണ്‌ സന്ന്യാസ ലക്ഷണങ്ങൾ എന്ന്‌ ലോകത്തോടരുളി ചെയ്‌ത ശ്രീ വിദ്യാധി രാജാ ചട്ടമ്പി സ്വാമികൾ കൊല്ലവർഷം 1099 മേടമാസം 23-ാ‍ം തീയതി പൽമന സി. പി. സ്മാരക ശാലയിൽ വച്ച്‌ ബൃമ പദം പ്രാപിച്ചു. ഇവിടെ ഇന്നും വിദ്യാധിരാജ സ്മാരകം നിലകൊള്ളുന്നു.

No comments: